Sunday, March 29, 2015

ക്യാമറയും തോക്കും

ക്യാമറയും തോക്കും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല ഈ സിറിയന്‍ ബാലികക്ക്. അതുകൊണ്ടാണ് തന്റെ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്യാമറയെടുത്തപ്പോള്‍ ആയുധമാണെന്ന് കരുതി കുഞ്ഞിക്കൈകള്‍ ഉയര്‍ത്തി അവള്‍ വേഗം കീഴടങ്ങിയത്. ഗാസ സ്വദേശിയായ ഫോട്ടോജേര്‍ണലിസ്റ്റ് നാദിയ അബു ഷബാനാണ് ക്യാമറയ്ക്കു മുമ്പില്‍ കീഴടങ്ങിയ ബാലികയുടെ
ചിത്രം ട്വീറ്റ് ചെയ്തത്
:( :( ഈ ലോകത്ത് ഇങ്ങനെയും ഉണ്ട് ബാല്യങ്ങൾ!! ആമിയൊക്കെ എന്ത് ഭാഗ്യവതിയാണ്... ..........
ഈ കുഞ്ഞിന്റെ കണ്ണുകളില്‍ നിറയുന്ന ഭയത്തിന് നമ്മള്‍ എന്ത് ഉത്തരം നല്‍കും. ഏത് മതഗ്രന്ഥത്തില്‍ അതിന് മറുപടിയുണ്ട്? ക്യാമറ ചൂണ്ടിയപ്പോള്‍ തോക്കാണെന്ന് കരുതി കൈപൊക്കി കീഴടങ്ങി വിതുങ്ങാന്‍ വെമ്പിനില്‍ക്കുന്ന ഈ സിറിയന്‍ ബാലികയുടെ ചിത്രം പകര്‍ത്തിയത് ഗാസ സ്വദേശിയായ ഫോട്ടോജേര്‍ണലിസ്റ്റ് നാദിയ അബു ഷബാനാണ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ നൊമ്പരമായി പടരുകയാണ്. http://goo.gl/yr1lgJ #Surrended

Saturday, March 28, 2015

എന്നും എപ്പോഴും

 എന്നും എപ്പോഴും എന്ന മോഹൻലാൽ-മഞ്ജുവാര്യർ സിനിമ കണ്ടു. ആദ്യപകുതി ഭൂരിഭാഗവും ലുല്ലുമാളിന്റെ പരസ്യത്തിനും ഇടയ്ക്ക് കൊചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ജയ് വിളിക്കാനും പോയി! പഴയ കാല ലാൽ സിനിമകളിൽ നിന്നും കടംകൊണ്ട ഡയലോഗുകൾ അതേപടി അനുകരിച്ച് ബാലിശമായ തമാശിക്കാൻ വല്ലാതെ ശ്രമിച്ചു ഈ സിനിമ! ഗ്രിഗറിയുമൊത്തുള്ള ചെറു നർമ്മങ്ങൾ ഒക്കെ രസകരമായിരുന്നു; കൂടെ മറ്റൊരു പയ്യൻസും നന്നായി ചിരിപ്പിച്ചു. അധിക പരിചയമില്ലാത്ത ഒരുത്തന്റെ നെഞ്ചിലേക്ക് ഒരു സങ്കടാവസ്ഥ വന്നപ്പോൾ മലർന്നടിച്ചു കിടക്കുന്ന മഞ്ജുവാര്യർ ഓർമ്മിപ്പിച്ചത് നിനച്ചിരിക്കാതെ ഉമ്മ കിട്ടിയപ്പോൾ കണ്ണുമിഴിച്ച് വാ പൊളിച്ച് നിന്ന ആ പഴയ പെണ്ണിനെ തന്നെയാ... വേണ്ടായിരുന്നു അത്! പുതിയ മഞ്ജുവാര്യരുടെ ചിത്രങ്ങളിലെല്ലാം ദിലീപ് അദൃശ്യനായി അഭിനയിക്കുന്നുണ്ടെന്നു തോന്നുന്നു! ബോധപൂർവ്വമോ അല്ലാതെയോ അങ്ങനെ തോന്നിപ്പിക്കുന്നു; കാഴ്ചക്കാരനായ എന്റെ കുഴപ്പമാവാം. സിനിമ കണ്ടിരിക്കാം. കരച്ചിലിനും ഉഴിച്ചിലിനും ഒന്നും നിൽക്കാതെ സന്തോഷത്തോടെ കണ്ടു തീർക്കാം! http://chayilyam.com/ennum-eppozhum/

Sunday, March 22, 2015

നല്ലരിയുമായി മനോജ് വീണ്ടും!

