Thursday, February 28, 2019

യുദ്ധം ജനങ്ങൾ തമ്മിലുള്ളതല്ല; ഭരണകൂടങ്ങൾ തമ്മിലുള്ളതാണ്...

യുദ്ധം ജനങ്ങൾ തമ്മിലുള്ളതല്ല; ഭരണകൂടങ്ങൾ തമ്മിലുള്ളതാണ്...
2019-02-28T04:04:25.000Z

തിരിച്ചടിയുടെ ആരവം കഴിഞ്ഞാൽ എന്നെയും നിങ്ങളെയും തുറിച്ചു നോക്കുന്ന ചില യാഥാർഥ്യങ്ങൾ...!! 1. നോട്ട് നിരോധിച്ച ശേഷം തിരിച്ചുവരുമെന്ന് പറഞ്ഞ കോടികൾ എവിടെയാണ്? ഇനി, തിരിച്ച് വന്നില്ല എങ്കിൽ ജീവനോടെ തീകൊളുത്താൻ പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? 2. കർഷകർക്കുള്ള സഹായങ്ങൾ എവിടെയാണ്. അതു നൽകി കഴിഞ്ഞെങ്കിൽ കർഷകർ ഇപ്പോഴും ആത്മഹത്യ ചെയ്യുന്നതു എന്തു കൊണ്ടാണ്? 3. കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ എത്രത്തോളം നടപ്പിലായി? എങ്കിൽ തൊഴിലില്ലായ്മ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതെങ്ങനെ? 4. റിസർവ് ബാങ്കിൻ്റെ ഗവർണർമാർ എന്തിനാണു ഇങ്ങനെ രാജി വയ്ക്കുന്നത്? സി.ബി.ഐയുടെ ഡയറക്ടർമാർക്കും സമാന അവസ്ഥയുണ്ടായോ? 5. സുപ്രീം കോടതിയിൽ നിന്ന് ചീഫ് ജസ്റ്റീസുമാർ പുറത്ത് വന്ന് പത്രസമ്മേളനം നടത്തി രാജ്യത്തോട് സംസാരിക്കുന്നത് മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? സുപ്രീം കോടതി ജഡ്ജിൻ്റെ വിധി വെബ് സൈറ്റിൽ തിരുത്തുന്ന വാർത്ത മുൻപ് കേട്ടിട്ടുണ്ടോ? 6 . സർക്കാർ മാറാൻ ഇടയാക്കിയ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ മുൻപ്‌ എത്രയായിരുന്നു? ഇപ്പോൾ എത്രയാണ്? 7. രൂപയുടെ മൂല്യം ഉയർന്നോ അതോ താഴ്ന്നോ ? 8. കോടികളുമായി ഇന്ത്യയിൽ നിന്ന് കടന്നവരുടെ എണ്ണമെത്ര? കൊണ്ടുപോയ കോടികളെത്ര? 9. സ്വിസ്‌ ബാങ്കിലെ കള്ളപ്പണമെത്ര? എത്ര കോടി തിരികെയെത്തി? 10. പ്രതിമ പണിത മൂവായിരം കോടിയുണ്ടായിരുന്നെങ്കിൽ എത്രപേരുടെ പട്ടിണി മാറ്റാമായിരുന്നു.? 11. റഫേൽ വിമാനങ്ങളുടെ വിലയെത്രയാണെന്ന് നിങ്ങൾക്കറിയുമോ? ആർക്കെങ്കിലും അറിയുമോ? കേസിൽ നിന്നു ഊരാൻ കോടതിയിൽ കളവു പറഞ്ഞോ ? 12. രാജ്യത്തിനായി വിമാനം നിർമിക്കാൻ പോവുന്നയാൾക്കു മറ്റൊരു വിദേശ കമ്പനിക്ക്‌ കൊടുക്കാൻ പണമില്ല എന്ന് പറഞ്ഞ്‌ കോടതിയിൽ പോയത്‌ ലോകത്തെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? 13 നിങ്ങളുടെ അക്കൗണ്ടിലെ പതിനഞ്ച്‌ ലക്ഷത്തിന്റെ രസീതി കിട്ടിയോ ? 14. നോട്ടുനിരോധനം കൊണ്ടു ഭീകരാക്രമണം, സൈനികരുടെ മരണം,അതിർത്തി കടന്നുള്ള ആക്രമണം എന്നിവ കുറഞ്ഞോ? 15 ക്യാഷ്‌ ലെസ്‌ എക്കോണമി എന്തായി?

