Friday, December 28, 2012

എക്സിക്കുട്ടൻ

സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്ല. 11, 12 സീറ്റുകളിലായി ഞാനും മഞ്ജുവും ഇരിക്കുന്നു. ഗാന്ധിനഗറിൽ നിന്നും ബസ്സ് വിടാറാവുമ്പോളാണ് അല്പം ബഹളം വെച്ചുകൊണ്ട് മൂന്നുപേർ വന്നത്. ഒരാൾക്ക് സ്ലീപ്പറും രണ്ടുപേർക്ക് ഞങ്ങൾക്കു തൊട്ടുമുന്നിലെ സീറ്റുമാണു കിട്ടിയത്. മൂവരും നല്ല ഫിറ്റിലായിരുന്നു. കള്ളിന്റെ മണം അവർക്ക് മുന്നേ ബസ്സിലേറിയിരുന്നു. മഞ്ജുവിനു തൊട്ടുമുന്നിലായി വിൻഡോ സൈഡിൽ ഇരുന്ന വ്യക്തി പൂർണമായും സൈലന്റായിരുന്നു; ബാക്കി രണ്ടുപേരും അങ്ങനെ ആയിരുന്നില്ല. അവർ ക്ലീനറോട് ഒച്ചവെച്ചുകൊണ്ടേയിരുന്നു. അതിൽ ഒരാൾ അവറാച്ചനും രണ്ടാമൻ വക്കച്ചനുമായിരുന്നു. എന്റെ മുന്നിലെ ആളുടെ പേരാണ് വക്കച്ചൻ! നല്ല ഫിറ്റ്! ഒരു വിധം നന്നായി മുഷിഞ്ഞ മുണ്ടായിരുന്നു ഉടുത്തിരുന്നത്. ഷർട്ടിന്റെ ബട്ടൻസ് രണ്ടെണ്ണമോ മറ്റോ ഇട്ടിരിക്കുന്നു. പുള്ളിയാണ് ഏറെ പ്രശ്നം സൃഷ്ടിച്ചിരുന്നത്.

ഞങ്ങളുടെ പുറകിൽ ഒരമ്മയും രണ്ട് ചെറിയ ആണ്മക്കളും ആയിരുന്നു. അതിൽ ഏറ്റവും ഇളയവന് സ്ലീപ്പറിൽ കിടക്കണം. അവൻ അത് ചൂണ്ടിക്കാട്ടി ബെഡ് റൂമിൽ കിടക്കണം എന്നു പറഞ്ഞ് കരയുന്നുണ്ടായിരുന്നു. അവൻ ഇലയ്ക്കും മുള്ളിനും അടുക്കുന്നില്ല. എവിടെയും ഇരിക്കാനും കൂട്ടാക്കുന്നില്ല. ബസ്സ് വിട്ടിട്ടും കുറേ സമയം അവിടെ നിന്ന് കരയുന്നുണ്ടായിരുന്നു. പിന്നെ എപ്പൊഴോ നോക്കിയപ്പോൾ അവൻ ചേട്ടച്ചാരുടെ കൂടെ സുഖമായി ഉറങ്ങുന്നു. എന്റെ വലതുവശത്ത് മറ്റേഭാഗം സിഗിൾ സീറ്റിൽ ഒരു ചെറുപ്പക്കാരൻ ആണ്. ഞങ്ങൾ കയറുമ്പോൾ തുടങ്ങിയതാണവൻ ഫോണിൽ സംസാരിക്കാൻ, ഏകദേശം ഒന്നേ കാൽ മണിക്കൂർ അവിടെ ബസ്സ് നിന്നുകാണും, ഞാൻ കിടക്കുമ്പോഴും അവൻ ഫോണിൽ തന്നെ... ഒരു സുന്ദരൻ എക്സിക്കുട്ടനാണവൻ.

രാത്രി ഏറെ വൈകി. 12 മണിയായിക്കാണും ഭക്ഷണം കഴിക്കാനായി ബസ്സ് ഇനിയും നിർത്തിയിട്ടില്ല. മഞ്ജു എന്റെ മടിയിലാണ് കിടക്കുന്നത്. സുഖമായി ഉറങ്ങുന്നു. എനിക്കാണെങ്കിൽ ഒന്നു തിരിയാൻ പോലും പറ്റാതെ അവസ്ഥയാണ്. ബസ്സിന്റെ മുൻഭാഗത്തായി ഉള്ളൊരു സീറോവാട്ട് ബൾബിന്റെ അരണ്ട പ്രകാശമേ അകത്തുള്ളൂ. പിന്നെ കടന്നു പോകുന്ന വാഹനങ്ങളുടെ മിന്നായം പോലുള്ള വെളിച്ചവും. എങ്കിലും ബസ്സിനകം മൊത്തമായി കാണുന്നതിനു കുഴപ്പമില്ല.

വലതുവശത്തിരിക്കുന്ന എക്സിക്കുട്ടൻ അവിടെ കിടന്ന് തിരിയുകയും മറിയുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ കിടന്നുകൊണ്ടുതന്നെ അവന്റെ പരിപാടികൾ വീക്ഷിച്ചു. അവൻ പുറകിലോട്ടും മുന്നിലേക്കും ഒക്കെ സൂക്ഷിച്ചു നോക്കുന്നു. എന്തോഒരു പരുവക്കേട്...  അവൻ അവന്റെ കാല് മുന്നിലേക്ക് നീട്ടുകയാണ്... അവന്റെ മുന്നിലെ സിംഗിൾ സീറ്റിൽ ഒരു 15 വയസു പ്രായം തോന്നിക്കുന്ന പെൺകുട്ടിയായിരുന്നു. കാലു നീളുന്നത് അവിടെ വീണുകിടക്കുന്ന ഒരു പൊതിക്കെട്ടിലേക്കായിരുന്നു. വെളുത്ത പ്ലാസ്റ്റിക് കവറിൽ ഭദ്രമായി കെട്ടിവെച്ച സാമാന്യം ഭേദപ്പെട്ട എന്തോ ആയിരുന്നു അത്. പത്തു പതിനഞ്ചു മിനിറ്റോളം അവനാ പൊതിയെടുക്കാനായി  പരിശ്രമിച്ചു കാണും. കാലുകൊണ്ട് തട്ടിത്തട്ടി അതവന്റെ അടുത്തേക്ക് എത്തിച്ചു. പിന്നെ കൈയിലുള്ള പുതപ്പ് അതിനു മുകളിലേക്ക് വീഴ്‌ത്തി. അയാൾ കുനിഞ്ഞ് ആ പുതപ്പ് വലിച്ചെടുത്തപ്പോൾ ആ പൊതി അപ്രത്യക്ഷമായിരുന്നു... പിന്നെ സീറ്റിനടിയിൽ വെച്ചിരിക്കുന്ന ബാഗിലെന്തോ തപ്പുന്നതുപോലെ കണ്ടു. പുള്ളി ആ പൊതി ബാഗിൽ വെച്ചതായിരിക്കണം. എക്സിക്കുട്ടൻ പുതപ്പ് വലിച്ച് ദേഹത്തിട്ട് സെമിസ്ലീപ്പറിലേക്ക് ചാഞ്ഞു. അല്പം സമയം കഴിഞ്ഞപ്പോൾ ബസ്സു നിർത്തി. ക്ലീനർ വിളിച്ചുപറയുന്നു, ഭക്ഷണം കഴിക്കാനും ടോയ്ലെറ്റിൽ പോയ് വരാനുമുള്ളവർക്ക് പെട്ടന്നു പോയി വരാം, 15 മിനിറ്റാണ് മാക്സിമം സമയം എന്നൊക്കെ. ബസ്സിൽ ലൈറ്റുകൾ എല്ലാം തെളിഞ്ഞു. എക്സിക്കുട്ടന്റെ മുഖം നന്നായിട്ടൊന്നു കാണാനുള്ള തിടുക്കമായിരുന്നു എനിക്ക്. ബസ്സ് നിർത്തിയ ഉടനേ അവൻ എണീറ്റ് പുറത്തേക്ക് പോയി.

ഞാൻ വക്കച്ചൻ ചേട്ടനെ തട്ടിവിളിച്ച് സീറ്റ് ശരിയാക്കി വെയ്ക്കാൻ പറഞ്ഞു, എങ്കിലേ എനിക്കവിടെ നിന്നും എണീക്കാൻ പറ്റുമായിരുന്നുള്ളൂ. വക്കച്ചൻ ചേട്ടൻ എണീറ്റൂ... തന്റെ അരക്കെട്ടിൽ തപ്പി... പിന്നെ സീറ്റിൽ നോക്കി!! സീറ്റിനടിയിൽ നോക്കുന്നു.... എനിക്കു സംഭവം മനസ്സിലായി... ഞാൻ ചോദിച്ചു എന്താ ചേട്ടാ പ്രശ്നം എന്ന്!! ചേട്ടൻ എന്നെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു, എന്റെ മുറുക്കാൻ പൊതി കാണുന്നില്ല,  മുണ്ടിന്റെ കോന്തലയിൽ ഇറുക്കിവെച്ചതായിരുന്നു എന്ന്!!

വക്കച്ചൻ ചേട്ടൻ എന്നോടു സീറ്റിനടിയിൽ നോക്കാൻ പറഞ്ഞു. അതിൽ വേറെ വല്ലതുമുണ്ടായിരുന്നോ എന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു  അഞ്ചാറു കഷ്ണം അടക്കാപ്പൂളും കുറച്ച് വെറ്റിലയും ചുണ്ണാമ്പും പുകയിലയുമല്ലാതെ വേറെന്തുണ്ടാവാനാ മുറുക്കാൻ പൊതിയിൽ എന്ന്!! എനിക്കു ചിരി സഹിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞാൻ എന്റെ സീറ്റിനടിയിൽ ഒന്നു നോക്കിയതായി വരുത്തിയിട്ട് ഇവിടെ ഇല്ലെന്നു പറഞ്ഞു!!

ആ മൈര് പോട്ട് എന്നും പറഞ്ഞ് വക്കച്ചൻ ചേട്ടൻ ഇറങ്ങിപ്പോയി!!

Thursday, December 27, 2012

പുതുവത്സരാശംസകൾ! Happy New Year! 2013


വളരുക! വിക്കിപീഡിയയ്ക്കൊപ്പം - എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!!

Wednesday, December 12, 2012

സ്കൂളിലെ തപാല്‍ സം‌വിധാനം

പാലയത്തുവയല്‍ യു.പി. സ്ക്കൂളിലെ കുട്ടികള്‍ തങ്ങളുടെ തപാല്‍ സം‌വിധാനം വഴി പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകള്‍... കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്.

 മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്... കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.

കുറിച്യ സമുദായത്തിലെ കുട്ടികള്‍ മഹാഭൂരിപക്ഷമഅയി പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം, കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ മാത്സ് ലാബ്, കുട്ടികള്‍ നടത്തുന്ന ടെലിവിഷന്‍ ചാനല്‍, വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ്‌ മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌.

Monday, November 19, 2012

കോടികൾ പ്രസവിക്കുന്ന വിശുദ്ധമല!!

ശബരിമലയിലെ കരാറുകൾ തൊട്ടതിലൊക്കെ തട്ടിപ്പാണല്ലോ!!
  1. വാഹനങ്ങൾക്ക് പാർക്കിങ് ഒരുക്കുന്ന കരാർ ലക്ഷങ്ങൾ കുറച്ചു കൊടുത്തു
  2. താൽകാലിക കടകൾ ഉണ്ടാക്കുന്നതിന് വ്യാപാരികൾക്ക് സ്ഥലങ്ങൾ കൊടുത്തതിൽ വൻ ക്രമക്കേട്
  3. വെടി വഴിപാട് കരാർ കാരന് കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിക്കൊടുക്കാൻ വ്യവസ്ഥയുണ്ടായിട്ടും ലക്ഷങ്ങൾ കുറച്ചു കൊടുത്തു...
     വെടിവെക്കുന്നതാവട്ടെ 15 പേർ വഴിപാട് നടത്തുമ്പോൾ ഒന്നുവെച്ചും... 5 രൂപയിൽ കൂടുതൽ ഒരു വഴിപാടിനു വാങ്ങിക്കരുത് എന്ന വ്യവസ്ഥ കാറ്റിൽ പറത്തി 15 രൂപ വരെ വാങ്ങിക്കുന്നു.
  4. പടിപൂജ ചെയ്തു കിട്ടുന്ന തേങ്ങകൾ ശേഖരിക്കാനും വിൽക്കാനും മറ്റും കരാർ കൊടുത്തതിലും ലക്ഷങ്ങളുടെ കുറവ്!
  5. അരവണയെ കുറിച്ചും പരാതി. ഗുണമേന്മയില്ലാത്ത അരവണയിൽ പൂപ്പൽ.കരാറുകാൽ സുരക്ഷാ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്നു, നിയങ്ങളെ നോക്കുകുത്തിയാക്കുന്നു, ഇതിനൊക്കെ ഒത്താശയോടെ ദേവസ്വം ബോർഡ്.
  6. മിക്ക കരാറുകൾക്കും പിന്നിൽ കോൺഗ്രസ്സിലെ സചിവോത്തമ ബന്ധുക്കൾ തന്നെ!!
ഇത്ര വലിയ തട്ടിപ്പുക്കൾ കണ്ട് മൂകസാക്ഷിയായി അയ്യപ്പൻ മലമുകളിൽ നിന്നും പൊട്ടിക്കരയുന്നുണ്ടാവണം. പണ്ട്, പന്തളരാജാവോ ശിവനോ മറ്റോ കെട്ടിയ ആ ബെൽറ്റ് പൊട്ടിച്ചു കിട്ടിയാൽ മാളികപുറത്തമ്മയേയും കൂട്ടി പുള്ളിക്കാരൻ മലയിറങ്ങി രക്ഷപ്പെട്ടേനെ!!

ബാങ്കിങ് തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ

മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയുക മാത്രമാണു ചെയ്തത്. കഴിഞ്ഞ വർഷം ഗൾഫിലുള്ള ഒരു സുഹൃത്ത് പറഞ്ഞു അവൻ ഈ തട്ടിപ്പിനിരയായി എന്ന്! വിദ്യാഭ്യാസവും നല്ല ജോലിയും ലോക പരിചയവും ഉണ്ടായിട്ടും അവൻ ഇവരുടെ ഫിഷിങിൽ വീണുപോയി. RBI യുടെ പേരിൽ അവരുടെ വെബ്‌സൈറ്റ് അഡ്രസ്സും ഇമെയിൽ ഐഡിയും ഒക്കെ ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്ന് എനിക്ക് ആ മെയിൽ മറ്റൊരു ഫോർമാറ്റിൽ വീണ്ടും വരികയുണ്ടായി. മെയിൽ പ്രിന്റ് സ്ക്രീൻ എടുത്ത് അതേ പടി താഴെ കൊടുക്കുന്നു. ചിത്രം ക്ലിക്ക് ചെയ്താൽ വലുതായി കാണാനാവും.