മനോജിന്റെ പോസ്റ്റ് വായിക്കുക:
സുഹൃത്തുക്കളെ, വീട്ടില്‍ കൃഷിചെയ്തുണ്ടാക്കിയ കൂര്‍ക്ക അധികമുണ്ടായപ്പോള്‍, അത് ഓണ്‍ലൈനിലൂടെ വിതരണം ചെയ്ത ചെറിയ ശ്രമത്തിന് (http://goo.gl/nAsXZp) ഒരുപാട് പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്വന്തം പാടത്തെ നെല്ല് അരിയാക്കി ആവശ്യക്കാര്‍ക്കെത്തിയ്ക്കാനുള്ള ഒരു ആലോചനയിലാണ്. നെല്‍കൃഷി വീട്ടില്‍ പണ്ടുമുതലേ ഉള്ളതാണ്. സ്വന്തം പാടത്തുവിളഞ്ഞ നെല്ല്, പുഴുങ്ങിക്കുത്തി അരിയാക്കിയാണ് ഇപ്പോഴും ചോറുണ്ണുന്നത്. വീട്ടാവശ്യത്തിനുള്ളതെടുത്ത ശേഷം ഒരു സീസണില്‍ ഏകദേശം 10 ടണ്ണോളം നെല്ലാണ് സപ്ലെയ്ക്കോ പോലുള്ള പൊതുവിതരണ സംവിധാനത്തിലേയ്ക്ക് കൊടുത്തുവരുന്നത്. ജൈവകൃഷിയിലൂടെ ചെയ്ത നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലാത്തതും അതിന് മതിയായ വില ലഭിക്കാത്തതും സാധാരണയെടുക്കുന്ന നെല്ലിന് സമയത്തിന് പണം ലഭിക്കാത്തതുമൊക്കെ മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളിലുണ്ട്.

മുന്‍വര്‍ഷങ്ങളിലായി നിരവധി ജൈവകൃഷിശ്രമങ്ങള്‍ ഞങ്ങളുടെ അടാട്ട് ഒമ്പതുമുറി കോള്‍പ്പാടശേഖരത്തില്‍ നടന്നിട്ടുണ്ടെങ്കിലും പലപ്പോഴും വേണ്ടത്ര പിന്തുണകളില്ലാത്തതിനാല്‍ തുടര്‍ച്ചകളില്ലാതെ പോയി. കഴിഞ്ഞ വര്‍ഷം അടാട്ട് കൃഷിഭവന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച ശ്രമങ്ങള്‍ ഇന്ന് ജൈവം അമൃതം എന്ന പേരില്‍ അടാട്ട് ഫാര്‍മേഴ്സ് സൊസൈറ്റിയുടേയും കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടേയുമൊക്കെ പിന്തുണയോടെ വളരെ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്റെ പാടത്തെ നെല്ല് അരിയാക്കി, ആവശ്യക്കാര്‍ക്കെത്തിയ്ക്കാനുള്ള ഒരു പരീക്ഷണത്തിനാണ് ശ്രമിക്കുന്നത്.