തിരിച്ചടിയുടെ ആരവം കഴിഞ്ഞാൽ എന്നെയും നിങ്ങളെയും തുറിച്ചു നോക്കുന്ന ചില യാഥാർഥ്യങ്ങൾ...!! 1. നോട്ട് നിരോധിച്ച ശേഷം തിരിച്ചുവരുമെന്ന് പറഞ്ഞ കോടികൾ എവിടെയാണ്? ഇനി, തിരിച്ച് വന്നില്ല എങ്കിൽ ജീവനോടെ തീകൊളുത്താൻ പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? 2. കർഷകർക്കുള്ള സഹായങ്ങൾ എവിടെയാണ്. അതു നൽകി കഴിഞ്ഞെങ്കിൽ കർഷകർ ഇപ്പോഴും ആത്മഹത്യ ചെയ്യുന്നതു എന്തു കൊണ്ടാണ്? 3. കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ എത്രത്തോളം നടപ്പിലായി? എങ്കിൽ തൊഴിലില്ലായ്മ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതെങ്ങനെ? 4. റിസർവ് ബാങ്കിൻ്റെ ഗവർണർമാർ എന്തിനാണു ഇങ്ങനെ രാജി വയ്ക്കുന്നത്? സി.ബി.ഐയുടെ ഡയറക്ടർമാർക്കും സമാന അവസ്ഥയുണ്ടായോ? 5. സുപ്രീം കോടതിയിൽ നിന്ന് ചീഫ് ജസ്റ്റീസുമാർ പുറത്ത് വന്ന് പത്രസമ്മേളനം നടത്തി രാജ്യത്തോട് സംസാരിക്കുന്നത് മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? സുപ്രീം കോടതി ജഡ്ജിൻ്റെ വിധി വെബ് സൈറ്റിൽ തിരുത്തുന്ന വാർത്ത മുൻപ് കേട്ടിട്ടുണ്ടോ? 6 . സർക്കാർ മാറാൻ ഇടയാക്കിയ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ മുൻപ്‌ എത്രയായിരുന്നു? ഇപ്പോൾ എത്രയാണ്? 7. രൂപയുടെ മൂല്യം ഉയർന്നോ അതോ താഴ്ന്നോ ? 8. കോടികളുമായി ഇന്ത്യയിൽ നിന്ന് കടന്നവരുടെ എണ്ണമെത്ര? കൊണ്ടുപോയ കോടികളെത്ര? 9. സ്വിസ്‌ ബാങ്കിലെ കള്ളപ്പണമെത്ര? എത്ര കോടി തിരികെയെത്തി? 10. പ്രതിമ പണിത മൂവായിരം കോടിയുണ്ടായിരുന്നെങ്കിൽ എത്രപേരുടെ പട്ടിണി മാറ്റാമായിരുന്നു.? 11. റഫേൽ വിമാനങ്ങളുടെ വിലയെത്രയാണെന്ന് നിങ്ങൾക്കറിയുമോ? ആർക്കെങ്കിലും അറിയുമോ? കേസിൽ നിന്നു ഊരാൻ കോടതിയിൽ കളവു പറഞ്ഞോ ? 12. രാജ്യത്തിനായി വിമാനം നിർമിക്കാൻ പോവുന്നയാൾക്കു മറ്റൊരു വിദേശ കമ്പനിക്ക്‌ കൊടുക്കാൻ പണമില്ല എന്ന് പറഞ്ഞ്‌ കോടതിയിൽ പോയത്‌ ലോകത്തെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? 13 നിങ്ങളുടെ അക്കൗണ്ടിലെ പതിനഞ്ച്‌ ലക്ഷത്തിന്റെ രസീതി കിട്ടിയോ ? 14. നോട്ടുനിരോധനം കൊണ്ടു ഭീകരാക്രമണം, സൈനികരുടെ മരണം,അതിർത്തി കടന്നുള്ള ആക്രമണം എന്നിവ കുറഞ്ഞോ? 15 ക്യാഷ്‌ ലെസ്‌ എക്കോണമി എന്തായി?
2019-02-28T02:31:07.000Z

തീവ്രമായ ഏതൊരു വാദവും #തീവ്രവാദം തന്നെയാണ്...

തീവ്രമായ ഏതൊരു വാദവും #തീവ്രവാദം തന്നെയാണ്...
2019-02-28T01:11:56.000Z

#വഴിമുടക്കികൾ കേരള വഴിമുടക്കി യാത്ര

#വഴിമുടക്കികൾ കേരള വഴിമുടക്കി യാത്ര
2019-02-27T23:52:51.000Z

Wednesday, February 27, 2019

ദേശസ്നേഹോം പറഞ്ഞ് ഉറഞ്ഞുതുള്ളന്ന ദേശഭക്തർക്കാവുന്നുണ്ടോ ആ പൈലറ്റിന്റെ അവസ്ഥ കാണുവാൻ!😔

ദേശസ്നേഹോം പറഞ്ഞ് ഉറഞ്ഞുതുള്ളന്ന ദേശഭക്തർക്കാവുന്നുണ്ടോ ആ പൈലറ്റിന്റെ അവസ്ഥ കാണുവാൻ!😔
2019-02-27T15:03:51.000Z

അണുവായുധശേഷിയുള്ള രണ്ടുരാഷ്ട്രങ്ങൾ തമ്മിൽ ലോക ചരിത്രത്തിലിന്നുവരെ നേർക്കുനേരേ തുറന്ന യുദ്ധം ചെയ്തിട്ടില്ല. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഇനിയൊരു തുറന്ന യുദ്ധം അചിന്ത്യമാണ്. അങ്ങനെയൊന്ന് ഇനിയുണ്ടായാൽ രണ്ടു രാജ്യങ്ങളും തകരും. ചറപറാ ബോംബിട്ട് ആ പന്നികളെ അങ്ങ് പുകച്ച് കരിക്കണമെന്നൊക്കെയുള്ള കൊലവെറി നമുക്കൊഴിവാക്കാം. വികാരപ്രകടങ്ങൾ സാധാരണമാണ്. വിവേകികളാകേണ്ട നേതാക്കളും വികാരത്തെ മുതലെടുക്കാനൊരുങ്ങുകയാണ്. ഭീകരവാദികൾക്ക് ഈ തീക്കളി ലാഭമാണ്, രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നവർക്കും ലാഭം തന്നെ. രാഷ്ട്രപതി ഭരണമാണ് കശ്മീരിൽ. ഭരണാധികാരി ഗവർണറാണ്, ആ ഗവർണർ പറയുകയാണ് ജവാൻമാരെ കൊലയ്ക്കു കൊടുത്തത് സംവിധാനത്തിന്റെ വീഴ്ചയാണെന്ന്. നാൽപ്പത് സിആർപിഎഫ്കാരും കൊല്ലപ്പെട്ടത് ആരുടെ പിഴവ് മൂലമാണ്. ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളും മറ്റ് ഔദ്യോഗികസംവിധാനങ്ങളും പരാജയപ്പെട്ടത് എങ്ങനെയാണ്. ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കശ്മീർ പൊലീസ് ഒരാഴ്ച മുമ്പു തന്നെ CRPFനും BSFനും ITBPയ്ക്കും കരസേനയ്ക്കും, വ്യോമസേനയ്ക്കും മുന്നറിയിപ്പ് കൊടുത്തതാണ്. ഇവരെല്ലാം എന്തുകൊണ്ടാണ് ആ മുന്നറിയിപ്പ് അവഗണിച്ചത്...? കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി എട്ടിന് കൊടുത്ത സന്ദേശത്തിൽ സിആർപിഎഫ് കോൺവോയ് കടന്നുപോകുന്ന പ്രദേശങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ബോംബാക്രമണത്തിനടക്കം സാധ്യതയുണ്ടെന്നുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. 1000 ജവാന്മാരിൽ കൂടുതൽ ഒരു കോൺവോയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നാണ് പ്രോട്ടോകോൾ, 2547 സിആർപിഎഫുകാരെയാണ് ജമ്മു - ശ്രീനഗർ ഹൈവേയിലൂടെ ഒറ്റയടിക്ക് കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽത്തന്നെ സർവ്വത്ര പിഴവും വീഴ്ചയും കാണാം. ആരാണ് അതിനുത്തരവാദി...? ചോദ്യമാണ്... രാഷ്ട്രീയമാണ്... ആരു മറുപടിപറയും.! കശ്മീർ ഗവർണർ പറഞ്ഞതുപോലെ ഇൻ്റലിജൻസ് വീഴ്ചയല്ല സംഭവിച്ചത്. സുരക്ഷയൊരുക്കേണ്ട സംവിധാനങ്ങൾക്കാണ് വീഴ്ച സംഭവിച്ചത്. എഴുപതോളം പാട്ടവണ്ടികളിൽ മത്തിയടുക്കുന്നപോലെ സിആർപിഎഫ് ജവാൻമാരെ കുത്തിനിറച്ച് ജമ്മു - ശ്രീനഗർ ഹൈവേയിൽ ഇറക്കിവിട്ടത് ചോദ്യം ചെയ്യപ്പെടുകതന്നെ വേണം.

അണുവായുധശേഷിയുള്ള രണ്ടുരാഷ്ട്രങ്ങൾ തമ്മിൽ ലോക ചരിത്രത്തിലിന്നുവരെ നേർക്കുനേരേ തുറന്ന യുദ്ധം ചെയ്തിട്ടില്ല. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഇനിയൊരു തുറന്ന യുദ്ധം അചിന്ത്യമാണ്. അങ്ങനെയൊന്ന് ഇനിയുണ്ടായാൽ രണ്ടു രാജ്യങ്ങളും തകരും. ചറപറാ ബോംബിട്ട് ആ പന്നികളെ അങ്ങ് പുകച്ച് കരിക്കണമെന്നൊക്കെയുള്ള കൊലവെറി നമുക്കൊഴിവാക്കാം. വികാരപ്രകടങ്ങൾ സാധാരണമാണ്. വിവേകികളാകേണ്ട നേതാക്കളും വികാരത്തെ മുതലെടുക്കാനൊരുങ്ങുകയാണ്. ഭീകരവാദികൾക്ക് ഈ തീക്കളി ലാഭമാണ്, രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നവർക്കും ലാഭം തന്നെ. രാഷ്ട്രപതി ഭരണമാണ് കശ്മീരിൽ. ഭരണാധികാരി ഗവർണറാണ്, ആ ഗവർണർ പറയുകയാണ് ജവാൻമാരെ കൊലയ്ക്കു കൊടുത്തത് സംവിധാനത്തിന്റെ വീഴ്ചയാണെന്ന്. നാൽപ്പത് സിആർപിഎഫ്കാരും കൊല്ലപ്പെട്ടത് ആരുടെ പിഴവ് മൂലമാണ്. ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളും മറ്റ് ഔദ്യോഗികസംവിധാനങ്ങളും പരാജയപ്പെട്ടത് എങ്ങനെയാണ്. ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കശ്മീർ പൊലീസ് ഒരാഴ്ച മുമ്പു തന്നെ CRPFനും BSFനും ITBPയ്ക്കും കരസേനയ്ക്കും, വ്യോമസേനയ്ക്കും മുന്നറിയിപ്പ് കൊടുത്തതാണ്. ഇവരെല്ലാം എന്തുകൊണ്ടാണ് ആ മുന്നറിയിപ്പ് അവഗണിച്ചത്...? കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി എട്ടിന് കൊടുത്ത സന്ദേശത്തിൽ സിആർപിഎഫ് കോൺവോയ് കടന്നുപോകുന്ന പ്രദേശങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ബോംബാക്രമണത്തിനടക്കം സാധ്യതയുണ്ടെന്നുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. 1000 ജവാന്മാരിൽ കൂടുതൽ ഒരു കോൺവോയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നാണ് പ്രോട്ടോകോൾ, 2547 സിആർപിഎഫുകാരെയാണ് ജമ്മു - ശ്രീനഗർ ഹൈവേയിലൂടെ ഒറ്റയടിക്ക് കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽത്തന്നെ സർവ്വത്ര പിഴവും വീഴ്ചയും കാണാം. ആരാണ് അതിനുത്തരവാദി...? ചോദ്യമാണ്... രാഷ്ട്രീയമാണ്... ആരു മറുപടിപറയും.! കശ്മീർ ഗവർണർ പറഞ്ഞതുപോലെ ഇൻ്റലിജൻസ് വീഴ്ചയല്ല സംഭവിച്ചത്. സുരക്ഷയൊരുക്കേണ്ട സംവിധാനങ്ങൾക്കാണ് വീഴ്ച സംഭവിച്ചത്. എഴുപതോളം പാട്ടവണ്ടികളിൽ മത്തിയടുക്കുന്നപോലെ സിആർപിഎഫ് ജവാൻമാരെ കുത്തിനിറച്ച് ജമ്മു - ശ്രീനഗർ ഹൈവേയിൽ ഇറക്കിവിട്ടത് ചോദ്യം ചെയ്യപ്പെടുകതന്നെ വേണം.
2019-02-27T06:43:12.000Z

ഫെയ്സ്ബുക്കിൽ വന്നിട്ട് ഇന്നേക്ക് 10 വർഷങ്ങളായി!! 2009 ഫെബ്രുവരി 27-ന്...

ഫെയ്സ്ബുക്കിൽ വന്നിട്ട് ഇന്നേക്ക് 10 വർഷങ്ങളായി!! 2009 ഫെബ്രുവരി 27-ന്...
2019-02-27T04:28:00.000Z

രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നതിന് 70 വർഷത്തിനിപ്പുറവും അദ്ദേഹത്തിന്റെ ചിത്രത്തിന് നേരെ വെടിയുതിർക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നാടൻ ഭീകരവാദികൾ ഉള്ളപ്പോൾ രാജ്യാതിർത്തിക്ക് അപ്പുറമുള്ളവരേക്കാൾ ഈ ഭീകരവാദികളെ ഭയക്കേണ്ടതുണ്ട്!!

രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നതിന് 70 വർഷത്തിനിപ്പുറവും അദ്ദേഹത്തിന്റെ ചിത്രത്തിന് നേരെ വെടിയുതിർക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നാടൻ ഭീകരവാദികൾ ഉള്ളപ്പോൾ രാജ്യാതിർത്തിക്ക് അപ്പുറമുള്ളവരേക്കാൾ ഈ ഭീകരവാദികളെ ഭയക്കേണ്ടതുണ്ട്!!
2019-02-27T03:19:50.000Z

Monday, February 25, 2019

കൊലപാതകത്തിന് ഇരയാവുന്നവരുടെയും കൊലപാതകം 'ചെയ്യേണ്ടി വന്നവരുടെയും' കുട്ടികളുടെയും കുടുംബത്തിന്റെയും മാനസീകവും സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥ. സാമ്പത്തിക അവസ്ഥ കുറച്ച് കാലത്തേക്കെങ്കിലും കുഴപ്പമില്ലാതെ അതത് പാർട്ടിക്കാർ നോക്കുമായിരിക്കാം. പക്ഷെ ഇവരുടെ കുടുംബം അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ടുകളും സാമൂഹികമായ ഒറ്റപ്പെടലുകൾക്കും പകരം നൽകാൻ ഒന്നിനും കഴിയില്ല ഒന്നിനും.

കൊലപാതകത്തിന് ഇരയാവുന്നവരുടെയും കൊലപാതകം 'ചെയ്യേണ്ടി വന്നവരുടെയും' കുട്ടികളുടെയും കുടുംബത്തിന്റെയും മാനസീകവും സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥ. സാമ്പത്തിക അവസ്ഥ കുറച്ച് കാലത്തേക്കെങ്കിലും കുഴപ്പമില്ലാതെ അതത് പാർട്ടിക്കാർ നോക്കുമായിരിക്കാം. പക്ഷെ ഇവരുടെ കുടുംബം അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ടുകളും സാമൂഹികമായ ഒറ്റപ്പെടലുകൾക്കും പകരം നൽകാൻ ഒന്നിനും കഴിയില്ല ഒന്നിനും.
2019-02-25T01:14:55.000Z

ആഫ്രിക്കയ്ക്കു പുറത്തുള്ള എല്ലാ മനുഷ്യവിഭാഗങ്ങളുടേയും പൂർവികർ, എഴുപതിനായിരം വർഷം മുൻപ് ആഫ്രിക്കയിൽ നിന്നു എറിട്രിയയും ജിബൂട്ടിയും താണ്ടി അറേബ്യൻ ഉപദ്വീപിൽ പ്രവേശിച്ചവരാണ്. അവരിൽ ചിലർ, 65000 വർഷം മുൻപ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തി ഹിമാലയത്തിന്റെ അടിവാരം മുതൽ തെക്കൻ മുനമ്പുവരെ പരന്ന്, ഇന്നുവരെയുള്ള ഇന്ത്യൻ സമൂഹങ്ങളുടെ അടിസ്ഥാനഘടകമായി. 9000 വർഷം മുൻപ് (7000 ബിസി) ഇറാനിൽ നിന്നു കാർഷികവിദ്യയുടെ ബാലപാഠങ്ങളുമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തിയ പുതിയൊരുപറ്റം കുടിയേറ്റക്കാർ അവിടെ പൂർവനിവാസികളുമായി കലർന്ന് ബലൂചിസ്ഥാനിലെ മെഹർഗാറിലും മറ്റും കൃഷിയെ ആശ്രയിച്ചുള്ള ആവാസവ്യവസ്ഥകൾ ഉണ്ടാക്കി. ഈ കാർഷികസമൂഹങ്ങൾ പിന്നിടു നഗരങ്ങളായി പരിണമിച്ചപ്പോൾ, ഹരപ്പൻ (സിന്ധു) സംസ്കൃതി ഉണ്ടായി. ബിസി 2600 മുതൽ 1900 വരെ ഏഴുനൂറ്റാണ്ടു നീണ്ടുനിന്ന ഹരപ്പൻസംസ്കൃതിയുടെ വസന്തകാലം അവസാനിക്കാറായപ്പോഴാണ് ഇന്നത്തെ ഖസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യേഷ്യയിലെ പുൽക്കാടുകളിൽ നിന്നു സംസ്കൃതഭാഷയുടെ ആദിരൂപവുമായി കാലിവളർത്തുകാരായ ആര്യന്മാർ വന്നത്. ഹരപ്പൻ ജനതയിൽ ഒരുഭാഗം ആര്യന്മാരുമായി ഇടകലർന്നപ്പോൾ ആദിമ ഉത്തരേന്ത്യക്കാർ (Ancestral North Indians-ANI) ഉണ്ടായി. അവശേഷിച്ചവർ ദക്ഷിണേന്ത്യയിലേക്കു പരന്ന് അവിടെ മുന്നേയുണ്ടായിരുന്ന പഴയ Out-of-Africa Migrants-മായി കൂടിക്കലർന്നപ്പോൾ ആദിമ ദക്ഷിണേന്ത്യക്കാരും (Ancestral South Indians – ASI) ഉണ്ടായി. അങ്ങനെ ഹരപ്പന്മാർ, പഴയ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ രണ്ടു ശാഖകളെ ബന്ധിപ്പിക്കുന്ന പശയായിതീർന്നു ഏതാണ്ട് അതേകാലത്തു തന്നെ, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ചൈനീസ് പൂർവികത്വമുള്ള കുടിയേറ്റക്കാർ, പുതിയ നെൽവിത്തുകളും നെല്ലറിവുകളും ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകളുമായി വടക്കുകിഴക്കേ ഇന്ത്യ വഴി വന്ന് ഗംഗാതടത്തോളം പരന്നു. ഇന്നത്തെ ഇന്ത്യാക്കാരുടെ തായ്-വഴിയിലെ Mitochondrial-DNA, 70 മുതൽ 90 വരെ ശതമാനം പഴയ ആഫ്രിക്കൻ കുടിയേറ്റക്കാരുടേതാണ്. എന്നാൽ Y-ക്രോമസമുകളുടെ ‘അച്ഛൻ-വഴി’ അന്വേഷിക്കുമ്പോൾ അവരുടെ ആഫ്രിക്കൻ ആദിമജനിതകം 10-40 വരെ ശതമാനം മാത്രമാകുന്നു. മധ്യേഷ്യയിൽ നിന്നും മറ്റുമുള്ള ജനിതകഒഴുക്കിൽ പൗരുഷമായിരുന്നു അധികം.