ഇതിൽ പറഞ്ഞിരിക്കുന്ന RBI യുടെ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പോയുന്നത് ആ സൈറ്റിലേക്കല്ല, പകരം ഇങ്ങനെ http://abstractpaintingsserge.com/rss-token/rss-token/token-initiated/index.htm ഒരു ലിങ്കിലേക്കാണ്. അവിടെ നിങ്ങൾക്ക് ഏല്ലാ ബാങ്കുകളുടേയും ലോഗിൻ പേജുകൾ തുറക്കാനാവും. എന്നാൽ ഇവയൊക്കെ തന്നെയും അതാതു ബാങ്കുകളുടെ ലോഗിൻ പേജുകളെ അതേ പോലെ കോപ്പിയടിച്ചുണ്ടാക്കിയ ഫിഷിങ് സൈറ്റുകളാണ്. ഡിസൈൻ മാത്രമേ അതുപോലെ കാണൂ, പുറകിലെ പ്രോഗ്രാം നമ്മളെ ചതിക്കും. യഥാർത്ഥ ബാങ്കിന്റെ ലോഗിൻ പേജുകൾ കണ്ട് പരിചയമുള്ള നമ്മൾ യാതൊരു സംശയവും കൂടാതെ അതിൽ നെറ്റ് ബാങ്കിങിന്റെ യൂസർ ഐഡിയും പാസ്‌വേഡും പിന്നെ അവർ ചോദിക്കുന്ന സകല വിവരങ്ങളും നൽകും. ഈ വിവരങ്ങളൊക്കെ പോകുന്നത്, നിങ്ങൾക്കു മെയിൽ അയച്ചിട്ട് റസ്പോൺസ് കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആ കഴുകന്റെ കമ്പ്യൂട്ടറിലേക്കായിരിക്കും. അവൻ ഒട്ടും സമയം കളയാതെ തന്നെ നിങ്ങളുടെ നെറ്റ് ബാങ്കിങിലൂടെ അതിലുള്ള ക്യാഷ് അവന്റെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ മറ്റെന്തെങ്കിലും സംവിധാനം ഉപയോഗിച്ച് അകൗണ്ടിലേ ക്യാഷ് പിൻവലിക്കുകയോ ചെയ്യും.

തട്ടിപ്പിനിരയായി എന്നു മനസ്സിലാക്കി, നമ്മൾ ബാങ്കിനെ സമീപിച്ച് ഇതു സ്ഥിതീകരിക്കുമ്പോഴേക്കും ബാലൻസ് 0 ആയിരിക്കും. ഇത്തരം ഫിഷിങ് പലമേഖലയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് വളരെ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിതെന്ന് അറിയുക. സെക്യൂരിറ്റി ആവശ്യമുള്ള ഒരു കാര്യം നെറ്റിൽ ചെയ്യുമ്പോൾ അവയുടെ യു.ആർ.എൽ ശ്രദ്ധിച്ചിരിക്കണം. അതിൽ എന്തെങ്കിലും മാറ്റം തോന്നുന്നുവെങ്കിൽ അതുപയോഗിക്കുന്ന മറ്റു ഫ്രണ്ട്സിനോടോ സർവീസ് പ്രൊവൈഡറെ തന്നെയോ സമീപിച്ച് സംഗതി മനസ്സിലാക്കി വെയ്ക്കേണ്ടതാണ്. ബാങ്കിങ് സൈറ്റുകൾ അവരുടെ മെയിൽ സൈറ്റിലൂടെ തന്നെ കയറി ലോഗിൻ ചെയ്യണം.

ഫിഷിങിനെ പറ്റി RBI അവരുടെ സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. കാണുക. കൂടെകൂടെ നെറ്റ് ബാങ്കിങിനെ ആശ്രയിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. കൂടുതൽ വിവരങ്ങൾ അറിയാനായി നിങ്ങളുടെ ബാങ്കിന്റെ സൈറ്റിലുള്ള സഹായപേജുകളിൽ ഇതിനെ പറ്റി കൊടുത്തിരിക്കുന്നതു വായിക്കുക.

Monday, October 29, 2012

പൊന്നു വിളയിക്കുന്നവർ!

തമിഴ്നാട്ടിലെ സേലം - നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നോക്കി നിന്നുപോകും. കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ.

സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും.

കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിൽഉം നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ  ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്.

ഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല,  ഈന്തപ്പഴം, ചെറുപയർ, ചുവന്നുള്ളി, വലിയ ഉള്ളി (സവാള), ഓറഞ്ച്, പേരയ്ക്ക, തെങ്ങുകൾ, പുളി, വേപ്പ്, ഇങ്ങനെ പോകുന്നു. ഇതിനൊക്കെ പുറമേ എരുമ, പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും നിരവധി!

പാച്ചൽ  എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ പോയത്. ഒരു ടിപ്പിക്കൽ തമിഴ് നാടൻ ഗ്രാമമാണത്. കൃഷി സ്ഥലങ്ങൾ അവിടെ വാങ്ങിക്കാൻ കിട്ടും. സ്ക്വയർ ഫീറ്റിനു 30 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം പോയപ്പോൾ ഉണ്ടായിരുന്നത്, എന്നാൽ അതിപ്പോൾ 200 മുതൽ 250 വരെ ആയിട്ടുണ്ട്. ഒരേക്കർ ഒന്നിച്ചെടുക്കുമ്പോൾ 20 ലക്ഷമാണെന്നും പറഞ്ഞു. സ്ക്വയർ ഫീറ്റായി വാങ്ങിക്കുന്നതും ഏക്കറായി വാങ്ങിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഒന്നും കൂട്ടിനോക്കാൻ പോയില്ല... അടുത്ത വർഷം പോകുമ്പോൾ ഒരു പക്ഷേ അതു 40 ലക്ഷമായേക്കാം!!
വെള്ളമാണവിടുത്തെ പ്രധാന പ്രശ്നം.

കേരളത്തിൽ വെള്ളം ഒരിക്കലും ഒരു പ്രശ്നമേയല്ല എന്നിട്ടും ഇടവിട്ട് ചെയ്യുന്ന നെൽകൃഷി മാത്രമല്ലേ നമ്മുടെ പ്രധാന പരിപാടി. അതിനെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് പറ്റിയിട്ടില്ല. ഈ ആദിമദ്രാവിഡരെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. വരദപ്പ ഗൗഡരുടെ മകൻ ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ മാനേജരാണ്. ഒന്നര ലക്ഷത്തോളം രൂപ മാസം സാലറിയുള്ള വ്യക്തി. എല്ലാ മാസവും മകൻ അച്ഛനെ കാണാൻ വരാറുണ്ട് - ഈ ഗ്രാമത്തിലേക്ക്. ഈ അച്ഛനും അദ്ദേഹത്തിന്റെ അനുജനും അനുജന്റെ മകനും ചേർന്നാണ് ഈ കാണുന്ന കൃഷിയിടവും വളർത്തു മൃഗങ്ങളേയും പരിപാലിക്കുന്നത്. കൃഷിയിടത്തിലെ മിക്ക പണികളും ഇവർ തന്നെ ചെയ്യുന്നു. ഒത്തിരിപേർ വേണ്ട പണികൾക്കു മാത്രമേ പണിക്കാരെ വിളിക്കുന്നുള്ളു. എല്ലാവരും പണിക്കാരായിരിക്കുന്ന ആ നാട്ടിൽ പരസ്പരം സഹകരിച്ച് അവർ വിളവെടുപ്പു നടത്തുന്നു. ആ കൃഷിസ്ഥലം വിട്ടുപോരുമ്പോൾ എത്രയും പെട്ടന്ന് ഇവർക്കാവശ്യമായ മഴ ലഭിക്കണേ എന്നായിരുന്നു പ്രാർത്ഥന. അവരുടെ കടിനാദ്ധ്വാനത്തിന്റെ ഫലം അവർക്ക് മുഴുവനായും കിട്ടാൻ പ്രകൃതി കനിഞ്ഞേ മതിയാവൂ. വരുമ്പോൾ ഞങ്ങൾക്ക് എടുക്കാൻ പറ്റാവുന്നത്ര തേങ്ങയും പച്ച നിലക്കടലയും ചെറുപയറും പേരയ്ക്കയും നാരങ്ങയും ഒക്കെ പൊതിഞ്ഞുതന്ന്  അവർ അവരുടെ സ്നേഹം പ്രകടിപ്പിച്ചു. കൂടാതെ വഴിയാത്രയ്ക്കിടയിൽ കഴിക്കാനായി പരിപ്പുവടയും പൊതിഞ്ഞുവെച്ചുതന്നു.

ചിത്രത്തിൽ കാണുന്ന കോട്ട നാമക്കൽ ടൗണിൽ തന്നെയാണ്. (കൂടുതൽ ചിത്രങ്ങൾ ഇവിടെയുണ്ട്) മലൈകോട്ടൈ എന്നാണു തമിഴന്മാർ ഈ കോട്ടയെ വിളിക്കുന്നത്. നാമക്കൽ ടൗണിനു നടുവിലാണ് ഈ മല. മലയുടെ മുകൾ തട്ടീലാണു കോട്ട. മുകളിൽ നിന്നാൽ നാമക്കൽ ടൗൺ ചുറ്റും പരന്നു നിൽക്കുന്നതു കാണാം. ടിപ്പുവിന്റെ ആയുധസംഭരണ ശാലയായിരുന്നു അത്. മലയുടെ ഉൾവശത്ത് വലിയ തുരങ്കങ്ങൾ ഉണ്ടത്രേ, ഇപ്പോൾ അത് അടച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം അവിടേക്ക് പോകുന്നതാവും നല്ലത്. ഒരു അഞ്ചുമണി സമയത്താണു മഞ്ജുവും ഞാനും അവിടെ എത്തിയത്. വെയിൽ ഒട്ടൊടുങ്ങിയ സമയം. ഉച്ചയ്ക്കു വന്നാൽ തല പൊട്ടിപ്പിളർന്നു പോവും. ഈ മലകാണാൻ മാത്രമായി ഇവിടെ വരുന്നത് നഷ്ടമാണ്.

100 കിലോമീറ്റർ അപ്പുറത്തുള്ള ട്രിച്ചിയിൽ കാണാൻ പലതും ഉണ്ട്. നാമക്കല്ലിൽ ഈ കോട്ട മാത്രമേ ഉള്ളൂ... സ്ഥലമിതാണ്. നാമക്കല്ലിൽ നിന്നും കുറച്ചു യാത്ര ചെയ്താൽ കൊല്ലിമലയിൽ പോവാം. ഞാൻ മുമ്പ് പോയിരുന്നു. അവിടെ പോയി വന്ന ശേഷം എഴുതിയ വിക്കി ലേഖനം ഇവിടെ 

Thursday, October 25, 2012

പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ

കെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!!
ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു... ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക്  കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു.

അകത്തേക്ക് കയറാൻ 30 രൂപ... അതുകഴിഞ്ഞ് ഉള്ളിൽ കുറച്ച് ഫോട്ടോസ് വെച്ചിരിക്കുന്നത് കാണാൻ 20 രൂപ, ഓരോ മുക്കിലും മൂലയിലും (ഏകദേശം 25 ഓളം പേർ) കൈ ഇല്ലാത്ത കുഞ്ഞിന്റേയും കാലില്ലാത്ത കുഞ്ഞിന്റേയും ചിത്രങ്ങളും മറ്റും വെച്ച് ചാരിറ്റി എന്നും പറഞ്ഞ് പണം പിരിക്കാൻ ആൾക്കാരെ നിർത്തിയിരിക്കുന്നു... പണം പിരിക്കാൻ വലിയ രണ്ട് പ്രതിമയും വെച്ച് വലവിരിച്ചിരിക്കുകയാണിവിടെ ഒരു കൂട്ടം ആൾക്കാർ! ഇസ്‌കോണിന്റെ മാതൃകയിൽ ശിവ പ്രതിമ വെച്ച് വലിയൊരു ബിസിനസ് സ്ഥാപനം!

ഉള്ളിലേക്ക് കയറാൻ രണ്ട് ടിക്കറ്റ് എടുത്തിട്ട് 100 രൂപകൊടുത്ത എനിക്ക്  ബാക്കി നാല്പതു രൂപ കിട്ടിയത് ഏകദേശം മുഴുവനായും നെടുകേ കീറിയ നോട്ടുകളായിരുന്നു. അതു വേണ്ടെന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്കുന്ന പെണ്ണു പറഞ്ഞത്  ഇത് ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല ഭക്തർ തന്നതാണ് എന്ന്! അവിടെ തുടങ്ങി എന്റെ കലിപ്പ്!

വിജയദശമി ദിവസമായതിനാലോ എന്തോ, നല്ല തിരക്കായിരുന്നു അവിടെ. ഇവരീ പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും എത്ര ശതമാനം അവർ ചിത്രങ്ങളാക്കി അവിടവിടങ്ങളിൽ കെട്ടിത്തൂക്കി വെച്ച് പാവങ്ങൾക്ക് കിട്ടുന്നുണ്ടാവും?  ഇതിനു ടാക്സും മറ്റും ബാധകമായിരിക്കുമോ?  ആർ. വി. എം. ഫൗണ്ടേഷന്റെ സ്ഥാപകൻ മിസ്റ്റർ. ആർ.വി.എം (പേരെന്താണോ എന്തോ!!) -ന്റെ ബഹുവർണ ചിത്രങ്ങളും ലോഗോയും അങ്ങിങ്ങായിട്ടുണ്ട്!

നാട്ടിൽ നിന്നും ബാഗ്ലൂർ വിസിറ്റിനെത്തുന്നവരെ കാണിച്ചുകൊടുക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. പക്ഷേ, അവിടേക്ക് പോകുമ്പോൾ ഒരുകെട്ട് നോട്ടുകളുമായി പോകേണ്ടി വരും എന്നതാണു പ്രശ്നം! അല്ലെങ്കിൽ അവരിൽ ചിലരുടെ പുച്ഛം നിറഞ്ഞ നോട്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വരും :(

Wednesday, October 24, 2012

സഹകരണ വെബ് ഹോസ്റ്റിങ്!

ഇവിടെ മിക്കവർക്കും സ്വന്തം പേരിൽ ഡൊമൈൻ നെയിം ഉണ്ടാവും എന്നു കരുതുന്നു? പക്ഷേ, ഹോസ്റ്റിങ് സ്പേയ്‌സിന്റെ കാര്യത്തിലാണു പലര്‍ക്കും പ്രശ്നം. കാരണം ഇതല്പം ചെലവേറിയ കാര്യമാണ്‌ എന്നതുതന്നെ. അതിനായി അണ്‍ലിമിറ്റഡ് ഹോസ്റ്റിങ് സ്പേയ്സ് എടുത്തിട്ടുള്ള കൂട്ടുകാരെയോ മറ്റ് കമ്പനികളെയോ സമീപിക്കാറാണു പതിവ്. നമുക്ക് സഹകരണാടിസ്ഥാനത്തിൽ കുറച്ച് സ്ഥലം ഓൺലൈനിൽ വാങ്ങിച്ചാലോ? ആരെങ്കിലും തയ്യാറുണ്ടോ? മിക്ക ഹോസ്റ്റിങ് പ്രൊവൈഡേര്‍സും മള്‍ട്ടിഹോസ്റ്റിങ് എന്ന പരിപാടി സപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. പത്തുപേര്‍ ചേര്‍ന്ന് മൂന്നുവര്‍ഷത്തേക്ക് ഒരു ഹോസ്റ്റിങ് സ്പേയ്‌സ് വാങ്ങിച്ച് അവരവരുടെ വെബ്സൈറ്റ് അവിടെ ഹോസ്റ്റ് ചെയ്ത് ഷെയര്‍ ചെയ്തെടുക്കാവുന്നതാണ്‌. ഒരുവര്‍ഷത്തേക്ക് 6000 മുതല്‍  8000 വരെ മുടക്കുന്നതിനു പകരം പത്തുപേര്‍ ചേര്‍ന്നാല്‍ ഒരു 1൦0 രൂപയുടെ അടുത്തു നില്‍ക്കും. മാത്രമല്ല ഈ നൂറുരൂപയ്ക്ക് നമുക്ക് ഒന്നിലധികം സൈറ്റുകള്‍ അവിടെ ഹോസ്റ്റ് ചെയ്യുകയും ആവാം. ബിസിനസ് ആവശ്യത്തിനല്ലാതെ പേര്‍സണല്‍ സൈറ്റുകള്‍ക്ക് ഇങ്ങനെ സഹകരണാടിസ്ഥാനത്തില്‍ ഹോസ്റ്റ് ചെയ്യുന്നതാണ്‌ നല്ലത് എന്നു തോന്നുന്നു. നമ്മുടെ വെബ്സൈറ്റ് മാത്രമല്ല; സ്പെയ്സ് അണ്‍ലിമിറ്റഡ് ആയതിനാല്‍ നമുക്ക് നമ്മുടെ കമ്പ്യൂട്ടറിലെ ഏതൊരു ഫയലും ഓണ്‍ലൈനില്‍ സൂക്ഷിക്കുകയും ഷെയര്‍ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ഒക്കെ ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട്.

ഗോഡാഡിയിൽ 3 വർഷത്തേക്ക് അൺലിമിറ്റഡ് സ്ഥലം വാങ്ങിക്കാൻ ഒരു മാസം 350 രൂപ വെച്ച് മൂന്നുവര്‍ഷത്തേക്ക് 12600 രൂപയാവും. (ഹോസ്റ്റിങ് സര്‍‌വീസുകാര്‍ തരുന്ന ഏറ്റവും വലിയ ദീര്‍ഘകാലാവധി മൂന്നുവര്‍ഷമാണെന്നു തോന്നുന്നു. ഒരുവര്‍ഷത്തേക്കാണ്‌ ഹോസ്റ്റിങ് സ്പെയ്സ് എടുക്കുന്നത് എങ്കില്‍ 350 നു കിട്ടില്ല; അപ്പോള്‍ വിലകൂടും) ഒരു പേർസണൽ സൈറ്റിന് ഇത്രേം തുക മൂന്നു വർഷത്തേക്കാണെങ്കിൽ കൂടി മുടക്കുന്നത് മണ്ടത്തരം തന്നെ (പ്രത്യേകിച്ച് സൈറ്റിൽ നിന്നും വരുമാനം ഒന്നും കിട്ടുന്നില്ലെങ്കിൽ). അതുകൊണ്ട് ഇതേ തുക ഒരു 10 പേർ ചേർന്നു മുടക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്ക് 1260 രൂപയേ വരു ഒരാൾക്ക്!
മാസം 105 രൂപ!! 10 പേർ തയ്യാറായാൽ തുടങ്ങാവുന്ന ഒരു സിമ്പിൾ പരിപാടിയാണിത്. താല്പര്യമുണ്ടെങ്കില്‍ നമുക്കിത് നടപ്പിലാക്കാവുന്നതാണ്‌.

എന്താണഭിപ്രായം? അഭിപ്രായം ഇവിടെയോ (റെക്കമെന്റഡ്) rajeshodayanchal@ജിമെയിൽ.കോംഎന്ന  ഐഡിയിലോ അറിയിക്കാൻ താല്പര്യം!

ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കുമായി കൂടുതല്‍ വിശദീകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വായിക്കുക;
ഡൊമൈന്‍ നെയിം:
നമുക്കു വേണ്ട സൈറ്റിന്റെ പേര്‌. അത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. അതിനു ഒരു വര്‍ഷത്തേക്ക് 350 മുതല്‍ 600 വരെ ആണ്‌ ഓരോ പ്രൊവൈഡേര്‍സും ഈഡാക്കുന്നത്. ഇവിടെ പരാമര്‍ശവിധേയം ഡൊമൈന്‍ നെയിം അല്ല ഹോസ്റ്റിങ് സ്പേസ് ആണ്‌. ഡൊമൈന്‍ നെയിം ഉള്ളവരും സൈറ്റ് ഓണ്‍ലൈനില്‍ ഇടാന്‍ സ്ഥലമില്ലാത്തവരും ആയ പാവങ്ങളുടെ ആവലാതികളാണിവിടെ ഷെയര്‍ ചെയ്യുന്നത്.

ഹോസ്റ്റിങ് സ്പേസ്:
നമ്മുടെ സൈറ്റ് എന്നും ഓണ്‍ലൈനില്‍ ഇരിക്കേണ്ടതുണ്ട്. അതിനായി ഫുള്‍ടൈം ഓണായി കിടക്കുന്ന ഒരു സെര്‍‌വറില്‍ നമുക്ക് സ്വന്തമായി സ്ഥലം ആവശ്യമാണ്‌. നമ്മുടെ വെബ് സൈറ്റിനാവശ്യമായ ഫയലുകള്‍ സൂക്ഷിച്ചുവെയ്ക്കേണ്ടതിവിടെയാണ്‌. അതിനെ ആണു ഹോസ്റ്റിങ് സ്പേസ് എന്നു പറയുന്നത്. അവിടെ സൈറ്റ് മാത്രമല്ല; പാട്ടുകള്‍, വീഡിയോസ്, ഫോട്ടോസ്, പിഡീഫ് തുടങ്ങിയ മറ്റു ഫയലുകളും നമുക്ക് സൂക്ഷിച്ചുവെക്കാം. എവിടെ നിന്നും നമുക്കിവയെ ആക്സസ് ചെയ്യാമെന്ന ഗുണമുണ്ട്. മറ്റുള്ളവര്‍ക്കായി വേണമെങ്കില്‍ ഈ ഫയലുകള്‍ ഷെയര്‍ ചെയ്യുകയും ആവാം. ഈ സ്പേസ് ഷെയര്‍ ചെയ്തെടുക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ യൂസെര്‍നെയിമും പാസ്‌വേര്‍ഡും ഉണ്ടായിരിക്കും. അണ്‍ലിമിറ്റഡ് സ്പേസിന്‌ ഒരു മാസം വാടകയായി 600 മുതല്‍ 800 രൂപവരെ വിവിധ പ്രൊവൈഡേര്‍സ് ഈടാക്കി വരുന്നു. മൂന്നുവര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കുമ്പോള്‍ അല്പം കുറവ് വരും.

വെബ്സൈറ്റ്:
ഡൊമൈന്‍ നെയിമും ഹോസ്റ്റിങ് സ്പേസും മാത്രം ഉണ്ടായാല്‍ പോരാ... നമ്മുടെ സൈറ്റിന്റെ പേര്‌ ബ്രൗസറില്‍ കൊടുത്ത് എന്റര്‍ അടിക്കുമ്പോള്‍ കാണാന്‍ ഒരു വെബ്സൈറ്റും ആവശ്യമാണ്‌. സൈറ്റുണ്ടാക്കുക എന്നത് അല്പം ചിലവേറിയതും വിവിധ ടെക്നോളജികള്‍ അറിഞ്ഞിരിക്കേണ്ടതും ആയ ഒരു കാര്യമാണ്‌. വെബ് ടെക്നോളജിയില്‍ നല്ലരീതിയില്‍ പിടിപാടുള്ള ഒരാള്‍ക്കുമാത്രമേ വിചാരിച്ച രീതിയില്‍ ഒരു സൈറ്റുണ്ടാക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ വിവിധ ഐടി കമ്പനികളും ഫ്രീലാന്‍സായി വ്യക്തികളും ഈ വക കാര്യങ്ങള്‍ ചെയ്തുകൊടുത്തുവരുന്നുണ്ട്.

ഇതിനു മറ്റൊരു വശമുള്ളത്; വേര്‍ഡ്പ്രസ്, ദ്രുപാല്‍, ജൂംല, മീഡിയവിക്കി തുടങ്ങി നിരവധി കണ്ടന്റ് മാനേജ്മെന്റ് പ്രോഗ്രാമുകള്‍ നമുക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്‌. നമ്മുടെ ഹോസ്റ്റിങ് സ്ഥലത്ത് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ എളുപ്പം സാധിക്കും. അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാം നമുക്കാവശ്യമായ സൈറ്റിനു വേണ്ടിയുള്ള സകലവിധ സാങ്കേതികതകളും നല്‍കി സൈറ്റ് റെഡിയാക്കുന്നതാണ്‌. ബ്ലോഗിങ് രീതിയില്‍ ഉള്ള സൈറ്റുകളാണ്‌ ഈ രീതിയില്‍ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നത്. അതിന്റെ തീം, കളര്‍ എന്നിവയൊക്കെ നമുക്ക് എളുപ്പം മാറ്റാവുന്നതാണ്‌. ആയിരക്കണക്കിനു തീമുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌. അതുകൊണ്ടുതന്നെ സൈറ്റുണ്ടാക്കുക എന്ന ഭാരിച്ച പണിയില്‍ നിന്നും നമുക്ക് മോചനം ലഭിക്കുന്നു; ഡൊമൈന്‍ നെയിമിനെ പറ്റിയും ഹോസ്റ്റിങ് സ്പേയ്‌സിനെ പറ്റിയും മാത്രം ആലോചിച്ചാല്‍ മതിയാവും. വേര്‍ഡ്പ്രസ് മുതലായ സി.എം.എസ്. പ്രോഗ്രാമുകള്‍ ഹോസ്റ്റിങ് സെര്‍‌വറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞാന്‍ സഹായിക്കുന്നതായിരിക്കും എന്നുകൂടി അറിയിക്കുന്നു ;)

Wednesday, October 17, 2012

പർട്ടിക്കാർക്കു പഠിക്കാൻ വീണ്ടും!

കേരളത്തിലെ പാർട്ടിക്കാർ പ്രത്യേകിച്ച് ഇടതുപക്ഷം കണ്ടുപഠിക്കേണ്ട ഹർത്താൽ!! ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനായിരുന്നില്ല; ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു! അവരുടെ വരും തലമുറയുടെ അരോഗ്യത്തിന്റെ പ്രശ്നമായിരുന്നു...

വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ധാരണയായി. ഇതോടെ വിളപ്പില്‍ശാല പഞ്ചായത്തില്‍ രണ്ട് ദിവസമായി നടന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. അതേസമയം സര്‍ക്കാര്‍ നടപടി പൂരോഗമിക്കുന്നതിന് അനുസരിച്ച് മാത്രമാവും നിരാഹാര സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്‍മാറുക. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്.
മാതൃഭൂമി വാർത്തയിലേക്ക്...

Tuesday, October 16, 2012

വനിത - വനിതകളുടെ വഴികാട്ടി!!



വനിത - വനിതകളുടെ വഴികാട്ടിയെന്നു പരസ്യത്തിൽ പറയുന്നു! പക്ഷേ, ഇവർ കാണിച്ചുകൊടുക്കുന്ന വഴി എങ്ങോട്ട് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ആദ്യമായൊരു വനിത വാങ്ങിച്ചതിന്റെ ചൊരുക്ക് എത്രതന്നെയായാലും തീരുന്നില്ല.

ഇന്നലെ ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി മഞ്ജു വിളിച്ചിട്ട് ഒരു വനിത വാങ്ങിക്കുമോ എന്നു ചോദിച്ചു. ജോലി തപ്പി മടുത്ത മഞ്ജു വീട്ടിലിരുന്ന് ഒരുവിധം മുഷിഞ്ഞതുകൊണ്ടാവും എന്തെങ്കിലും വായിക്കാമല്ലോ എന്നു കരുതി വനിത വാങ്ങിക്കാൻ പറഞ്ഞത്. എവിടെയോ കെട്ടിപ്പൂട്ടിവെച്ച സഞ്ജയകൃതികൾ മുഴുവൻ ഉണ്ട് വീട്ടിൽ, പോയിട്ട് എടുത്തുകൊടുക്കാം എന്നൊക്കെ കരുതി നടക്കുമ്പോൾ വഴിവക്കിൽ തന്നെ നിറയെ മലയാളം വാരികകളും മറ്റും വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. വനിതയും ഉണ്ട് അക്കൂട്ടത്തിൽ. ഏതായലും ഒന്നു വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു. 20 രൂപ.

വീട്ടിലെത്തി അതൊന്നു മറിച്ചുനോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി! മുഴുവൻ പരസ്യം! ആകെ 140 പേജുകൾ ആണുള്ളത്. അതിൽ 70 പേജ് ഫുൾസൈസ് പരസ്യങ്ങൾ! നേരെ പകുതി തന്നെ. അതുകൂടാതെ പകുതി പേജായും ഒരു പേജിന്റെ സൈഡ് ബാറിൽ മുകളിൽ നിന്നും താഴെവരെ ആയും പേജിന്റെ 1/4, 1/8 എന്നീ അളവുകളിലൊക്കെയായി നിരവധി പരസ്യങ്ങൾ നിരന്നിരിക്കുന്നു. ഫുൾ പേജ് സൈസിലുള്ള പരസ്യങ്ങൾ മാത്രം എണ്ണിയെടുത്തു...

ഇനിയതിലെ ഉള്ളടക്കമാണെങ്കിലോ! ഒന്നുരണ്ടു നടന്മാരുമായുള്ള മുഖാമുഖം, പിന്നെ മുഴുവൻ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുറേ ചോദ്യോത്തര പരിപാടികളും! 20 രൂപ മാസാമാസം കൊടുത്ത് ഈ പരസ്യങ്ങൾ വാങ്ങുന്ന വീട്ടമ്മമാരെ നമിക്കണം!

മാലിന്യമുക്ത കേരളം

നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍... ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ."
-- സിവിക് ചന്ദ്രന്‍

ഡിങ്കനാമാർച്ചന!

ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ദുഷ്ടരേ ഹനിച്ച ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ബാലമംഗളേ ഭവിച്ച ഡിങ്കദേവ പാഹിമാം (ഡിങ്ക.....)

മൂഷികമുഖേന്ദ്ര ഡിങ്ക വാണരുളൂ സാദരേ
കാടിനിള്ളിലെന്നുമെന്നും ശക്തിതൻ കേദാരമായ്
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുക്കു ഡിങ്ക പാഹിമാം   (ഡിങ്ക.....)

നീണ്ടമൂക്കുമുണ്ടക്കണ്ണും ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ജനിച്ചു പണ്ടു ബാലമംഗളേ
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
വന്നു ചേർന്നു ഭൂമിയിൽ പണ്ടന്യഗ്രഹ ജീവികൾ (ഡിങ്ക.....)

കൊണ്ടുപോയി ഡിങ്കനെ പരീക്ഷണ വിധേയനാക്കി
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
കാനനം വെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
തിരിച്ചുവന്നതോ ഏറ്റം ശക്തരിൽ ശക്തനായി (ഡിങ്ക.....)

ഡിങ്കനാമ മന്ത്രമോതി വാണിടുന്നു ജീവികൾ
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് ഡിങ്കസൽക്കഥ
തോന്നണമിവര്‍ക്കുനിത്യം ഡിങ്ക ഡിങ്ക പാഹിമാം (ഡിങ്ക......)

ഡിങ്കഭക്തിവന്നുദിച്ചു ജീവകൾക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
സൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക ഡിങ്കനാമമെപ്പോഴും

ഭക്തവത്സലന്‍ ഡിങ്കനീശ്വരന്‍ മൂഷികന്‍
സൈബർലോകേ വാണിടട്ടെ ഡിങ്ക ഡിങ്ക പാഹിമാം
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു ഡിങ്കദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം

Monday, October 15, 2012

ഗൂഗിൾ സേർച്ച് ടിപ്സ്!

ഗൂഗിൾ ഭഗവതിയുടെ അനുഗ്രഹവർഷത്തിനായി കാത്തിരുന്നു ചെയ്യുന്ന ജോലിയിൽ അഭിവൃദ്ധികണ്ടെത്തുന്നവർക്ക് ഭഗവതിയുടെ ഉത്തമ ശ്രദ്ധ പതിയുന്നതിലേക്കാവശ്യമായ വഴിപാടുകൾ ഇവിടെ കൊടുത്തിരിക്കുന്നു.  ഗൂഗിൾ സേർച്ച് ടിപ്സ്.

Sunday, October 14, 2012

ഇന്ന് വീടുമാറുന്നു...

ഇന്നു വീടുമാറുന്നു... :(
വീണ്ടും ബൊമ്മനഹള്ളിയിലേക്ക്...
അഞ്ചുവര്‍ഷത്തിനിടെ ഇത് ആറാം തവണ!!
ഓരോ പ്രാവശ്യവും ഡിപ്പോസിറ്റ് തുക തിരിച്ചു ചോദിക്കുമ്പോള്‍ പണ്ട് പാക്കനാര്‍ക്ക് മുറം തിരിച്ചുകൊടുത്തപോലെയാണ്‌ വീട്ടുടമസ്ഥര്‍ തരുന്നത്!

മാസാമാസം വാടകത്തുകയും കൂടുന്നു.  എന്നാണോ ഇവിടെ ഒരു റെന്റ് കണ്ട്രോള്‍ ഗവണ്മെന്റ് കൊണ്ടുവരുന്നത്!! ബില്‍ഡിങുകള്‍ മുക്കാലും റെഡ്ഢിമാരുടെ കൈയിലായതിനാല്‍ ബി.ജെ.പ്പി. സര്‍ക്കാരിന്റെ കാലത്തൊരു റെന്റ് കണ്ട്രോള്‍ ഉണ്ടാവുമെന്നും തോന്നുന്നില്ല; പണ്ട് ഇതിവിടെ ഉണ്ടായിരുന്നുവത്രേ! സാധാരണക്കാരന്‌ ഒരു നല്ല വീട്ടില്‍ താമസിച്ച് ജോലി ചെയ്യുക എന്നത് ബാംഗ്ലൂരില്‍ അപ്രാപ്യമായി വരുന്നു. ആരോട് പറയാന്‍!!


വി.എസ്സും പി.ബിയും പിന്നെ പത്രക്കാരും...

ഹ ഹ... വി. എസിനെ വീണ്ടും പി. ബി. വെറുതേ വിട്ടുവെന്ന്!! ഓരോ പ്രാവശ്യവും പി. ബി. കൂടാനായി വി. എസ്. ഡല്‍ഹിക്കുപോകുമ്പോള്‍ ഈ പത്രക്കാര്‍ എന്തൊക്കെയാണ്‌ എഴുതുന്നത്... വി. എസ്. ന്റെ കൂടംകുളം യാത്രയായിരുന്നു ഇത്തവണത്തെ വിഷയം. പി. ബി. അതു ചെയ്യും ഇതു ചെയ്യും അങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യും... എന്നൊക്കെ എന്തൊരു പൊലിമയാണ്‌!  പി. ബി. കഴിഞ്ഞാലോ!! കൊട്ടത്തേങ്ങ ഉടച്ചതു പോലെ!! പി. ബി, വി. എസ്സിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അലക്ഷ്യമായി പറഞ്ഞു പോകുന്നു!

Saturday, October 13, 2012

ഒക്ടോബര്‍ 13 - ലോക കാഴ്ച ദിനം

പറയാതെ പറയുന്നതെന്താണ്‌?

മനോരമയിലെ ഇന്നത്തെ ഒരു വാര്‍ത്തയില്‍ പറയുന്നു അമ്പതില്‍ അധികം മൊത്തവ്യാപാരികള്‍ രാഷ്ട്രീയക്കാരുടെ ബിനാമികളാണ്‌ എന്ന്. ഇവര്‍ ഒന്നിച്ച് അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി അരിക്ക് നാല്പത്തിയഞ്ച് രൂപയാക്കാനുള്ള നീക്കവും  നടത്തുന്നുവെന്ന്. ഈ മൊത്തവ്യാപാരികളുടെ പേരുവിവരവും അതിന്റെ പുറകിലെ രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ കൂടി വാര്‍ത്തയോടൊപ്പം നല്‍കിയാലല്ലേ വാര്‍ത്ത പൂര്‍ത്തിയാവുകയുള്ളൂ. വര്‍ത്ത കൊടുത്ത പത്രപ്രവര്‍ത്തകന്‌ ഇവരെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കുമല്ലോ! അല്ലാതെ അങ്ങനെയൊരു വാര്‍ത്ത കൊടുക്കാമോ? ഇങ്ങനെ അവ്യക്തമായി കാര്യങ്ങള്‍ പറയണം എന്ന് എന്തോ നിര്‍ബന്ധമുള്ളതുപോലെയാണ്‌ പല വാര്‍ത്തകളും കാണുമ്പോള്‍ തോന്നുന്നത്.

വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ വക നാടകം - ജനവഞ്ചകര്‍!

തിരുവനന്തപുരം കോര്‍പ്പറേഷനും കേരളസര്‍ക്കാറും കൂടെ വിളപ്പില്‍ശാല ജനങ്ങളെ സമര്‍ത്ഥമായി വഞ്ചിച്ചിരിക്കുന്നു. ഗവണ്മെന്റിനെ മുഖവിലയ്ക്കെടുത്ത് മന്ത്രിമാരുടെ വാക്കുകള്‍ വിശ്വസിച്ച ജനങ്ങളെ പറ്റിച്ച് നാടകീയമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നു.രണ്ടുമണിയോടെ വിളപ്പില്‍ശാലയിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിച്ചശേഷമായിരുന്നു ഈ നാടകം! വിളപ്പിന്‍ശാലയിലെ പ്രതിഷേധം മറികടന്ന് പ്ലാന്റ് നിര്‍മ്മിക്കാനുള്ള സാധനസാമഗ്രികള്‍ വിളപ്പില്‍ ശാലയില്‍ എത്തിച്ചു. അതീവ രഹസ്യമായി പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഇതൊക്കെ അവിടെ എത്തിച്ചത്. മഴയുള്ളതിനാല്‍ സമരപന്തലില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. നൂറിലേറെ പൊലീസിന്റെ അകമ്പടിയോടെയാണ്‌ നീക്കം. മാലിന്യ പ്ലാന്റിന്റെ പൂട്ടുതകര്‍ത്താണ് പ്ലാന്റ് സാധനസാമഗ്രികള്‍ വിളപ്പില്‍ശാലയില്‍ എത്തിച്ചത്. ഒമ്പതുമാസം മുമ്പ് സര്‍ക്കാര്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ തടങ്ങിരുന്നു. പ്ലാന്റിനാവശ്യമായ ഇലക്ട്രോണിക് സാധനങ്ങളാണ്‌ വിളപ്പില്‍ ശാലയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഒന്നരമാസമായി വിളപ്പില്‍ശാല പൊലീസ്സ്റ്റേഷനില്‍ ഉണ്ടായിരുന്ന സാധനങ്ങളായിരുന്നു ഇത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തെ ജനങ്ങളുടെ സമരത്തിനു പുല്ലുവിലകൊടുത്ത് കള്ളന്മാര്‍ ചെയ്യുന്നതുപോലെ ഇങ്ങനെ ഒളിച്ചുകടത്തിയത് കടുത്ത ജനവഞ്ചനയാണ്‌. ജനങ്ങളുമായി സഹകരിച്ച് സമവായത്തിലൂടെ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോവുകയുള്ളൂ എന്ന് മന്ത്രിതല സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രിയും വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയും മിനിയാന്ന് പറഞ്ഞുവെച്ചതേയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍ ഈ കള്ളത്തരം കാണിച്ചതിലൂടെ ജനങ്ങളുടെ സമരങ്ങള്‍ക്ക് യാതൊരു വിലയും ഗവണ്മെന്റ് കൊടുക്കുന്നില്ല എന്നതു തന്നെയാണ്‌ ഇതിലൂടെ തെളിയുന്നത്.

ഇപ്പോള്‍ എത്തിച്ച സാധനങ്ങള്‍ കൊണ്ടുമാത്രം വിളപ്പില്‍ശാല പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാവില്ല; കൂടുതല്‍ സാധങ്ങള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു മാത്രമായില്ല, ജനങ്ങളുടെ സഹകരണമില്ലാതെ അവിടെ ഒരു പ്ലാന്റ് കാലാകാലം പ്രവര്‍ത്തിപ്പിക്കുക എന്നത് ഒരു വ്യാമോഹം മാത്രമല്ലേ! എന്നാല്‍ സാധങ്ങള്‍ അവിടെ എത്തിച്ച ഗവണ്മെന്റിന്‌ അതവിടെ പ്രവര്‍ത്തിപ്പിക്കാനും അറിയാം; ജനങ്ങളല്ലല്ലോ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണു മേയര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്!

എന്തു തന്നെയായാലും ഈ പരിപാടി തികഞ്ഞ കാടത്തമായിപ്പോയി. സര്‍ക്കാറിനെ ഇനി ഏതുതരത്തിലഅണു വിശ്വാസത്തിലെടുക്കുക? വിളപ്പില്‍ശാലയിലെ ജനങ്ങളോടൊപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളും നില്‍ക്കേണ്ട സമയമാണിത്. വിളപ്പില്‍ശാലയില്‍ ഇന്നു ഹര്‍ത്താല്‍!

Friday, October 12, 2012

രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്!



ഇത് രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്! രജനികാന്തിനെ പറ്റിയുള്ള ചില വിവരങ്ങളാണ് സൈറ്റിൽ ഉള്ളത്. കൂടാതെ രജനികാന്തിനു മാത്രം കഴിയുന്ന ചിലകാര്യങ്ങൾ അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. ഈ സൈറ്റിനുള്ള പ്രധനപ്രശ്നമെന്താണെന്നു വെച്ചാൽ സൈറ്റ് ഓടണമെങ്കിൽ ഇന്റർനെറ്റ് ആവശ്യമില്ല എന്നതാണ്; ഇന്റർനെറ്റ് കണക്ഷൻ ഡിസ് കണക്റ്റ് ചെയ്താൽ മാത്രമേ സൈറ്റ് വർക്ക് ചെയ്യുകയുള്ളൂ... സൈറ്റ് ഓടുന്നത് രജനികാന്തിന്റെ ആ അദൃശ്യശക്തിയാൽ തന്നെ!! ഇനി അഥവാ ഇടയ്ക്ക് വെച്ച് നിങ്ങൾ ഇന്റർനെറ്റ് കണക്റ്റ് ചെയ്താലോ ഈ സൈറ്റ് പിന്നെ ഓടില്ല!! ഇനി സൈറ്റിലേക്ക് പോകാം! ഓൾ എബൗട് രജനി.കോം. ഇവിടെ ക്ലിക്ക് ചെയ്യുക. സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്തു ചെയ്യണം എന്ന്!

വിശ്വമലയാളം

മലയാളത്തെ ഉദ്ധരിക്കുന്ന സർക്കാർ പരിപാടിയുടെ വെബ് സൈറ്റ് ഇംഗ്ലീഷിൽ! ലോഗോ മാത്രമുണ്ട് മലയാളത്തിൽ. ഇതിന്റെ ഒരു മലയാളം വേർഷൻ കൂടി അതിൽ കൊടുക്കേണ്ടതായിരുന്നു. സൈറ്റ് തീരെ പോരാ. മെനുവിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നത് എറർ മെസ്സേജാണ്. ബാക്ക്ഗ്രൗണ്ട് ഇമേജ് ഫോട്ടോഷോപ്പിൽ സെലക്റ്റ് ചെയ്ത അടയാളം അതേപടി കിടപ്പുണ്ട്! ഇതൊക്കെ ഒന്നു ടെസ്റ്റ് ചെയ്തിട്ട് അപ്ലോഡ് ചെയ്താൽ പോരായിരുന്നോ എന്തോ!! വിശ്വമലയാളികളെ നാറ്റിച്ചേ അടങ്ങൂന്നാണോ? ലോഗോ കാണാൻ ഒരു എടുപ്പൊക്കെ ഉണ്ട്. ആ കളർ തീമെങ്കിലും സൈറ്റിൽ ഉപയോഗിക്കാമായിരുന്നു!
സൈറ്റ്: http://www.viswamalayalam.com/

ആദ്യ ഈമെയില്‍ ഇന്നായിരുന്നു!!

ഈമെയിലിന്‌ ഇന്ന് നാല്പതു വയസ്സു കഴിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ പിറവി ആദ്യ ഈമെയില്‍ കമ്പ്യൂട്ടറുകള്‍ താണ്ടി ആദ്യമായി സഞ്ചരിച്ചത് ഒരു ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു. 1970-ൽ റേ ടോം‌ലി‌ന്‍സണ്‍ എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയ ഒരു മെയിലിങ് സം‌വിധാനമാണിത്. അര്‍പ്പാനെറ്റ് എന്ന ഇന്റര്‍നെറ്റിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈമെയിലിന്റെ ചരിത്രത്തിനും. എന്നാല്‍, അമേരിക്കയില്‍ പിറവികൊണ്ട ഇമെയില്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ഇന്ത്യയില്‍ എത്തിയത്. സാധാരണ തപാല്‍ സം‌വിധാനത്തെ മറിവിയിലേക്ക് പിന്തള്ളി ഇമെയില്‍ മരുരാജ്യങ്ങളിലെന്നപോലെ ഇന്ത്യയില്‍ നേടിയെടുത്തത് വന്‍ ജനപ്രീതിയാണ്‌.

ബെറാനെക് ആന്‍ഡ് ന്യൂമെന്‍ എന്ന കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു റേ ടോം‌ലി‌ന്‍സണ്‍. ഇന്റര്‍നെറ്റ് സം‌വിധാനം ഉണ്ടാക്കാനായി ഈ കമ്പനിയെ 1968 -ഇല്‍ United States Defense Department ചുമതലപ്പെടുത്തുന്നു. 1971 ഇല്‍ ആദ്യം തന്നെ ഈമെയില്‍ സം‌വിധാനം അവിടെ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു.

ഇലക്ട്രോണിക് മെയിൽ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-മെയിൽ. ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സം‌വിധാനമാണിത്. ഇ‌-മെയിൽ എന്നതിനെ "ഇന്റർനെറ്റ് വഴിയുള്ള കത്തിടപാട്" എന്ന് നിർവചിക്കാം. ലോകത്തെവിടേയുമുള്ള ആളുകൾക്ക് ഫലപ്രദവും സൗകര്യപ്രദവും ആയി തങ്ങളുടെ ആശയങ്ങളും അഭിരുചികളും സൗജന്യമായി പങ്കുവയ്ക്കാൻ ഇ-മെയിൽ സങ്കേതം അവസരമൊരുക്കുന്നു. സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഇ-മെയിലിനേയും X.400 സം‌വിധാനത്തെയും ഒരു സ്ഥാപനത്തിലെ അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങളയക്കുന്നതിനുള്ള ഇൻട്രാനെറ്റ് സം‌വിധാനത്തെയും ഇ-മെയിൽ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് Ian Peter എഴുതിയ ലേഖനം:
Email is much older than ARPANet or the Internet. It was never invented; it evolved from very simple beginnings.

Early email was just a small advance on what we know these days as a file directory - it just put a message in another user's directory in a spot where they could see it when they logged in. Simple as that. Just like leaving a note on someone's desk.

Probably the first email system of this type was MAILBOX, used at Massachusetts Institute of Technology from 1965. Another early program to send messages on the same computer was called SNDMSG.

Some of the mainframe computers of this era might have had up to one hundred users -often they used what are called "dumb terminals" to access the mainframe from their work desks. Dumb terminals just connected to the mainframe - they had no storage or memory of their own, they did all their work on the remote mainframe computer.

Before internetworking began, therefore, email could only be used to send messages to various users of the same computer. Once computers began to talk to each other over networks, however, the problem became a little more complex - We needed to be able to put a message in an envelope and address it. To do this, we needed a means to indicate to whom letters should go that the electronic posties understood - just like the postal system, we needed a way to indicate an address.

This is why Ray Tomlinson is credited with inventing email in 1972. Like many of the Internet inventors, Tomlinson worked for Bolt Beranek and Newman as an ARPANET contractor. He picked the @ symbol from the computer keyboard to denote sending messages from one computer to another. So then, for anyone using Internet standards, it was simply a matter of nominating name-of-the-user@name-of-the-computer. Internet pioneer Jon Postel, who we will hear more of later, was one of the first users of the new system, and is credited with describing it as a "nice hack". It certainly was, and it has lasted to this day.

Despite what the world wide web offers, email remains the most important application of the Internet and the most widely used facility it has. Now more than 600 million people internationally use email.

By 1974 there were hundreds of military users of email because ARPANET eventually encouraged it. Email became the saviour of Arpanet, and caused a radical shift in Arpa's purpose.

Things developed rapidly from there. Larry Roberts invented some email folders for his boss so he could sort his mail, a big advance. In 1975 John Vital developed some software to organize email. By 1976 email had really taken off, and commercial packages began to appear. Within a couple of years, 75% of all ARPANET traffic was email.

Email took us from Arpanet to the Internet. Here was something that ordinary people all over the world wanted to use.

As Ray Tomlinson observed some years later about email, "any single development is stepping on the heels of the previous one and is so closely followed by the next that most advances are obscured. I think that few individuals will be remembered." That's true - to catalogue all the developments would be a huge task.

One of the first new developments when personal computers came on the scene was "offline readers". Offline readers allowed email users to store their email on their own personal computers, and then read it and prepare replies without actually being connected to the network - sort of like Microsoft Outlook can do today.

This was particularly useful in parts of the world where telephone costs to the nearest email system were expensive. (often this involved international calls in the early days) With connection charges of many dollars a minute, it mattered to be able to prepare a reply without being connected to a telephone, and then get on the network to send it. It was also useful because the "offline" mode allowed for more friendly interfaces. Being connected direct to the host email system in this era of very few standards often resulted in delete keys and backspace keys not working, no capacity for text to "wrap around" on the screen of the users computer, and other such annoyances. Offline readers helped a lot.

The first important email standard was called SMTP, or simple message transfer protocol. SMTP was very simple and is still in use - however, as we will hear later in this series, SMTP was a fairly na�ve protocol, and made no attempt to find out whether the person claiming to send a message was the person they purported to be. Forgery was (and still is) very easy in email addresses. These basic flaws in the protocol were later to be exploited by viruses and worms, and by security frauds and spammers forging identities. Some of these problems are still being addressed in 2004.

But as it developed email started to take on some pretty neat features. One of the first good commercial systems was Eudora, developed by Steve Dorner in 1988. Not long after Pegasus mail appeared.

When Internet standards for email began to mature the POP (or Post Office Protocol) servers began to appear as a standard - before that each server was a little different. POP was an important standard to allow users to develop mail systems that would work with each other.

These were the days of per-minute charges for email for individual dialup users. For most people on the Internet in those days email and email discussion groups were the main uses. These were many hundreds of these on a wide variety of topics, and as a body of newsgroups they became known as USENET.

With the World Wide Web, email started to be made available with friendly web interfaces by providers such as Yahoo and Hotmail. Usually this was without charge. Now that email was affordable, everyone wanted at least one email address, and the medium was adopted by not just millions, but hundreds of millions of people.

Hindi is not our National Language

ഒരു ഫ്രണ്ട് ഫെയ്‌സ്‌ബുക്കില്‍ ഷെയര്‍ ചെയ്ത ഒന്നാണിത്. ഓഫീസില്‍ എനിക്കും ഈ അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്. ഞാനും ഒരു തരിക്കു വിട്ടുകൊടുക്കാതെ തര്‍ക്കിച്ചിട്ടുണ്ട്. ഹിന്ദിക്കാര്‍ക്ക് ഒരു ധാരണയുണ്ട്, ഇന്ത്യ മുഴുവന്‍ ഹിന്ദി സംസാരിച്ചിരിക്കണം എന്ന്. ഇതു വായിക്കുക.
--------------------------------------------------------------------------------------------------------------------------
I met a north Indian officer in Chennai airport immigration service,
He was asking me questions in Hindi, i told him in English that i don't speak Hindi,
Then he asked me are you an Indian or American,
I told him, i am Indian, then he was laughing and told me again you are in India but you don't know Hindi,
Then i started to talk with him in Tamil. he told me that he doesn't understand Tamil. Now i told him,
you are in Tamil nadu but you don't know Tamil?
he became angry as he is a higher "INDIAN OFFICER" and told me, "but Hindi is the national language".
still i was cool and notify him that recently Gujarat High Court told that There's no national language for India. The court also observed that in India, a majority of people have accepted Hindi as a national language and many speak Hindi and write in Devanagari script, but it's not officially the national language.
Rest of the officers were laughing and were interest in this conversation, he was ashamed and angry so he put down my passport on his desk and told me that he needs to see lot of documents like my address proof driving license ,and for the purpose of my visit to abroad which is unnecessary to him.
This news reached my brother (cousin) who is chief Customs officer in Chennai airport and he came down to me and he let me go to the flight.

1.Hindi is not a officially national language of India.
2.Don't tell anything if you are not sure about it.
3.Don't show off or misuse your position to others.

Thursday, October 11, 2012

ഇന്ന് അനശ്വര പ്രണയഗായകന്റെ ജന്മദിനം!

ഇന്ന് ആ അനശ്വര പ്രണയഗായകന്റെ ജന്മദിനം!
മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോൻ...
------------------- ഒരു കവിത -------------------------------
എന്താണീജ്ജീവിതം? അവ്യക്തമാമൊരു
സുന്ദരമായ വളകിലുക്കം.
സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം-
പിന്നെയോ?-ശൂന്യം! പരമശൂന്യം!
എങ്കിലും മീതെയായ്‌ മര്‍ത്യ, നീ നില്‍ക്കുന്ന
തെന്തിനു?-നീയെത്ര നിസ്സഹായന്‍!
ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-
നാവാത്ത നീയോ ഹാ, സര്‍വ്വഭൗമന്‍!

എന്നെ, യിക്കാണും പ്രപഞ്ചത്തിലോക്കെയു-
മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്‌,
ഒന്നിച്ചുകാണുന്ന ഞാനിനി വേണെങ്കി-
ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!
എന്നാലും-പൂങ്കുല വാടിക്കൊഴിയുമ്പോൾ‍;
മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോൾ‍;
മഞ്ഞുനീര്‍ത്തുൾളികൾ‍ മിന്നിമറയുമ്പോൾ‍;
മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോൾ‍;
മന്ദഹസിതങ്ങൾ‍ മങ്ങുമ്പോൾ‍-എന്നാലു-
മെന്മനമൊന്നു തുടിച്ചുപോകും!
കേവലം ഞാനറിഞ്ഞീടാതെ തന്നെ,യെന്‍-
ജീവനൊന്നയ്യോ, കരഞ്ഞുപോകും!

ഓമനസ്വപ്‌നങ്ങൾ‍! ഓമനസ്വപ്‌നങ്ങൾ‍!
നാമറിഞ്ഞി,ല്ലവയെങ്ങു പോയി?

കവിയെ കുറിച്ചു കൂടുതൽ :http://ml.wikipedia.org/wiki/Changampuzha_Krishna_Pillai

Tuesday, October 09, 2012

ഫോക്ക്‌ലോർ - ഷിറ്റ് വെൽ - താങ്ക്സ് ഐ ഡിഡ്!

എം. എ. യ്ക്ക് ഫോക്ക്‌ലോർ പഠിച്ചപ്പോൾ കക്കൂസ് സാഹിത്യത്തെ പറ്റി പഠിക്കാനുണ്ടായിരുന്നു. കക്കൂസിന്റെ നാലു ഭിത്തികൾ നൽകുന്ന സുരക്ഷിതത്ത്വത്തിൽ ഒരുവന്റെ സർഗവാസന പുറത്തു ചാടുകയും അവൻ ഭിത്തിയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുകയും ചെയ്യുന്നു; ഓരോരുത്തരുടെ സംസ്ക്കാരവും ജീവിത രീതിയും ഈ എഴുത്തുകളെ നല്ല പോലെ സ്വാധീനിക്കാറുണ്ട്.

സെക്സും തെറിയുമാണ് മിക്കയിടത്തും കാണുക; അല്ലാത്തതും ഉണ്ട്. ചിലതൊക്കെ നല്ല ചിരിക്കു വക നൽകുന്നു. ട്രൈനിലെയും കോളേജുകളിലേയും കക്കൂസുകളിലും മറ്റും സർഗവാസന പൂത്തുലഞ്ഞു നിൽക്കുന്ന കവിതാശകലങ്ങളും മറ്റും കണ്ടത് ഓർമ്മയിലെത്തുന്നു. പലയിടങ്ങളിലും ലിഫ്റ്റുകളിലെ ഭിത്തികളിലും ഇത്തരം ചില പഞ്ച് ലൈനുകൾ കണ്ടിരുന്നു.

ഇത്രയും എഴുതാൻ കാരണം മറ്റൊന്നുമല്ല; ഇന്നുച്ചയ്ക്ക് ഒന്നു കക്കൂസിൽ പോയപ്പോൾ അവിടെ ഭിത്തിയിലും കണ്ടു രണ്ട് ലൈൻ: ഷിറ്റ് വെൽ - താങ്ക്സ് ഐ ഡിഡ്! എന്ന്. ഞാൻ തൂറി - നിങ്ങളും നന്നായി തൂറുക എന്ന്!! ഏതവനായിരിക്കും അതെഴുതി വെച്ചിരിക്കുക. ഇവിടെ ഈ കോർപ്പറേറ്റ് കുഞ്ഞുങ്ങളുടെ നടത്തവും സംസാരവും കേട്ടാൽ ഇതെഴുതിയവൻ ഇവരിലൊരുവനാണെന്ന് തോന്നില്ല! ഒന്നൊന്നര സ്റ്റാൻഡേർഡല്ലേ എല്ലാവർക്കും!! എന്നിട്ടും എഴുതി! കക്കൂസിനുള്ളിലെ ഭിത്തികൾക്കിടയിൽ അവൻ നാട്യങ്ങളില്ലാത്ത മനുഷ്യനായി മാറി! അവന്റെ സർഗവാസന സടകുടഞ്ഞെണീറ്റപ്പോൾ അവൻ കുത്തിക്കുറിച്ചു - shit well - thanks I did!!

കേരളം കണ്ടു പഠിക്കാൻ ചിലത്...

കഴിഞ്ഞ ആറാം തീയതി (ഒക്ടോബർ 6) ഇവിടെ കർണാടകയിൽ ഹർത്താലായിരുന്നു. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്ന അവസരത്തിലും, തമിഴ് നാടിന് കാവേരി നദീജലം ഒരു നിശ്ചിത അളവ് കർണാടകം വിട്ടുകൊടുക്കണം എന്ന കേന്ദ്ര നിലപാടിനെതിരെ ആയിരുന്നു ഹർത്താൽ.  ആ കേന്ദ്രനിലപാട് കർണാടകസർക്കാർ തലകുലുക്കി സമ്മതിച്ചതിന്റെ പ്രതിക്ഷേധമായിരുന്നു ആറാം തീയതി ഹർത്താലായി അലയടിച്ചത്. തീരുമാനം മാറ്റിയില്ലെങ്കിൽ ഇതിലും ശക്തമായ സമരമാർങ്ങളിലേക്ക് നീങ്ങുമെന്ന് സമരാനുകൂലികൾ മുന്നറിയിപ്പു നൽകി. അവരുടെ സമരം വിജയിച്ചു എന്ന് ഇപ്പോൾ പറയാം. കർണാടക ഒരു തുള്ളി വെള്ളം പോലും കണക്കിലധികമായി വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇന്നു തീരുമാനിച്ചിരിക്കുന്നു.

ആഴ്ചകൾ തോറും ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഹർത്താലുകൾ നടത്തി ജനജീവിതം ദുസ്സഹമാക്കാനല്ലാതെ നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു ഹർത്താലെങ്കിലും അവയുടെ ലക്ഷ്യം നേടിയെടുത്തിട്ടുണ്ടോ? വെറുതേ ഒരു വഴിപാടെന്ന പോലെ ഹർത്താലുകൾ നടത്തി അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും ഓടി ഒളിക്കുകയല്ലേ പ്രതിപക്ഷം ചെയ്യുന്നത്. അവർ കണ്ടു പഠിക്കട്ടെ കർണ്ണാടകത്തിന്റെ ഈ സമരമാർഗം!

ഇവിടെ ഹർത്താലിനായി അവർ തെരഞ്ഞെടുത്ത ദിവസം ശ്രദ്ധിക്കുക. ശനിയാഴ്ച! ഹർത്താൽ വളരെ മുമ്പേ തന്നെ പ്രഖ്യാപിച്ച് എല്ലാവരേയും അറിയിച്ച ശേഷമായിരുന്നു നടത്തിയത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ ശനിയാഴ്ച അവധി ദിവസമാണ്. കോടികൾ മറിയുന്ന ഐടി കമ്പനികൾ ഒക്കെ അന്ന് അവധിയിലാണ്. ഹർത്താലിന്റെ തീഷ്ണത ജനങ്ങളിലേക്ക് എത്തിക്കാതെ പരമാവധി ശ്രദ്ധിച്ചാണ് ഇവിടെ ഹർത്താൽ നടത്തിയത്. കേരളത്തിലെ ഹർത്താലുകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ ജനജീവിതം ദുഃസഹമാക്കണം എന്ന ലക്ഷ്യം. അതു ഭംഗിയായി നിറവേറ്റാൻ ഭരണ-പ്രതിപക്ഷങ്ങൾക്ക് ആവുന്നുമുണ്ട്.

Friday, October 05, 2012

മലയാളം വിക്കിപീഡിയ പത്താം വാർഷിക നിറവിൽ

മലയാളത്തിന് അഭിമാനകരമായ 10 വർഷങ്ങൾ!!  മലയാളം വിക്കിപീഡിയ അതിന്റെ പത്താം വാർഷിക നിറവിൽ എത്തിയിരിക്കുന്നു. അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. 2002 ഡിസംബർ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായയിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മദ്ധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു.

മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.

മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ‍ക്രമേണ വിജ്ഞാന സംഭരണ സംരംഭമായ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.

ഇന്ന്, പത്താം വാർഷകത്തോട് അടുക്കുമ്പോൾ വിക്കിപീഡിയ അതിന്റെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കിചൊല്ലുകൾ എന്നിവയോടൊന്നിച്ച് മലയാളത്തിന് അഭിമാനിക്കാവുന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു. നിരവധിയാളുകളുടെ പ്രയത്നം ഈ വിജയത്തിനു പിന്നിലുണ്ട്. തങ്ങളുടെ വിലയേറിയ സമയങ്ങളിൽ അല്പം വിക്കിപീഡിയയ്ക്കുവേണ്ടി മാറ്റിവെച്ച എല്ലാ സുമനസ്സുകൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ!!

Wednesday, October 03, 2012

ഫോട്ടോഷോപ്പ് ആക്ഷൻസ്

ഫോട്ടോഷോപ്പിൽ ആക്ഷൻസ് (Actions) എന്നും ബാച്ച് (Batch...) എന്നും പറഞ്ഞിട്ട് രണ്ട് സൂത്രപണികൾ ഉണ്ട്. ഇവ ഉപയോഗിച്ചവർ/എന്താണെന്നറിയുന്നവർ ആരെങ്കിലും ഉണ്ടോ? അതിന്റെ സാധ്യതകൾ ഉപയോഗിച്ചവർ ആരെങ്കിലുമുണ്ടോ? ഞാൻ ഇവ ഉപയോഗിക്കാറുണ്ട്. പക്ഷേ ചെറിയ ചെറിയ കാര്യങ്ങൾക്കേ ഞാനിവ ഉപയോഗിച്ചിട്ടുള്ളൂ. അതിന്റെ വിവിധങ്ങളായ സാധ്യതകൾ എന്തൊക്കെയെന്ന് അറിയുന്നവർ ഒന്നു പങ്കുവെച്ചാൽ നല്ലതായിരുന്നു.

ഞാൻ ഉപയോഗിച്ചത്
1) ഫോട്ടോ റീസൈസ് ചെയ്യാൻ.
ഡിജിറ്റൽ ക്യാമറ/മൊബൈൽ ഫോൺ എന്നിവയിലൂടെ എടുത്ത ചിത്രങ്ങൾ വിവിധ വലിപ്പത്തിലായിരിക്കും ഉണ്ടാവുക. ഇവയൊക്കെ 100px വിഡ്ത്തിലേക്കും 800px വിഡ്ത്തിലേക്കുമായി എനിക്ക് ചുരുക്കേണ്ടി വരാറുണ്ട്. 450 ഓളം ഫോട്ടോസ് ഇങ്ങനെ രണ്ട് വ്യത്യസ്ഥ അളവുകളിലേക്ക് ചുറ്റുക്കാൻ ഞാൻ ആക്ഷനും ബാച്ച് പ്രോസസ്സിങും ഒന്നിച്ചുപയോഗിക്കാറുണ്ട്
2) റസലൂഷൻ മാറ്റാൻ.
ഡിജിറ്റൽ ചിത്രങ്ങളുടെ റസലൂഷൻ പലപ്പോഴും വ്യത്യസ്തങ്ങാളാണ്. വെബിൽ സാധാരണ ഉപയോഗിക്കുന്നത് 72px /ഇഞ്ച് ആണല്ലോ. ഇങ്ങനെ നൂറുകണക്കിന് ചിത്രങ്ങൾ സെക്കന്റുകൾ കൊണ്ട് മറ്റിയെടുക്കാനും ഞാനിതുപയോഗിക്കുന്നു.
3) മറ്റുചില കലാപരിപാടികൾ. ബോർഡർ കൊടുക്കുക, സിഗ്നേച്ചർ കൂട്ടിച്ചേർക്കുക മുതലായവ.

Monday, September 24, 2012

നടനതിലകം മാഞ്ഞു!


മലയാളത്തിന്റെ പെരുംതച്ചന് ആദരാഞ്ജലികൾ!
മലയാളചലച്ചിത്രരം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
അദ്ദേഹത്തെക്കുറിച്ച് കൂടുതൽ...
 

Saturday, September 22, 2012

പത്തിലെത്തുന്ന മലയാളം വിക്കിപീഡിയ!

കേരള പ്രസ് അക്കാഡമിയുടെ മീഡിയ എന്ന മാഗസിനില്‍ വന്ന വിക്കിപീഡിയയെ കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ പങ്കുവെയ്ക്കുന്നു. എല്ലാവരും വായിക്കുമല്ലോ!
chayilyam.com/wikipedia/article.pdf

Thursday, September 20, 2012

വിഷാണുക്കൾ!!

മുസ്ലീം-തീവ്രവാദി-സർട്ടിഫിക്കേറ്റ്
മാലിപ്പുറം വളപ്പ് പന്തക്കല്‍ മുഹമ്മദ് എന്ന പി.ജി വിദ്യാര്‍ഥിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് എളങ്കുന്നപ്പുഴ വില്ലേജോഫിസർ ആയ ധ്രുവനാഥ പ്രഭു മുസ്ലിം വിഭാഗത്തിലെ തീവ്രവാദ സംഘടനകളില്‍പ്പെടുന്ന ആളല്ല എന്നെഴുതി ഒപ്പിട്ട് സാക്ഷ്യപത്രം നൽകിയത്. എറണാകുളം മഹാരാജാസ് കോളജില്‍ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് മുഹമ്മദ്. നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് മുഹമ്മദ് എളങ്കുന്നപ്പുഴ വില്ലേജോഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്.

മുസ്ലിം തീവ്രവാദിയല്ലെന്ന സര്‍ട്ടിഫിക്കറ്റ് നൽകിയതിൽ വില്ലേജോഫിസര്‍ പരസ്യമായി മാപ്പ് പറഞ്ഞത്രേ - അങ്ങനെ ഒരു മാപ്പു പറഞ്ഞാൽ ഒതുങ്ങുന്ന വിദ്ദ്വേഷമാണോ ആ സുമൂഹദ്രോഹി ചെയ്തുകൂട്ടിയത്!! പോരാ!! ഈ വിഷവിത്തിനെ നിയമപരമായി തന്നെ ശിക്ഷിക്കണം!!  അത്ഭുതം തോന്നുന്നു! ഒരാൾ തീവ്രവാദിയല്ല എന്നു തിരിച്ചറിയാനുള്ള എന്ത് ഉപകരണമായിരിക്കും അയളുടെ കൈയിൽ ഉണ്ടായിരിക്കുക!!! എന്തു മാനദണ്ഡത്തിലായിരിക്കും അയാൾ ആ വിദ്യാർത്ഥിക്ക് അങ്ങനെയൊരു സർട്ടിഫിക്കേറ്റ് നൽകിയിരിക്കുക?

മാധ്യമം വായിക്കുക...

വിലക്കയറ്റത്തെ വരെ വ്യഭിചരിക്കുന്നു!!

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൽ. പി. ജി. ഗ്യാസ് സിലിണ്ടർ 6 നു പകരം 9 എണ്ണം സബ്‌സിഡിയോടെ കൊടുക്കുമെന്ന്!! ഇതെന്ത് ന്യായം!! മറ്റു സംസ്ഥാനങ്ങളിൽലെജനങ്ങൾക്കിതിനൊന്നും അർഹതയില്ലെന്നോ!! അങ്ങനെയെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിലക്കയറ്റം തന്നെ ഒഴിവാക്കാമായിരുന്നില്ലേ, പകരം മറ്റു പാർട്ടികൾ ഭരിക്കുന്നിടത്തൊക്കെ 5 രൂപയ്ക്ക് പകരം പത്തോ പതിനഞ്ചോ കൂട്ടാമായിരുന്നില്ലേ!! പൊതുജനങ്ങൾക്ക് എന്തെങ്കിലുമൊക്കെ കിട്ടണമെങ്കിൽ കോൺഗ്രസ് തന്നെ വരണമെന്ന വിചാരം ജനങ്ങൾക്കിടയിൽ ഉണ്ടാവുമായിരുന്നില്ലേ!! കഷ്ടം പ്രധാനമന്ത്രി!! സോണിയാ മാഡത്തിന്റെ കൺട്രോളിൽ കോർപ്പറേറ്റുകളുടെ സഹയാത്രികനായി കീകൊടുത്ത പാവയെ പോലെ ആ കസേരയിൽ നിവർന്നിരിക്കാൻ സർവേശ്വരൻ അങ്ങേയെ അകമഴിഞ്ഞ് അനുഗ്രഹിക്കട്ടെ!

മനോരമ ന്യൂസിൽ നിന്നും...

Tuesday, September 18, 2012

ഇന്നസെന്റ്സ് ഓഫ് മുസ്ലീംസ്

ഇന്നലെ ആ സിനിമയുടെ ട്രെയിലൽ കണ്ടു :(
ഇത്ര നീചമായ ഒന്നായിരിക്കുമെന്ന് കരുതിയിരുന്നതേയില്ല! ഈ സിനിമയുടെ നിർമ്മാണവും തികഞ്ഞ ഒരു ഭീകരവാദം തന്നെയാണ്. മതവിദ്ദ്വേഷം വളർത്തണം; വിശ്വാസികളെ തമ്മിലടിപ്പിക്കണം എന്നൊക്കെയുള്ള ഉദ്ദേശ്യമേ ആ സിനിമ ലക്ഷ്യം വെച്ചിരുന്നുള്ളൂ. ദൗർഭാഗ്യവശാൽ അത് ഭംഗിയായി നിറവേറിക്കൊണ്ടിരിക്കുന്നു... ആ സിനിമ കണ്ടാൽ ഏതൊരു മനുഷ്യനും തോന്നുന്നത് ഒരു തരം അറപ്പാണ്. ആരോരും അറിയാതെ തീയിട്ട് നശിപ്പിക്കേണ്ട ആ സിനിമ ഇപ്പോൾ ലോകോത്തര ഹിറ്റായിമാറിയിരിക്കുന്നു എന്നത് ഒരു വിരോധാഭാസമാണ്.
ഇന്ത്യാവിഷനിലെ ഈ വാർത്തയുമായി ചേർത്തു വായിക്കുക!

Monday, September 17, 2012

ശരി വി.എസ്സോ പാർട്ടിയോ?

പാർട്ടിയുടേയും പൊലീസിന്റേയും വാക്കു കേൾക്കാതെ വി. എസ്. നാളെ കൂടംകുളത്തേക്ക്...
പാർട്ടിയോട് ആലോചിക്കാതെയാണെന്ന് കോടിയേരി.
എനിക്കൊന്നും പറയാനില്ലെന്ന് കാരാട്ട്!
-------------
15000 കോടി രൂപ ഇതിനു വേണ്ടി മുടക്കിയത്രേ! അതിനാൽ ഇത് ഉപേക്ഷിക്കാൻ വയ്യ എന്ന നിലപാട് ആണത്രേ CPIM ന്!!
-------------
സീതാറാം യെചൂരി ആണവ നിലയങ്ങൾക്കെതിരെ ഒരു ലേഖനം എഴുതിയിരുന്നു.  അതിൽ പറയുന്നത് ആണവ നിലയങ്ങൾ നമ്മൾക്കു വേണ്ട എന്നാണ്. അതു നൽകുന്ന ഗുണഫലങ്ങളേക്കാൾ തലമുറകൾ നീണ്ടുനിൽക്കുന്ന ദുരിതങ്ങൾ ആയിരിക്കും എന്നതിൽ വിശദീകരിക്കുന്നു.
-------------
ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ടെക്നോളജിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. അവർ ഈ പരിപാടി എന്നെന്നേക്കുമായി നിർത്തിവെയ്ക്കാൻ പോകുന്നു. അപ്പോൾ ഭാവിയിൽ ടെക്നോളജി അപ്ടേഷൻസ് വലിയൊരു പ്രശ്നമാവും
-------------
ന്യൂക്ലിയർ വേസ്റ്റ്: ഇതിനെ പറ്റി യാതൊരു ധാരണയും ഇതുവരെ ഉണ്ടാക്കിയിട്ടില്ലത്രേ! ഇത് ഭൂമിയിൽ നൂറ്റാണ്ടുകളോളം നിൽക്കുമത്രേ!