അരിയാക്കുമ്പോഴുള്ള റിസ്ക്ക് കൂടുതലായതിനാല്‍ ആവശ്യക്കാര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ തന്നാല്‍ വളരെ ഉപകാരമായിരിക്കും. ഇടയ്ക്കുവന്ന വേനല്‍മഴ കാരണം കൊയ്ത് വൈകുകയാണ്.എല്ലാം ഭംഗിയായി നടന്നാല്‍ അടുത്ത ആഴ്ചയോടെ കൊയ്ത്ത്, വിഷുവിനോടനുബന്ധിച്ച് അരിയായി വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍: ഉമ എന്ന നെല്ലിനമാണ്. ഒറ്റപ്പുഴുക്കില്‍ തവിടുകളയാത്ത ചുവന്ന അരിയാണ് പ്രോസസ്സ് ചെയ്യാനുദ്ദ്യേശിക്കുന്നത് (ഫോമിലെ ഫീഡ്ബാക്ക് അനുസരിച്ച്).കൈകാര്യം ചെയ്യാനെളുപ്പത്തിന് 10 കിലോ ബാഗുകളിലായിട്ടാണ് പാക്ക് ചെയ്യുന്നത്. ജൈവകൃഷിയായതിനാല്‍ ചിലവ് കൂടുതലും അതനുസരിച്ചുള്ള വിളവ് കുറവുമെന്നുമുള്ള അവസ്ഥയുണ്ട്.കൃഷിചെയ്ത നെല്ല് 25രൂപയ്ക്കാണ് സംഭരിക്കുന്നത്. പ്രോസസ്സിങ്ങും ട്രാന്‍സ്പോര്‍ട്ടേഷനും പാക്കിങ്ങിന്റേയും ചിലവ് ഒക്കെ ചേര്‍ത്ത്, ഒരു കിലോവിന് 65-70 രൂപയ്ക്കടുത്ത് ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ച് ഇത് വലിയ തുകയാണെന്ന് അറിയാതെയല്ല. വാങ്ങാന്‍ സാധിക്കുന്നവര്‍ ഈ സംരംഭത്തിന് പിന്തുണയ്ക്കണമെന്നും നിങ്ങളുടെ സുഹൃത്ത് വലയത്തിലേയ്ക്ക് പങ്കുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ജൈവവൈവിധ്യസമ്പുഷ്ടമായ തൃശ്ശൂരിലെ കോള്‍പ്പാടങ്ങളെക്കുറിച്ച് തളിര് മാസികയില്‍ എഴുതിയ ലേഖനം http://goo.gl/eVogud ഇതൊരു പരീക്ഷണമായതുകൊണ്ടും ഇങ്ങനെയുള്ളവ ചെയ്ത് മുന്‍പരിചയമില്ലാത്തതുകൊണ്ടും കൂര്‍ക്ക പോലെ കാര്യങ്ങള്‍ എളുപ്പമല്ലാത്തതുകൊണ്ടും നിങ്ങളുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും സഹായങ്ങളും ആവശ്യമുണ്ട്. ഓര്‍ഡര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോമിലേയ്ക്കുള്ള ലിങ്ക് http://goo.gl/xTw3N9 നന്ദി മനോജ്.കെ

March 22, 2015 at 12:36PM

from Facebook



:p നിയമസഭയിൽ പെണ്ണുങ്ങളുടെ എവിടെയൊക്കെ തൊട്ടു എന്ന് നോക്കുന്ന അതേ വികാരമായിരിക്കണം!!

March 22, 2015 at 10:42AM

from Facebook



എ. കെ. ജി. ദിനം - വിപ്ലവ സൂര്യന്റെ ഓർമ്മദിനം! http://ift.tt/1CKLr9N ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977), എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായി. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.

Saturday, March 21, 2015

March 21, 2015 at 08:37AM

from Facebook



#WorldForestryDay ഞാനേറ്റ വെയിൽ നിങ്ങൾക്കു തണലായി തന്നു! ഞാനേറ്റ മഴ നിങ്ങൾക്കു ജലമായി തന്നു! എന്നിട്ടും നിങ്ങൾ എനിക്കായി ഒരു മഴു കരുതി വെച്ചു!! I gave you shade and I took the sun! I gave you water and I took the rain! Still you kept an axe for me!!

Thursday, March 19, 2015

March 19, 2015 at 05:29AM

from Facebook



ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌. സമ്പത്തും, പ്രതാപവും ഏറെയുള്ള ഒരു നമ്പൂതിരി തറവാട്ടിലാണ് ഇ.എം.എസ് ജനിച്ചത്. ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു. http://ift.tt/1BX84FB

Wednesday, March 18, 2015

March 18, 2015 at 03:37PM

from Facebook



 #webdesign #job ഒരു വെബ് ഡിസൈനറെ വേണം. ഇപ്പോൾ ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നവരെ മതി. മിനിമം ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയം വേണം. ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ rajesh.k@careernet.co.in ലേക്ക് ബയോഡാറ്റ അയച്ചു തരൂ...