ആഫ്രിക്കയ്ക്കു പുറത്തുള്ള എല്ലാ മനുഷ്യവിഭാഗങ്ങളുടേയും പൂർവികർ, എഴുപതിനായിരം വർഷം മുൻപ് ആഫ്രിക്കയിൽ നിന്നു എറിട്രിയയും ജിബൂട്ടിയും താണ്ടി അറേബ്യൻ ഉപദ്വീപിൽ പ്രവേശിച്ചവരാണ്. അവരിൽ ചിലർ, 65000 വർഷം മുൻപ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തി ഹിമാലയത്തിന്റെ അടിവാരം മുതൽ തെക്കൻ മുനമ്പുവരെ പരന്ന്, ഇന്നുവരെയുള്ള ഇന്ത്യൻ സമൂഹങ്ങളുടെ അടിസ്ഥാനഘടകമായി. 9000 വർഷം മുൻപ് (7000 ബിസി) ഇറാനിൽ നിന്നു കാർഷികവിദ്യയുടെ ബാലപാഠങ്ങളുമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തിയ പുതിയൊരുപറ്റം കുടിയേറ്റക്കാർ അവിടെ പൂർവനിവാസികളുമായി കലർന്ന് ബലൂചിസ്ഥാനിലെ മെഹർഗാറിലും മറ്റും കൃഷിയെ ആശ്രയിച്ചുള്ള ആവാസവ്യവസ്ഥകൾ ഉണ്ടാക്കി. ഈ കാർഷികസമൂഹങ്ങൾ പിന്നിടു നഗരങ്ങളായി പരിണമിച്ചപ്പോൾ, ഹരപ്പൻ (സിന്ധു) സംസ്കൃതി ഉണ്ടായി. ബിസി 2600 മുതൽ 1900 വരെ ഏഴുനൂറ്റാണ്ടു നീണ്ടുനിന്ന ഹരപ്പൻസംസ്കൃതിയുടെ വസന്തകാലം അവസാനിക്കാറായപ്പോഴാണ് ഇന്നത്തെ ഖസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യേഷ്യയിലെ പുൽക്കാടുകളിൽ നിന്നു സംസ്കൃതഭാഷയുടെ ആദിരൂപവുമായി കാലിവളർത്തുകാരായ ആര്യന്മാർ വന്നത്. ഹരപ്പൻ ജനതയിൽ ഒരുഭാഗം ആര്യന്മാരുമായി ഇടകലർന്നപ്പോൾ ആദിമ ഉത്തരേന്ത്യക്കാർ (Ancestral North Indians-ANI) ഉണ്ടായി. അവശേഷിച്ചവർ ദക്ഷിണേന്ത്യയിലേക്കു പരന്ന് അവിടെ മുന്നേയുണ്ടായിരുന്ന പഴയ Out-of-Africa Migrants-മായി കൂടിക്കലർന്നപ്പോൾ ആദിമ ദക്ഷിണേന്ത്യക്കാരും (Ancestral South Indians – ASI) ഉണ്ടായി. അങ്ങനെ ഹരപ്പന്മാർ, പഴയ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ രണ്ടു ശാഖകളെ ബന്ധിപ്പിക്കുന്ന പശയായിതീർന്നു ഏതാണ്ട് അതേകാലത്തു തന്നെ, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ചൈനീസ് പൂർവികത്വമുള്ള കുടിയേറ്റക്കാർ, പുതിയ നെൽവിത്തുകളും നെല്ലറിവുകളും ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകളുമായി വടക്കുകിഴക്കേ ഇന്ത്യ വഴി വന്ന് ഗംഗാതടത്തോളം പരന്നു. ഇന്നത്തെ ഇന്ത്യാക്കാരുടെ തായ്-വഴിയിലെ Mitochondrial-DNA, 70 മുതൽ 90 വരെ ശതമാനം പഴയ ആഫ്രിക്കൻ കുടിയേറ്റക്കാരുടേതാണ്. എന്നാൽ Y-ക്രോമസമുകളുടെ ‘അച്ഛൻ-വഴി’ അന്വേഷിക്കുമ്പോൾ അവരുടെ ആഫ്രിക്കൻ ആദിമജനിതകം 10-40 വരെ ശതമാനം മാത്രമാകുന്നു. മധ്യേഷ്യയിൽ നിന്നും മറ്റുമുള്ള ജനിതകഒഴുക്കിൽ പൗരുഷമായിരുന്നു അധികം.
2019-02-25T01:07:27.000Z

