Monday, September 07, 2015
September 07, 2015 at 09:02AM
#രാവിലത്തെ #കവിത കവിതകൾ കാലാതിവർത്തികൾ എന്നു പറയുന്നത് വെറുതേയല്ല.... രാവിലത്തെ ബാംഗ്ലൂർ ട്രാഫിക്കിൽ കവിതകേട്ട് ബസ്സിലിരിക്കുമ്പോൾ ഈ വരികൾക്ക് എന്തെന്നില്ലാത്ത മൂർച്ച തോന്നി! ഇന്ദ്രിയം കൊണ്ടേ ചവക്കുന്ന താംബൂലം ഇന്നലത്തെ ഭ്രാതൃഭാവം... തങ്ങളിൽ തങ്ങളിൽ മുഖത്തു തുപ്പും നമ്മൾ ഒന്നെന്നു ചൊല്ലും ചിരിക്കും.. പിണ്ഡം പിതൃക്കൾക്കു വെയ്ക്കാതെ കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും... പിന്നെ, അന്നത്തെ അന്നത്തിനന്ന്യന്റെ ഭാണ്ഡങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും... ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ ചാത്തിരാങ്കം നടത്തുന്നു... ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും വിളിച്ചങ്കതിനാളു കൂട്ടുന്നു... ചാത്തിരാങ്കം നടത്തി ചാത്തനെ കൂറുചേർക്കാൻ #CPIM #RSS ടീമുകൾ ചുങ്കം കൊടുത്തും ചിതമ്പറഞ്ഞും വിളിച്ചങ്കതിനാളുകൂട്ടുന്ന മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പത്രത്തിലും നിറയുന്ന ഈ സന്ദർഭത്തിൽ മധുസൂദനൻ നായരുടെ നാറാണത്തുഭ്രാന്തനു പ്രസക്തി ഏറുന്നു!
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment