Sunday, December 23, 2018

2018-12-23T06:04:29.000Z

പ്രശ്ന സങ്കീർണമായ കാലാവസ്ഥയിൽ, നൈമീഷികമായ വാർത്താവതരണങ്ങൾ ചാനലുകൾ ഒഴിവാക്കേണ്ടതാണ്. #ശബരിമല

Friday, December 21, 2018

2018-12-21T15:34:40.000Z

കോട്ടയം മോഡൽ സ്കൂളിൽ നടന്ന മലയാളം വിക്കിപീഡിയ പതിനാറാം പിറന്നാളാഘോഷ ചടങ്ങിൽ നിന്നും.

2018-12-21T10:43:34.000Z

കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ഡ്യൂഡ്രോപ്സിൽ

2018-12-21T06:32:25.000Z

കൊച്ചി മുസരിസ് ബിനാലെ 2018

2018-12-21T03:44:04.000Z


2018-12-21T02:09:28.000Z

NSS മന്ദിരത്തിൽ കരിങ്കൊടിയും റീത്തും. 2 RSSകാർ പിടിയിൽ. അക്രമികളെ പിടിക്കാൻ NSS നടത്തിയ പ്രകടനത്തിൽ പ്രതികളും പങ്കെടുത്തു!

Tuesday, December 18, 2018

2018-12-18T13:40:29.000Z

ഹിന്ദുക്കളുടെ അമ്പലത്തിൽ വലിഞ്ഞു കേറാൻ പോയ പട്ടികകളെയാണു ചവിട്ടേണ്ടത്!

2018-12-18T00:25:48.000Z

ഈ പിപി ലൈക്കൽ ശരിക്കും ഒരു വിശ്വാസമായി അധഃപതിച്ച് ഇല്ലാതെയായി അല്ലെ!! #ബ്രോ വിളികൾ ഒരു മാനസികമായി തുടരുന്നുണ്ട്!! കെട്ട്യോളിപ്പം ആമീസിനെ വരെ ബ്രോന്ന് വിളിക്കുന്നത് കേൾക്കാം!!

Monday, December 17, 2018

2018-12-17T00:22:54.000Z

മനുഷ്യ കോട്ടയുടേയും മനുഷ്യ ചങ്ങലയുടേയും സന്തതി മാത്രമായി #മതിൽ മാറാതിരുന്നാൽ മതി!