Friday, February 22, 2019

#അസഹിഷ്ണുത വാട്സാപ്പ് ഗ്രൂപ്പുകളിൽ പലതിലും ഞാൻ വലിയ സഖാവാണ്. സവർണസംഘിസം കാണിക്കുന്നത് ഇഷ്ടമില്ലാത്തത് സഖാക്കൾക്കു മാത്രമാണെന്നാ സംഘിബുദ്ധികൾക്കുള്ള ധാരണ. ഇനി കമ്മ്യൂണിസം ഈ ഗ്രൂപ്പിൽ പാടില്ല എന്നു ചിലർ തിട്ടൂരം നൽകി എന്നെ നിലയ്ക്കു നിർത്തിയിട്ടും ഉണ്ട്. അവിടങ്ങളിൽ ഞാൻ ടോം&ജെറി കളിച്ചു മുന്നേറുന്നു. മറ്റൊരു ഗ്രൂപ്പിൽ നിന്നും തെറിപറഞ്ഞ് ചിലർ ഇറങ്ങിപ്പോയി. ചില ഗ്രൂപ്പികളിൽ ഉരിയാട്ടമില്ലാതെ മൗനിയായി ഇരിക്കുന്നുണ്ട് ഇപ്പോഴും ഞാൻ. എല്ലാവർക്കും ഞാൻ അവിടങ്ങളിൽ സഖാവാണ്; സഖാക്കളെ മനുഷ്യരോടൊപ്പം ചേർക്കാനാവില്ലെന്ന ബോധത്തിൽ അവരങ്ങനെ ഉദ്ധരിച്ച് നിൽക്കുന്നുണ്ട്. ഫെയ്സ്ബുക്കിലാവട്ടെ ചില സഖാക്കൾ എന്നെ വിട്ടു പോയി, ചിലർ എന്നെ ബ്ലോക്കുതന്നെ ചെയ്തുകളഞ്ഞു; ഇനി ഈ വസ്തുവിനെ കാണരുതെന്ന ചിന്ത തന്നെയാവണം കാര്യം. സഹനത്തിനും ഒരു പരിധിയുണ്ടല്ലോ! സംഘിമാനസത്തേയും കമ്മിമാനസത്തേയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ എനിക്ക് കാണാനാവുന്നത് ഇങ്ങനെയുള്ള ചില ഗുണഗണങ്ങൾ കൊണ്ടുകൂടിയാണ്. അസഹിഷ്ണുത തന്നെയാണു ഇവിടെ വില്ലൻ! ഞാനും പലരേയും കഴിഞ്ഞ ദിവസം അൺഫ്രണ്ടു ചെയ്തിരുന്നു. അത്, കാശ്മീർ സ്ഫോടനവാർത്ത, ദേശാഭിമാനി പത്രം കൊടുത്തിട്ടില്ല എന്നും പറഞ്ഞ് പത്രങ്ങൾ ഒക്കെയും നിരത്തി, ദേശാഭിമാനിയെ ഒളിപ്പിക്കേണ്ടതൊക്കെ ഒളിപ്പിച്ച് മടക്കിവെച്ചെടുത്ത ഫോട്ടോ ഷെയർ ചെയ്ത് ഡയലോഗടിച്ച ഭീകരന്മാരായ സംഘികളെ തന്നെയാണ്. സംഘി വയറസ് ബാധിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയേയും അൺഫ്രണ്ട് ചെയ്തിരുന്നു എന്നതാണു സങ്കടകരമായ വസ്തുത. ഇവർക്കൊകെയുള്ള ശ്വാനതുല്യമായ അടിമത്തം വയറസ്സ് ബാധ പോലെ ഭീകരമായ വ്യാധി തന്നെയാണ്. സ്വന്തം പ്രൊഫൈൽ ശുദ്ധമായി കിടക്കാൻ എന്നെപോലെ തന്നെ ഏതൊരാളും ആഗ്രഹിക്കും എന്നു കരുതുന്നു, അതുകൊണ്ടാവാം അവരും എന്നെ ബ്ലോക്കിയത്. ................. നാന്ദി: കണക്കിഅധികം ഫ്രണ്ട് റിക്വസ്റ്റുകൾ ആക്സപ്റ്റ് ചെയ്യാൻ നിൽക്കുന്നതിനാൽ ഒന്നു കുറേ അയ്യായിരമായി വെച്ചിരിക്കുന്നതിനാലാണ് ഫ്രണ്ട്സിന്റെ എണ്ണം കുറയുന്നത് പെട്ടന്ന് ശ്രദ്ധിക്കാനാവുന്നത്.