Sunday, March 15, 2015

March 15, 2015 at 10:36PM

from Facebook



ബിജി മോൾ എം.എൽ.എ. അവർകളേ ഇത്രയ്ക്ക് ധാർഷ്ഠ്യം പാടില്ല കേട്ടോ. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചാൽ ആരായാലും പരമാവധി ചെറുത്ത് നിൽക്കണം. അത് ഏത് സ്ത്രീയും ചെയ്യേണ്ടതാണു. അങ്ങനെ ചെറുത്ത് നിൽക്കുന്ന സ്ത്രീയുടെ ഭാഗത്ത് സമൂഹം മൊത്തം ഉണ്ടാകും. ഇപ്പോൾ ഇങ്ങനെ താനൊരു ഭയങ്കര സംഭവമാണെന്ന മട്ടിൽ കരണക്കുറ്റി പൊട്ടിക്കും എന്നൊക്കെ വീമ്പ് പറയാൻ എന്താ ഉണ്ടായേ? എന്റെ സ്ത്രീത്വത്തെ അപമാനിക്കാൻ വന്നാൽ എന്നൊക്കെ മുൻ‌കൂർ ഭീഷണി മുഴക്കാൻ എന്തുണ്ടായി? ടിവി അന്ന് എല്ല്ലാവരും ഇമവെട്ടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മന്ത്രി ഷിബുവിനെ പതുക്കെ തള്ളിമാറ്റാൻ ശ്രമിക്കുന്നതും , ഷിബു ബലമായി ഉറച്ച് നിൽക്കുന്നതും കൂടുതൽ ബലം പ്രയോഗിക്കാതെ ബിജിമോൾ സ്മൈൽ ചെയ്തുകൊണ്ട് ഒതുങ്ങി മന്ത്രിയുടെ അടുത്ത് നിൽക്കുന്നതും എല്ലാവരും കണ്ടതാണു. ആ ഒരു നിമിഷത്തിൽ മന്ത്രി ഷിബു എന്തോ പതുക്കെ പറയുന്നതും കാണാമായിരുന്നു. അപ്പറഞ്ഞത് തള്ളരുത് , എന്നെ തള്ളരുത് എന്നാണെന്ന് പിന്നിട് മന്ത്രി ഷിബു ചാനൽ ചർച്ചയിൽ വ്യക്തമാക്കുന്നതും കേട്ടു. ആ സന്ദർഭത്തിൽ തള്ളരുത് എന്ന് പറയാനേ സാധ്യതയുള്ളൂ എന്ന് ആർക്കും ബോധ്യമാകും. മന്ത്രിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. തള്ളരുത് എന്ന് മന്ത്രി പറയുന്നത് കേട്ടത് കൊണ്ടായിരിക്കുമല്ലൊ ബിജിമോളും സ്മൈൽ ചെയ്തുകൊണ്ട് ഒതുങ്ങി നിന്നത്. ഇപ്പോൾ ബിജിമോൾ പറയുന്നു, തല്ലരുത് എന്നെ തല്ലരുത് എന്നാണു ഷിബു പറഞ്ഞത് എന്ന്. തള്ള് വരുമ്പോൾ ആരെങ്കിലും തല്ലരുത് എന്ന് പറയുമോ ബിജിമോളേ? മാത്രമല്ല, തല്ലരുത് എന്നാണു പറഞ്ഞതും കേട്ടതുമെങ്കിൽ അതിനുള്ള റിയാൿഷൻ ആ സ്മൈലിങ്ങ് ആയിരിക്കുമോ? ഇതെല്ലാം മാലോകർ വ്യക്തമായി കളർഫുൾ ആയി കണ്ടുകൊണ്ടിരിക്കുകയല്ലേ. പണ്ടാണെങ്കിൽ ബൂർഷ്വാപ്രചരണം എന്ന് പറഞ്ഞ് പറ്റിക്കാമായിരുന്നു. ഈ ടിവി ശരിക്കും അന്തകനായത് കമ്മ്യൂണിസ്റ്റുകൾക്കാണു. ആളുകൾ എല്ലാം നേരിട്ട് ലൈവായി കാണുന്നു. അപ്പോൾ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ. അത്രയ്ക്ക് അഹങ്കാരം വേണ്ട കേട്ടോ. എം.എൽ.എ.ആയതല്ലേ ഉള്ളൂ. ഇനിയും എന്തെല്ലാം സ്ഥാനങ്ങൾ കിടക്കുന്നു. ഇനി എത്ര സ്ഥാനങ്ങൾ കിട്ടിയാലും മനുഷ്യരും ജീവിതവും നിസ്സാരമാണു കേട്ടോ. ഒരു മുള്ളോ ബാൿടീരിയയോ വൈറസ്സോ മതി സർവ്വ അഹങ്കാരവും അസ്തമിപ്പിക്കാൻ. എത്രയെത്ര മഹാചക്രവർത്തിമാർ വെറും മണ്ണായി അലിഞ്ഞു പോയി. അല്പം ഫിലോസഫിയും ഗ്രഹിക്കുക. നല്ലത് വരട്ടെ.