പടന്നക്കാട് മേൽപ്പാലം - ഉദ്ഘാടനം



പത്തുവർഷത്തിനു മേലെ ആയെന്നു തോന്നുന്നു ഇതിന്റെ പണി തുടങ്ങിയിട്ട്. ഇന്നു രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി ശ്രി. ഉമ്മൻ ചാണ്ടി ഇതിന്റെ ഉദ്ഘാടനം നടത്തിയത്രേ. അല്പം വൈകിയിട്ടാണെങ്കിലും ആ പണി തീർത്തല്ലോ... നന്നായി! കാക്കത്തീട്ടത്തിന്റെ മണം ഇനി ബസ്സ് യാത്രക്കാർ സഹിക്കേണ്ടി വരില്ല എന്ന ആശ്വാസവും ആയി.

മലബാറിലെ ഏറ്റവും നീളം കൂടിയ പാലമാണത്രേ പടന്നക്കാട്ടെ മേൽപ്പാലം.  1200 മീറ്റര്‍ നീളമുണ്ട് ഇതിന്. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ മേൽപ്പാലം കൂടിയാണ്. ആദ്യത്തേത് ബേക്കലം കോട്ടയ്ക്കടുത്തായി പള്ളിക്കരയിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ പണിയും ഏതാണ്ട് പത്തുവർഷമെടുത്തുകാണും എന്നു തോന്നുന്നു.

ചെറുപ്രായത്തിൽ പടന്നക്കാട് റെയിൽവേ ഗേറ്റിനരികെ ട്രൈൻ പോകാനായി കാത്തിരിക്കുന്നത് ഒരു കൗതുകമായിരുന്നു. വളർന്നു വന്നപ്പോൾ വല്ലാത്ത വിരസതയായി അതു മാറി. കൂടാതെ സമീപത്തുള്ള അരയാൽ മരങ്ങളിൽ നിറയെ കാക്കക്കൂടുകളാണ്. കാക്കകളുടെ കലപിലശബ്ദം ഗേറ്റ് തുറക്കുവോളം സഹിക്കണം. അതിലേറെ അസ്സഹനീയമാണ് കാക്കത്തീട്ടത്തിന്റെ മണം!

ആ റെയിൽവേ ഗേറ്റ് ഓർമ്മയിൽ കൊണ്ടുവരുന്ന മറ്റൊരു കാര്യമുണ്ട്. പ്രി-ഡിഗ്രി പ്രൈവറ്റായി എഴുതുന്ന കാലം. പരീക്ഷ നെഹ്റു കോളേജിൽ വെച്ചായിരുന്നു. കാഞ്ഞങ്ങാട് നിന്ന് പോകുന്ന ബസ്സിൽ കൂട്ടുകാരോടൊപ്പം ഞാനും ഉണ്ട്. ഞങ്ങൾ ഒരു സീറ്റിൽ മടിയിലായി ഇരിക്കുന്നു. ബസ്സ് പടന്നക്കാട് ഗേറ്റിൽ എത്തി. ഗേറ്റ് തുറന്നതേ ഉള്ളൂ. പെട്ടന്ന് ഒരുവൻ പറഞ്ഞു അതാഡാ ആ ബസ്സിൽ ഒരു ചരക്ക്. എതിരേ വരുന്ന ബസ്സിൽ അലസചിന്തകളുമായി ഒരു സുന്ദരി! ഞങ്ങൾ നോക്കി. കൂടെയുള്ള രമേശൻ അവളെ കണ്ട ഉടനേ കുറേ ഫ്ലൈയിങ് കിസ്സും സൈറ്റടികളും പാസാക്കി കഴിഞ്ഞു. ബസ്സുകൾ തമ്മിൽ അടുത്തെത്തി. കൃത്യം പാളത്തിനു മുകളിൽ, രണ്ടുസീറ്റുകളും തൊട്ടടുത്ത്... ബസ്സുകൾ അവിടെ അങ്ങോട്ടുമല്ല ഇങ്ങോട്ടുമല്ല എന്ന രീതിയിൽ ഉടക്കി നിന്നു. എലിയേ പോലെയിരുന്ന ആ പെൺകുട്ടി സിംഹത്തെ പോലെ അലറി; എണിറ്റിരുന്ന് ആഞ്ഞടിച്ചു!! രമേശൻ മാറിയതിനാൽ അവളുടെ കൈ ബസ്സിന്റെ വിൻഡോയിൽ തട്ടി; കുപ്പിവളകൾ പൊട്ടിത്തകർന്നു, അവളുടെ കൈകൾ മുറിഞ്ഞിരിക്കണം... അവളുടെ കൂടെ മൂന്നാലു പെൺ കുട്ടികൾ ചീറ്റിത്തകർക്കുന്നു!! കാര്യമറിഞ്ഞില്ലെങ്കിലും ചില ആണുങ്ങളും ആ ബസ്സിൽ നിന്നും തെറിയഭിഷേകം ചെയ്യുന്നു! ഭാഗ്യത്തിന് അപ്പോൾ തന്നെ ബ്ലോക്ക് ഒഴിവായി; ബസ്സ് നീങ്ങി!!

പൈസാ ബോൽത്താ ഹേ!

പൈസാ ബോൽത്താ ഹേ! കള്ളനോട്ടുകളെ വേർതിരിച്ചറിയുന്നതിനു സഹായിക്കുന്ന ആർ. ബി. ഐ-യുടെ സൈറ്റ്. വിവിധ ഇന്ത്യൻ രൂപയുടെ ചിത്രവും, അവയിൽ കൊടുത്തിരിക്കുന്ന ഐഡന്റിഫിക്കേഷൻ മാർക്കുകളും അവയുടെ വിശദീകരണവും കൊടുത്തിരിക്കും. അറിഞ്ഞു വെച്ചിരിക്കുന്നത് നല്ലതുതന്നെ!

Sunday, September 16, 2012

ഇന്ന് ഓസോൺ ദിനം! - സെപ്റ്റംബർ 16

ഭൂമിയ്ക്കു മേലേ ഒരു പുതപ്പുണ്ടെന്നും ഓസോൺ എന്നു പേരുള്ള ആ പുതപ്പ് നശിച്ചാല്‍ വലിയ പ്രശ്നമാണെന്നുമൊക്കെ ഇന്ന് കൊച്ചു പിള്ളേര്‍ക്കുവരെ അറിയാം. എങ്കിലും, അന്തരീക്ഷ മലിനീകരണമൊന്നും ഒരു പ്രശ്നമേയലെ്ലന്നാണ് നമ്മുടെ ധാരണ. ഓസോണ്‍ സംരക്ഷണദിനം എന്നാല്‍ സ്കൂള്‍ പിള്ളേര്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാനുള്ള ഒരു ദിവസം എന്നതൊഴിച്ചാല്‍ എന്തു പ്രത്യേകതയാണതിനുള്ളത്.

ഓസോൺ
ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണു്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തിവിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ൽ അദ്ദേഹം സർവ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയിൽ സംസാരിച്ചു. അതിനുമുമ്പു് മാർട്ടിൻ വാൻ മാരം (Martin van Marum, 1750-1837) എന്ന ഡച്ച് ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹമതു് കൂടുതൽ പഠിക്കാൻ ശ്രമിച്ചില്ല. എന്നാൽ ഷോൺബെയ്ൻ അതേപ്പറ്റി കൂടുതൽ പഠിക്കുകയും 1840ൽ ഫ്രഞ്ച് അക്കാദമിയിലേക്കു് എഴുതുകയും മണമുണ്ടാക്കുന്ന വസ്തുവിനു് ഓസോൺ എന്ന പേരു് നിർദ്ദേശിക്കുകയും ചെയ്തു.
ഓസോണിനെ കുറിച്ച് കൂടുതൽ വിക്കിയിൽ

ഓസോൺ പാളി
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യാസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെന്രി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കുകയുണ്ടായി, അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.

ഓസോൺ പാളിയെ കുറിച്ച് കൂടുതൽ വിക്കിയിൽ

ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നം!!

ഇടുക്കിയിലെ KSRTC സർവീസുകൾ വെട്ടിക്കുറയ്‌ക്കാൻ പോകുന്നു. ഇപ്പോൾ തന്നെ മറ്റു സ്ഥലങ്ങളിലെ ചാർജുകളേക്കാൾ 25% അധിക ടിക്കറ്റ് ചാർജ് ഇടുക്കിക്കാർ മലയോരമേഖലകളിലേക്കു കൊടുത്തു വരുന്നുണ്ടത്രേ.. ആദിവാസി മേഖലകളിലേക്കുള്ള സർവീസുകളാണ് നിർത്താൻ പോകുന്നത്. ഡീസൽ വില വർദ്ധനവ് കെ. എസ്. ആർ. ടി. സി. -യെ വൻ നഷ്ടത്തിലാക്കിയിരിക്കുന്നുവത്രേ...

ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ ഇത്. പാവപ്പെട്ടവന്റെ കഴുത്തിലാണല്ലോ ഏതൊരു ഗവണ്മെന്റും ആദ്യം കേറി പിടിക്കുന്നത്. മധ്യവർഗം വല്ലാതെ പ്രതികരിച്ചു എന്നു വരും. ഇതാവുമ്പോൾ ആ പേടിവേണ്ട!!

ഇനി എന്തൊക്കെ സഹിക്കണം ഈ ജനങ്ങൾ!! ലക്ഷക്കണക്കിന് ജനങ്ങളുടെ സാമ്പത്തിക ഭദ്രതയാണ് കോൺഗ്രസ് നേതൃത്വം പാടേ തകർത്തുകളഞ്ഞത്. സോഷ്യൽ റീഫോർമേഷനുവേണ്ടി പണം കണ്ടെത്താനും സുസ്ഥിരവികസനമെന്ന മന്മോഹൻ സിംങിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനും വേണ്ടിയാണത്രേ വിലക്കയറ്റം!! ഇന്നും നാളെയും ദുഃസഹമാക്കിക്കൊണ്ടുള്ള എന്തു വികസനമായിരിക്കും മന്മോഹൻ സിംങ് സ്വപ്നം കാണുന്നത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

വാഷിങ്‌ടൺ പോസ്റ്റ് മന്മോഹൻസിംങിനെ ഈയിടെ കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രി എന്ന രീതിയിൽ വല്ലാതെ കുറ്റപ്പെടുത്തിയിരുന്നു. തന്റെ കാര്യപ്രാപ്തി അവർക്കുവേണ്ടി തെളിയിക്കാനല്ലേ ഇത്തരത്തിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ എന്നു ന്യായമായും സംശയിക്കാവുന്നതാണ്.


Saturday, September 15, 2012

ലോകത്തിലെ ആദ്യത്തെ കളർ സിനിമ 1902-ഇൽ

ലോകത്തിലെ ആദ്യമായി കളറില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ടെത്തി. 110 വര്‍ഷങ്ങളായി വിസ്മൃതിയില്‍ ആണ്ടുകിടന്ന ദൃശ്യങ്ങളാണ് ലണ്ടനില്‍ കണ്ടെടുത്തത്. ലോക സിനിമയുടെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന ഈ കണ്ടെത്തല്‍ ലണ്ടനിലെ ദേശീയ മാധ്യമ മ്യൂസിയത്തിന്റെ സംഭാവനയാണ്. ബ്രാഡ്ഫോഡിലുള്ള മ്യൂസിയത്തില്‍ നിന്നു തന്നെയാണ് ഫൂട്ടേജ് കണ്ടെത്തിയത്.
ദേശീയ മാധ്യമ മ്യൂസിയത്തിന്റെ ഛായാഗ്രഹണ വിഭാഗം മേല്‍നോട്ടക്കാരനായ മൈക്കള്‍ ഹാര്‍വെയാണ് ഈ ഫൂട്ടേജുകള്‍ കണ്ടെടുത്തത്.  നാശത്തിന്റെ വക്കിലെത്തിയിരുന്ന ഫൂട്ടേജുകള്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ച് ഡിജിറ്റല്‍ നിലവാരത്തില്‍ വീണ്ടെടുക്കുകയായിരുന്നു.
പ്രശസ്ത ബ്രിട്ടീഷ് ഛായാഗ്രാഹകനായ എഡ്‌വാര്‍ഡ്‌ റെയ്മണ്ട് ടേണറാണ് ഈ സിനിമയുടെ സൃഷ്ടാവ്. 1902ലാണ് എഡ്‌വാര്‍ഡ്‌ ടേണര്‍ ഈ സിനിമ ചിത്രീകരിക്കുന്നത്. അഞ്ചു മുതല്‍ നാല്‍പ്പത് സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ഫൂട്ടേജുകളില്‍ ലണ്ടന്‍ തെരുവ്, മാര്‍ച്ച് ചെയ്യുന്ന പട്ടാളക്കാര്‍, ഊഞ്ഞാലാടുന്ന കുട്ടി , പഞ്ചവര്‍ണ തത്ത, തളികയിലുള്ള മീനുകളെ നോക്കി പൂക്കളുമായ കളിക്കുന്ന മൂന്ന് കുട്ടികള്‍‍ എന്നീ ദൃശ്യങ്ങളാണുള്ളത്. ഇതോടെ ലോകത്തെ ആദ്യത്തെ കളര്‍ സിനിമയുടെ പിതാവ് എന്ന പേര് എഡ്വാഡ് ടേണറുടേതാകും. 
1902 ല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം ലോകത്തിലാദ്യമായി കിനെമാകളര്‍  സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 1899ല്‍ ഈ കളര്‍ പ്രക്രിയക്ക് അവകാശപത്രവും ടര്‍ണര്‍ നേടിയിരുന്നു. 1909 ല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രത്തിനാണ്  ഇതിന് മുമ്പ് ആദ്യ കളര്‍ചിത്രമെന്ന ബഹുമതി അവകാശപ്പെട്ടിരുന്നത്.

റിപ്പോർട്ടർ ടീവി ന്യൂസിൽ നിന്നും

ഇവർക്ക് എത്രനാൾ ഓടാനാവും?

എമേർജിങ് കേരളയുടെ വകയായി രണ്ടരലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത്  എന്ന് കെ. എം. മാണി....
എന്നാൽ എല്ലാം കൂടി നാൽപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത് എന്ന് മുഖ്യമന്ത്രി.

എല്ലാം കഴിഞ്ഞ് പത്രക്കാർക്ക് കൊടുത്ത എമേർജിങ് കേരളാ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന പ്രോജക്റ്റുകൾ എല്ലാം വളരെ മുമ്പുതന്നെ വർക്ക് തുടങ്ങിയവയത്രേ... ഇതേകുറിച്ച് പത്രക്കാരുടെ ചോദ്യങ്ങൾ കൂടിവന്നപ്പോൾ പത്രക്കാർക്ക് വ്യക്തമായ മറുപടി നൽകാതെ കുഞ്ഞാലിക്കുട്ടിയും ഉമ്മച്ചനും ഓടിക്കളഞ്ഞു!!

#ശുംഭന്മാർ

ചാനലുകാർക്ക് അറിയേണ്ടത്!!

 ഹലോ സജിത്!! ഹർത്താൽ മധ്യകേരളത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു? എവിടെയെങ്കിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? വാഹനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? മറ്റ് അനിഷ്ടസംഭവങ്ങൾ എന്തെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? ഇന്ധനവില വർദ്ധനവിനെതിരേയുള്ള ഹർത്താൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ഇപ്പോൾ ഉള്ള അവസ്ഥ എന്താണ്?

