Monday, July 09, 2018

July 09, 2018 at 05:34AM

ആദി കാലങ്ങളി, ലാദർശ രശ്മികൾ- ക്കാതിത്ഥ്യമേകി ഞാനെന്മനസ്സിൽ, ആ നവ യൗവനരംഗത്തിൽ സർവ്വവു മാനന്ദസാന്ദ്രങ്ങളായിരുന്നു. ഉന്നതമാകുമാ മാമക ലക്ഷ്യത്തിൽ മിന്നിത്തിളങ്ങിയ താരകങ്ങൾ ഓമൽക്കരങ്ങളലെന്നെത്തഴുകവേ കോൾമയിർക്കൊണ്ടു ഞാൻ പാട്ടു പാടി, അന്നെന്റെ സങ്കൽപം കാണിച്ചലോക, മീ മന്നിലും കാണാൻ ഞാൻ വെമ്പി നോക്കി. ............. .............. ............ ചാടിമറയുന്നു കാലപ്രവാഹത്തി- ലാടലിയന്നു ഞാൻ നോക്കിനിൽക്കെ! മായാ മരീചികയായ് സ്വയം മാറുന്നു മാനസ മോഹന ശ്രീമയൂഖം. കമ്പിത ഗാത്രനായ് സ്തംഭിതചിത്തനാ- യമ്പരന്നാവിധം നിൽക്കുമെന്നെ, തോളിൽക്കുലുക്കി പ്രസന്നനാം മറ്റൊരു തോഴൻ പറകയാണിപ്രകാരം:- "എതിനാണീ മന്നിലാദർശസ്വപ്നങ്ങൾ ചിന്തിച്ചു നോക്കൂ നീ മത്സുഹൃത്തേ! തങ്കക്കിനാക്കളെപ്പൂവിട്ടു പൂജിച്ച നിൻകളിത്തോഴനിന്നെങ്ങുപോയി? നീയുമമ്മട്ടിൽ 'മരീചിക' തൻ പിമ്പേ പായുകയാണയ്യേ, മാൻകിടാവേ!" .................... #പാടുന്നപിശാച്‌ #ചങ്ങമ്പുഴ


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License