#അസഹിഷ്ണുത വാട്സാപ്പ് ഗ്രൂപ്പുകളിൽ പലതിലും ഞാൻ വലിയ സഖാവാണ്. സവർണസംഘിസം കാണിക്കുന്നത് ഇഷ്ടമില്ലാത്തത് സഖാക്കൾക്കു മാത്രമാണെന്നാ സംഘിബുദ്ധികൾക്കുള്ള ധാരണ. ഇനി കമ്മ്യൂണിസം ഈ ഗ്രൂപ്പിൽ പാടില്ല എന്നു ചിലർ തിട്ടൂരം നൽകി എന്നെ നിലയ്ക്കു നിർത്തിയിട്ടും ഉണ്ട്. അവിടങ്ങളിൽ ഞാൻ ടോം&ജെറി കളിച്ചു മുന്നേറുന്നു. മറ്റൊരു ഗ്രൂപ്പിൽ നിന്നും തെറിപറഞ്ഞ് ചിലർ ഇറങ്ങിപ്പോയി. ചില ഗ്രൂപ്പികളിൽ ഉരിയാട്ടമില്ലാതെ മൗനിയായി ഇരിക്കുന്നുണ്ട് ഇപ്പോഴും ഞാൻ. എല്ലാവർക്കും ഞാൻ അവിടങ്ങളിൽ സഖാവാണ്; സഖാക്കളെ മനുഷ്യരോടൊപ്പം ചേർക്കാനാവില്ലെന്ന ബോധത്തിൽ അവരങ്ങനെ ഉദ്ധരിച്ച് നിൽക്കുന്നുണ്ട്. ഫെയ്സ്ബുക്കിലാവട്ടെ ചില സഖാക്കൾ എന്നെ വിട്ടു പോയി, ചിലർ എന്നെ ബ്ലോക്കുതന്നെ ചെയ്തുകളഞ്ഞു; ഇനി ഈ വസ്തുവിനെ കാണരുതെന്ന ചിന്ത തന്നെയാവണം കാര്യം. സഹനത്തിനും ഒരു പരിധിയുണ്ടല്ലോ! സംഘിമാനസത്തേയും കമ്മിമാനസത്തേയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ എനിക്ക് കാണാനാവുന്നത് ഇങ്ങനെയുള്ള ചില ഗുണഗണങ്ങൾ കൊണ്ടുകൂടിയാണ്. അസഹിഷ്ണുത തന്നെയാണു ഇവിടെ വില്ലൻ! ഞാനും പലരേയും കഴിഞ്ഞ ദിവസം അൺഫ്രണ്ടു ചെയ്തിരുന്നു. അത്, കാശ്മീർ സ്ഫോടനവാർത്ത, ദേശാഭിമാനി പത്രം കൊടുത്തിട്ടില്ല എന്നും പറഞ്ഞ് പത്രങ്ങൾ ഒക്കെയും നിരത്തി, ദേശാഭിമാനിയെ ഒളിപ്പിക്കേണ്ടതൊക്കെ ഒളിപ്പിച്ച് മടക്കിവെച്ചെടുത്ത ഫോട്ടോ ഷെയർ ചെയ്ത് ഡയലോഗടിച്ച ഭീകരന്മാരായ സംഘികളെ തന്നെയാണ്. സംഘി വയറസ് ബാധിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയേയും അൺഫ്രണ്ട് ചെയ്തിരുന്നു എന്നതാണു സങ്കടകരമായ വസ്തുത. ഇവർക്കൊകെയുള്ള ശ്വാനതുല്യമായ അടിമത്തം വയറസ്സ് ബാധ പോലെ ഭീകരമായ വ്യാധി തന്നെയാണ്. സ്വന്തം പ്രൊഫൈൽ ശുദ്ധമായി കിടക്കാൻ എന്നെപോലെ തന്നെ ഏതൊരാളും ആഗ്രഹിക്കും എന്നു കരുതുന്നു, അതുകൊണ്ടാവാം അവരും എന്നെ ബ്ലോക്കിയത്. ................. നാന്ദി: കണക്കിഅധികം ഫ്രണ്ട് റിക്വസ്റ്റുകൾ ആക്സപ്റ്റ് ചെയ്യാൻ നിൽക്കുന്നതിനാൽ ഒന്നു കുറേ അയ്യായിരമായി വെച്ചിരിക്കുന്നതിനാലാണ് ഫ്രണ്ട്സിന്റെ എണ്ണം കുറയുന്നത് പെട്ടന്ന് ശ്രദ്ധിക്കാനാവുന്നത്.
2019-02-22T14:31:36.000Z

ഇതി സമർപ്പയാമിഃ

ഇതി സമർപ്പയാമിഃ
2019-02-22T09:26:00.000Z

Thursday, February 21, 2019

ഗായത്രി - പുതിയ മലയാളം ഫോണ്ട് മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതു് ബിനോയ് ഡൊമിനിക് ആണു്. ഡൗൺലോഡ്: https://ift.tt/2GT9Lgx കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെയാണ് ഗായത്രി നിർമിച്ചിരിക്കുന്നത്. ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലും നിർവഹിച്ചു. ഏകദേശം ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഗായത്രി. തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ് പിന്തുണയ്ക്കുന്നു. സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും(Thin), കട്ടികൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന 3 ഫോണ്ടുകളാണു് അവതരിപ്പിക്കുന്നതു്.

ഗായത്രി - പുതിയ മലയാളം ഫോണ്ട് മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതു് ബിനോയ് ഡൊമിനിക് ആണു്. ഡൗൺലോഡ്: https://ift.tt/2GT9Lgx കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെയാണ് ഗായത്രി നിർമിച്ചിരിക്കുന്നത്. ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലും നിർവഹിച്ചു. ഏകദേശം ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഗായത്രി. തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ് പിന്തുണയ്ക്കുന്നു. സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും(Thin), കട്ടികൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന 3 ഫോണ്ടുകളാണു് അവതരിപ്പിക്കുന്നതു്.
2019-02-21T11:18:13.000Z

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License