#ഇന്ധന വിലവർദ്ധനവ്, #ഹർത്താൽ, #ചാനൽ റിപ്പോർട്ടിങ് ,ചാനൽ സംസ്കാരം

ജപ്പാനിൽ ആണവനിലയങ്ങൾ പൂട്ടുന്നു...

ജപ്പാനിലുണ്ടായ സുനാമിയെ തുടർന്ന് നടന്ന ആണവദുരന്തത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ജപ്പാൻ ആണവനിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നു. 2040 ഓടെ ആനവ നിലയങ്ങളൊക്കെ അപ്പാടെ അടച്ചുപൂട്ടി, ഊർജ്ജത്തിനു വേണ്ടി മറ്റു സ്ത്രോതസ്സുകളായ ഹൈഡ്രോ പവർഷേഷനുകൾ, കാറ്റാടികൾ, മറ്റുമാർഗങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ തിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉണ്ടെങ്കിലും അവയൊന്നും തന്നെ സർക്കാൽ മുഖവിലയ്ക്കെടുക്കാതെ തീരുമാനം അതേപടി പാസാക്കിക്കഴിഞ്ഞു. ജനങ്ങളുടെ തല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ജപ്പാൻ സർക്കാറിന് അഭിന്ദനങ്ങൾ!!

ജപ്പാനിനോടൊപ്പം തന്നെ ഫ്രാൻസും ഇതേ തീരുമാനം എടുത്തിരിക്കുന്നു, 2025 ഓടെ ആണവോർജം ഉപയോഗിച്ചുള്ള പരിപാടികൾ 25% ആയി കുറയ്ക്കാൻ ഫ്രാൻസ് തീരുമാനിച്ചിരിക്കുന്നു, ഇപ്പോൾ ടോട്ടൽ ഊർജസ്ത്രോതസ്സിന്റെ 75% വും ആണവോർജം ഉപയോഗിച്ചാണ് ഫ്രാൻസ് നടത്തുന്നത്. ഘട്ടംഘട്ടമായി ആണവോർജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാനാണ് ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനം. അമേരിക്കയുടെ കടുത്ത സമ്മർദ്ധതന്ത്രങ്ങൾ കാറ്റിൽ പറത്തിയാണ് രണ്ടു രാജ്യങ്ങളും അവരുടെ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. പുറകേ, ജർമ്മനിയും സ്വിറ്റ്സർലാൻഡും ഇതേപോലുള്ള പ്രമേയം പാസാക്കിയിട്ടുണ്ട് എന്നതും ആശാവകമാണ്.

നമ്മുടെ നാട്ടിൽ ഒരു ആണവനിലയത്തിനെതിരെ നാട്ടുകാർ കടലിലിറങ്ങി മനുഷ്യച്ചങ്ങല തീർത്തും കടലിൽ സത്യാഗ്രഹം നടത്തിയും പ്രതിഷേധിക്കുമ്പോൾ അതിനു പുല്ലുവില കല്പിക്കാതെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണു ഗവൺമെന്റ് ശ്രമിക്കുന്നത്. ഇതൊക്കെ ഭാരതത്തിൽ മാത്രം നടക്കുന്ന ചില വിരോധാഭാസങ്ങളിൽ ഒന്നുമാത്രം!

വൻകിട കോർപ്പറേറ്റുകൾ വിടുപണി ചെയ്യുന്ന കോൺഗ്രസ് സർക്കാറിന്റെ ജനവിരുദ്ധത അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കുകയാണ്. കാര്യമായി ഒന്നും ചെയ്യാനാവാതെ പ്രതിപക്ഷവും നോക്കി നിൽക്കുന്ന കാഴ്ചയും കാണാം. കേരളത്തിലാവട്ടെ കേന്ദ്രത്തിന്റെ ജനവിരുദ്ധതയ്ക്കെതിരെ എന്നപേരിൽ ഹർത്താലുകൾ നടത്തി പ്രതിപക്ഷം ജനജീവിതത്തെ കുടുതൽ ദുസ്സഹമാക്കുന്നു.

Friday, September 14, 2012

എമേർജിങ് കേരളം! - ഉച്ചക്കഞ്ഞിക്ക് 5 രൂപ!!

പാവപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നതിനായി നീക്കിവെച്ചിരിക്കുന്ന തുക ഒരു കുഞ്ഞിന് 5 രൂപയാണത്രേ!!

ചോറിനും പയറിനും പുറമേ ഇതിൽ നിന്നും മിച്ചം പിടിച്ച് കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും കൂടി കൊടുക്കണമത്രേ!!  ഭക്ഷണം തയ്യാറാക്കനുള്ള പാചകവാതകം കൂടി ഇന്നത്തെ നിലയ്ക്ക് ഈ തുകകൊണ്ട് വാങ്ങിക്കാവതല്ല എന്നിരിക്കെ സംസ്ഥാനസർക്കാർ ഭൂമി വിദേശിയനും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും തീറെഴുതിക്കൊടുത്ത് കേരളത്തെ ഉദ്ധരിക്കാൻ പോകുന്നു! ഇപ്പോൾ തന്നെ അദ്ധ്യാപകർ അവർക്കു കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചാണു പലയിടത്തും ഉച്ചക്കഞ്ഞി സമ്പ്രദായം നിലനിർത്തിപ്പോരുന്നത്. അവർക്ക് അവരുടെ ജോലിസ്ഥിരത കുടി നോക്കണമല്ലോ, ഇല്ലെങ്കിൽ നാളെ പഠിക്കാൻ കുട്ടികളില്ല എന്നും പറഞ്ഞ് സർക്കാർ ആ സ്കൂൾ എടുത്തു കളയില്ലേ!

ഒരു പക്ഷേ കേരളം എമേർജ് ചെയ്യുമ്പോൾ ഒക്കെ ശരിയാവുമായിരിക്കും... കാത്തിരുന്നു കാണാം..

ബാംഗ്ലൂരിൽ ബസ്സ് സമരം രണ്ടാം ദിവസം!

ഇവിടെ വന്നതിനു ശേഷം ആദ്യമായാണു ബസ്സ് സമരം കാണുന്നത്! ശമ്പളം കൂട്ടണം, ദീപാവലി പോലുള്ള ഉത്സവങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ബോണസ് തുക വർദ്ധിപ്പിക്കണം എന്നിങ്ങനെ ഒരുക്കൂട്ടം മുദ്രാവാക്യങ്ങളുമായാണ് ബി. എം. ടി. സി., കെ. എസ്. ആർ. ടി. സി. ബസ് തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടിരിക്കുന്നത്. അവസരം മുതലാക്കി പ്രൈവറ്റ് ബസ്സുകളും ഓട്ടോ അടക്കമുള്ള ചെറിയ വാഹനങ്ങളും യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്...

ചിത്രങ്ങൾ, HSR Layout ബസ്സ് സ്റ്റോപ്പിൽ നിന്നും. കൂടുതൽ: ഗൂഗിൾ പ്ലസ്സ് കാണുക.





Thursday, September 13, 2012

വിഡ്ഢിച്ചോദ്യം - ടിന്റുമോൻ വീണ്ടും

ടീച്ചർ : കടലിന്റെ നടുക്ക് ഒരു മാവു നട്ടാൽ അതിൽ നിന്ന് എങ്ങനെ മാങ്ങ പറിക്കും?
ടിന്റുമോൻ: ഒരു കിളിയേ പോലെ പറന്നുപോയിട്ട് മാങ്ങ പറീക്കാല്ലോ!!
ടീച്ചർ: കിളിയായി നിന്റെ അച്ഛൻ പറക്കുമോടാ!!
ടിന്റുമോൻ: പിന്നെ, കടലിനു നടുവിൽ നിങ്ങളുടെ അപ്പൻ കൊണ്ടുപോയി മാവുനടുമായിരിക്കും!!

Tuesday, August 28, 2012

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ - കുടവയറാ!
ഓണത്തപ്പാ - കുടവയറാ!!
എന്നാ പോലും - തിരുവോണം?

നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി, കിച്ചടിയച്ചാറും!

ഓണത്തപ്പാ - കുടവയറാ
എന്നാ പോലും തിരുവോണം?

ഓണപ്പാട്ട്

ഇതാ ആ നല്ല പാട്ട്!! നമുക്കൊക്കെ ഒന്നിച്ചിരുന്ന് ഒന്നുകൂടെ ഇതു പാടാം!
അനല്പമായ ഗൃഹാതുരതയോടെ!!

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.

പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.

ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരിൽ.

ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.

നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.

കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.

വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.

മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.
 

Sunday, August 26, 2012

Chandrashekar Azad | ചന്ദ്രശേഖർ ആസാദ്

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ജനിച്ചു. പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു. ആ ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.

അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം തീവ്രവാദികൾ അപായ ചങ്ങല വലിച്ച് നിർത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു.

ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ആസാദിനെ കിട്ടിയില്ല. പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി.

വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. ഭഗത് സിംഗ് പിന്നീട് ഈ സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവറ്ത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.

ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടുപിടിച്ചു. 1929 ൽ ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ തീവ്രവാദികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡൽഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു. ആസാദിന്റെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആസാദ് പഞ്ചാബിലേക്ക് പോയി. തുടർന്നും പൊലീസിനെതിരെ ബോംബേറുകൾ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലോചന കേസുകൾ കൂടിയെടുത്തു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസും ന്യൂഡൽഹി ഗൂഢാലോചനക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവർത്തകരെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.

ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 21ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാരെ വെടിവച്ചുകൊന്ന ആസാദ് പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം വെടിവച്ചു മരിച്ചു. ബ്രിട്ടീഷ് പട്ടാളക്കാർ വളഞ്ഞ ആസാദ്, അവർക്ക് പിടികൊടുക്കാതെ  വെടിവെച്ചു മരിച്ചതിനുശേഷം ബ്രിട്ടീഷ് പട്ടാളക്കാർ ആസാദിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചിരിക്കുന്നു(ചിത്രം രണ്ട്). മറ്റുള്ള വിപ്ലവകാരികൾക്ക് ഒരു മുന്നറിയിപ്പായിട്ടായിരുന്നു ഇത്. ധീരരക്തസാക്ഷിത്വം വരിച്ച ആസാദ് യുവഹൃദയങ്ങളിൽ ഒരു വീരനായകനായി ഇന്നും ജീവിക്കുന്നു. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു.

വിക്കിപീഡിയയിൽ നിന്നും...

Wednesday, August 15, 2012

മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!



സ്വാതന്ത്ര്യദിനത്തിൽ പുതിയെരു പദ്ധതിയുമായി മലയാളം വിക്കപീഡിയ!!
മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!
 ചരിത്ര പ്രാധാന്യമുള്ള കോട്ടകളേയും സ്മാരകങ്ങളേയും അതുപോലുള്ള മറ്റു സ്ഥലങ്ങളുടേയും വിവരങ്ങൾ ശേഖരിക്കാനായി മലയാളം വിക്കിപീഡിയ രൂപം നൽകിയ പുതിയൊരു പദ്ധതിയാണിത്. താഴെ പറഞ്ഞിരിക്കുന്നവയുടെ ചിത്രങ്ങൾ ശേഖരിച്ച് വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുകയും അവയ്ക്ക് അനുയോജ്യമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ  തുടങ്ങുകയോ ഉള്ളവ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാനുള്ളതാണ് ഈ പദ്ധതി. അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ കൈയിൽ  ഇതിൽ  ഏതിലെങ്കിലും പെട്ട ചിത്രങ്ങൾ ഉണ്ടെങ്കിൽ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു.
  • കോട്ടകൾ
  • പ്രതിമകൾ
  • പഴയ ആശ്രമങ്ങൾ
  • പഴയ കലാക്ഷേത്രങ്ങൾ
  • പ്രധാന മണ്ഡപങ്ങൾ
  • കൊട്ടാരങ്ങൾ
  • ദേവാലയങ്ങൾ
  • സ്മാരകമന്ദിരങ്ങൾ
  • വിദ്യാഭ്യാസസ്ഥാപനങ്ങൾ
  • ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങൾ
  • അണക്കെട്ടുകൾ
  • ചരിത്ര പ്രാധാന്യമുള്ള മറ്റു സംഗതികൾ
പദ്ധതിയെ കുറിച്ചുള്ള പൂർണവിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു:
ലിങ്ക്:ml.wikipedia.org/wiki/wikipedia:Malayalam_Loves_Monuments

Sunday, July 29, 2012

Malayalam Wikipedia Logo | മലയാളം വിക്കിപീഡിയ ലോഗോ

malayalam wikipedia logo
മലയാളം വിക്കിപീഡിയ ലോഗോ( Malayalam Wikipedia Logo) സേർച്ച് ചെയ്യുന്നവർക്ക് പതിവായി കിട്ടിക്കൊണ്ടിരിക്കുന്നത് മലയാളം വിക്കിപീഡിയയുടെ പഴയ ലോഗോ ആണെന്നു കാണാൻ കഴിഞ്ഞു. മലയാളം വിക്കിപീഡിയയെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നവർ ഉപയോഗിക്കുന്നതും വാർത്തകൾ കൊടുക്കുന്ന മിക്ക പത്രങ്ങളിൽ വരുന്ന ലോഗോകളും ഇപ്പോഴും പഴയതു തന്നെയാണ്. എന്നാൽ വിക്കിപീഡിയ കോമൺസിൽ മലയാളം വിക്കിപീഡിയയുടെ വിവിധ ഉപയോഗങ്ങൾക്കായുള്ള ലോഗോകൾ ലഭ്യമാണ്. അവയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നതു കാണുക:

മലയാളം വിക്കിപീഡിയ ലോഗോ - വിവിധ ആവശ്യങ്ങൾക്കായുള്ളത്

25000 പ്രൗഢലേഖനങ്ങളുടെ കരുത്തുമായി മലയാളം വിക്കിപീഡിയ വൈജ്ഞാനികകേരളത്തിന്റെ മുഖമുദ്രയാവുകയാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.  ഒത്തിരിപ്പേർ മലയാളം വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും  മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത് നൂറോളം പേരാണ്. ഇനിയും ഭാഷാ സ്നേഹികളായ മലയാളികൾ ഈ രംഗത്തേക്ക് കടന്നു വരുമെന്നും പ്രാദേശികമായ അതിരുകൾ കടന്ന് എല്ലായിടത്തും വിക്കിപീഡിയ സജീവമാവുമെന്നു പ്രതീക്ഷിക്കുന്നു.  ഈ അവസരത്തിൽ വിവിധങ്ങളായ ലോഗോ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കി വിക്കിപീഡിയ അംഗീകരിച്ച സ്ഥിരമായ ഒരു ലോഗോ തന്നെ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.


ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License