March 15, 2015 at 05:33PM

from Facebook



ബജറ്റ് വിക്കിപീഡിയയിൽ #kerala #budget #malayalam #wikipedia .......... പുതിയ നികുതി നിർദേശങ്ങൾ * 1220 കോടി രൂപയുടെ പുതിയ നികുതികൾ ബജറ്റിൽ ചുമത്തിയിട്ടുണ്ട്. * പാർപ്പിട പദ്ധതിക്കായി 375 കോടി രൂപ കണ്ടെത്താൻ പെട്രോളിനും ഡീസലിനും ഒരുരൂപ അധിക നികുതി * പൊതുവിതരണ ശൃംഖലയിൽ അല്ലാത്ത അരി, ഗോതമ്പ്, മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് ഒരു ശതമാനം നികുതി * വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനം നികുതി * [[പഞ്ചസാര]]യ്ക്ക് 2 ശതമാനം നികുതി * എല്ലാത്തരം തുണിത്തരങ്ങൾക്കും ഒരു ശതമാനം നികുതി * ബീഡിക്ക് 14.5 ശതമാനം നികുതി * കരാറുകളുടെ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും കൂട്ടി * ബൈക്കുകൾക്ക് നികുതി കൂട്ടി * അന്യസംസ്ഥാന വാഹനങ്ങൾക്കും ഇറക്കുമതി വാഹനങ്ങൾക്കും നികുതി * കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി * പ്ലാസ്റ്റിക് പാത്രങ്ങൾക്കും പ്രിന്റഡ് ഫ്ലൂക്‌സിനും 20 ശതമാനം നികുതി * പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾക്ക് 14.5 ശതമാനം നികുതി * 2008 ന് മുമ്പ് നെൽവയൽ നികത്തിയതിന് ഫീസ് വാങ്ങി അംഗീകാരം * വ്യാപാരികൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ആശുപത്രികൾ എന്നിവയുടെ രജിസ്‌ട്രേഷൻ, റിന്യൂവൽ ഫീസ് കൂട്ടി * ധാതുക്കളുടെ റോയൽറ്റി ഫീസ് കൂട്ടും * 25000 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് ബദൽ മാർഗങ്ങളിലൂടെ തുക സമാഹരിക്കും * 145.5 കോടിയുടെ നികുതിയിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. * കിലോക്ക് 150 രൂപ നൽകി റബ്ബർ സംഭരിക്കാൻ 300 കോടി മുടക്കി 20,000 മെട്രിക് ടൺ റബ്ബർ സംഭരിക്കും. * എൽ.എൻ.ജി.ക്കും റബ്ബർത്തടിക്കും നികുതിയിളവ് * നെല്ല് സംഭരിക്കാൻ 300 കോടി * കാർഷികവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ സബ്‌സിഡി * നീര ടെക്‌നീഷ്യൻമാർക്ക് സബ്‌സിഡി * വ്യക്തിഗത തോട്ടങ്ങൾക്ക് പ്ലാന്റേഷൻ നികുതി ഒഴിവാക്കി * പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് 2000 കോടി. * വിഴിഞ്ഞത്തിന് 600 കോടി * കൊച്ചി മെട്രോക്ക് 940 കോടി * കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് ഭൂമി ഏറ്റെടുക്കാൻ 50 കോടി * സമ്പൂർണ ആരോഗ്യ കേരളം പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ട്രസ്റ്റ്, എല്ലാവർക്കും സ്മാർട് ഹെൽത്ത് കാർഡ് * സർക്കാർ സേവനങ്ങൾ മൂന്നുവർഷത്തിനുള്ളിൽ ഓൺലൈനാക്കും * ഇ-ഗവേണൻസ് ഇന്നവേഷൻ ഫണ്ടിന് 14 കോടി * തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ * ഐ.ടി. മേഖലയ്ക്ക് 475.57 കോടി * പാവപ്പെട്ടവർക്ക് 75000 ഫ്ലൂറ്റുകൾ * പാവപ്പെട്ടവർക്ക് മൂന്ന് ഭവന പദ്ധതികൾ * തൊഴിൽ സൃഷ്ടിക്കാൻ പ്രത്യേക മിഷൻ * ആയിരം സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് മാസം 10,000 രൂപവീതം പ്രോത്സാഹന സഹായം * പേറ്റന്റ് നേടുന്ന വിദ്യാർത്ഥി സംരംഭകർക്ക് പലിശയിളവ് * ക്ഷേമപ്രവർത്തനങ്ങൾക്ക് 2710 കോടി * 80 വയസ്സിന് മേലുള്ളവർക്ക് വയോജന സംരക്ഷണ പദ്ധതി * ഇളവുകൾക്കുള്ള കുടുംബ വരുമാന പരിധി ഒരു ലക്ഷം രൂപ * ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് സൗജന്യ ഇൻഷുറൻസ് * വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് 50,000 രൂപ * ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളിൽ കാർഷിക പോളിടെക്‌നിക്കുകൾ * ഏഴ് വെറ്ററിനറി പോളിടെക്‌നിക്കുകൾ * ആരോഗ്യ മേഖലയ്ക്ക് 665.37 കോടി * 100 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും * ഒരു ലക്ഷം സാമൂഹ്യ സുരക്ഷാ വളണ്ടിയർമാർക്ക് പരിശീലനം * അങ്കണവാടി ജീവനക്കാരുടെ വേതനത്തിലെ സംസ്ഥാന വിഹിതം 2000 രൂപ * വിപണിയിൽ ഇടപെടാൻ 100 കോടി * പൊതുജനത്തിന് ട്രഷറിയിൽ ലോക്കർ സൗകര്യം * ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി http://ift.tt/18Od97x

March 15, 2015 at 11:43AM

from Facebook



ഹ ഹ :)

March 15, 2015 at 11:23AM

from Facebook



പ്രശ്നങ്ങൾ മുങ്കൂട്ടി കാണാൻ മിടൂക്കനാണു മാണി! മാണിയുടെ ചരിത്രത്തിലേ ഏറ്റവും വലിയ ജനവിരുദ്ധ ബജറ്റ് അങ്ങനെ സുന്ദരമായി അവതരിപ്പിച്ചു! എവിടേയും ബജറ്റ് ചർച്ചയാവുന്നില്ല; പകരം സഭയിൽ പെരുങ്കള്ളന്മാർ പരസ്പരം ഏറ്റുമുട്ടിയതിനിടയിൽ ആരൊക്കെ തുണിപൊക്കി, ആരൊക്കെ മുണ്ടുരിഞ്ഞു എന്നു തപ്പലാവുന്നു മാധ്യമങ്ങളുടെ വേല!!

March 15, 2015 at 11:03AM

from Facebook



ഇതെങ്ങാനും ഫേസ്ബുക്കിലിട്ടാൽ നീയൊന്നും ഇനി ആലുവയിലിറങ്ങി നടക്കില്ലാട്ടാ!! സിപിഎം ലോക്കലന്റെ വെല്ലുവിളി #ഹർത്താൽ ദിനാഘോഷം

March 15, 2015 at 09:27AM

from Facebook



http://ift.tt/1wKuKZc #anjali #books മലയാള ഭാഷയെ സ്നേഹിക്കുന്ന ചെന്നൈ നിവാസികൾക്ക് വായനാസൗകര്യമൊരുക്കുന്ന കെവിൻ ചേട്ടന്റെ അഞ്ജലി ലൈബ്രറി! അഞ്ജലി ഓൾഡ് ലിപിയുടെ കർത്താവാണു കെവിൻ ചേട്ടൻ... വായനാശാലയെ പറ്റി പത്രത്തിൽ വന്ന വാർത്ത..

March 15, 2015 at 09:16AM

from Facebook



അങ്ങനെ ഉമ്മൻ ചാണ്ടിയുടെ ആശിർവാദവും അനുഗ്രഹവും വാങ്ങിക്കാതെ ഇടതുപക്ഷം ഒരു സമരം ചെയ്തു. കൊടിയേരിക്ക് അഭിമാനിക്കാം... സമരം പരാജയം ആയിരുന്നുവെങ്കിലും ഇടതുപക്ഷത്തിന്റെ നിലപാടിനു ജനപിന്തുണയുണ്ട്... കള്ളൻ ധനമന്ത്രിക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തേണ്ടതുണ്ട്... അഭിവാദ്യങ്ങൾ...! ന്നാലും, ഇന്നലത്തെ ഹർത്താൽ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്... ഒരുവേള ബഗ്ലൂർ യാത്ര തന്നെ മുടങ്ങുമായിരുന്നു...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License