Saturday, December 15, 2018

2018-12-15T09:11:25.000Z

#വർഷക്കണക്ക്

2018-12-15T00:36:27.000Z

#NASA (National Aeronautics & Space Administration) ബദിയടുക്ക ഗ്രാമത്തിൽ നിന്നു നാസയിലേക്ക് കുതിച്ചുയർന്ന ഇബ്രാഹിം ഖലീലിന്റെ കണ്ടുപിടിത്തങ്ങൾ ലോകം ഉറ്റുനോക്കുന്നു : ----------------------- ഒരു ഗ്രാമീണ ബാലന്റെ സ്വപ്നങ്ങൾക്ക് നാസക്ക് മുകളിലും പറന്നെത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കൻ കേരളത്തിലെ അവികസിത ഗ്രാമത്തിൽ നിന്ന് സ്വന്തം പ്രയത്നത്താൽ നാസയുടെ പടിവാതിൽക്കലെത്തി നിൽക്കുന്ന ഇബ്രാഹിം ഖലീൽ . അഭിമാനാർഹമായ അക്കാദമിക് വിജയഗാഥയാണ് ഈ യുവശാസ്ത്രജ്ഞന്റേത്.കാസർഗോഡ് ബദിയഡുക്കയിലെ അബ്ദുൾ മജീദ് പൈക്ക യുടെയും സുബൈദ ഗോളിയടിയുടെയും മകനായ ഖലീൽ, നാട്ടിലെ സർക്കാർ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഏറനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ജർമ്മനിയിലെ ബൊ ഖുമിലുള്ള പ്രശസ്തമായ റഹ്‌റ യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടേഷൻ എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം. നാഷനൽ സ്കോളർഷിപ്പോടെ, ബാച്ചിലെ ആദ്യ അഞ്ചിൽ ഒരാളായാണ് ഖലീൽ മാസ്‌റ്റേഴ്‌സ് ബിരുദം സ്വന്തമാക്കിയത്. 2015-ലാണ് ഖലീലിനെ യൂറോപ്പിലെങ്ങും പ്രശസ്തവും ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന സാങ്കേതിക സർവ്വകലാശാലയുമായ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് ട്യൂറിൻ ഗവേഷണ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ലോകത്തെങ്ങുമുള്ള യുവ ശാസ്ത്രജ്ഞരുടെ അഭിലാഷമായ (coveted) , ഏതാണ്ട് ഒന്നേകാൽ കോടി ഇന്ത്യൻ രൂപ വരുന്ന "മേരി ക്യൂറി" സ്‌കോളർഷിപ്പിന് ഖലീലിനൊപ്പം അർഹനായ മറ്റൊരാൾ , ഏറോസ്പേസ് രംഗത്തെ ഗവേഷകരിൽ പ്രമുഖനായ പ്രൊഫസർ ഇറാസ്‌മോ കരേറ ആണ്, യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി സർവ്വകലാശാലകളിൽ ഈ വളർന്നു വരുന്ന സാങ്കേതിക വിദഗ്ദ്ധന്റെ ഗവേഷണ പ്രബന്ധങ്ങൾ അവതരപ്പിക്കപ്പെട്ടു കഴിഞ്ഞു ഏറോസ്പേസ് എൻജിനീയറിങ്ങിൽ ഈ വർഷാവസാനത്തോടെ തൻ്റെ പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കാനിരിക്കെ, ഖലീലിൻ്റെ ചില ഗവേഷണ പ്രബന്ധങ്ങൾ ശ്രദ്ധയിൽപെട്ട ലോകപ്രസിദ്ധ ബഹിരാകാശ ഗവേഷണ ഏജൻസിയായ അമേരിക്കയിലെ നാസ(National Aeronautics & Space Administration) അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ അവതരിപ്പിക്കാനും അവ അവരുടെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുമായി ഈ മാസം നാലാം തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ക്ഷണിച്ചിരിക്കുകയാണ്.ക്ഷണം സ്വീകരിച്ച ഖലീൽ ഇപ്പോൾ നാസ യുടെ ഓഹിയോയിലുള്ള ഗ്ലെൻ റിസർച്ച് സെൻററിൽ വിശിഷ്ടാതിഥിയായി എത്തിയിരിക്കയാണ് ഇപ്പോൾ. വിദ്യാഭ്യാസപാരമ്പര്യം അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തിൽ ജനിച്ച്, അടങ്ങാത്ത വിജ്ഞാനദാഹവും അക്ഷീണ കഠിനപരിശ്രമവും കൊണ്ട് മാത്രം ശാസ്ത്ര സാങ്കേതിക ലോകത്തിൻറെ നെറുകയിലേക്കുള്ള യാത്ര തുടരുന്ന ഇബ്രാഹീം ഖലീൽ പരിമിതമായ അക്കാദമിക ലക്ഷ്യം മുന്നിൽ മുന്നിൽ വെച്ച് അതിന്നായി മാത്രം ജീവിതം തള്ളിനീക്കുന്ന നമ്മുടെ യുവതലമുറക്ക് പ്രചോദനം നൽകുന്ന മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്..

Friday, December 14, 2018

2018-12-14T13:12:30.000Z

#കഥയോരം സത്യമെത്ര? മിഥ്യയെത്ര? നടക്കുന്നതൊക്കെ എന്താണ്; എന്തിനു വേണ്ടിയാണ്...!! 🔊വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? ☑അല്ല. 🔊BJP കുടുംബമാണോ ? ☑അല്ല. 🔊BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ☑ഇല്ല. 🔊സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും, തീകത്തിച്ചതും ? ☑അല്ല (റോഡിന്റെ എതിർവശത്ത്). 🔊മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? ☑അതെ. 🔊 വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? ☑രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). 🔊 രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? ☑ രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. 🔊ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത്? ☑അമ്മയ്ക്കും, സഹോദരനുമൊപ്പം. 🔊അയാൾ നേരത്തെ മാനസിക അസ്വാസ്ഥ്യം ഉള്ള ആളായിരുന്നോ ? ☑ അതെ (മലയാള മനോരമ). 🔊 വേണുഗോപാലൻ നായർ മദ്യം കഴിക്കാറുണ്ടോ ? ☑ ഉണ്ട് (മാതൃഭൂമി) 🔊 വേണുഗോപാലൻ നായർ മദ്യം കഴിച്ചാലോ ? ☑ അക്രമ സ്വഭാവം കാണിക്കാറുണ്ട് (മാതൃഭൂമി) 🔊പിന്നെ എന്തിനാണ് സമരപ്പന്തലിയേയ്ക്ക് ഓടിക്കയറായത്? ☑ മരണവെപ്രാളം കൊണ്ട് (മറുനാടൻ) 🔊മരണ മൊഴി എന്താണ് ? ☑ ജീവിതം മടുത്തു. ഇനി ജീവിക്കാൻ താൽപ്പര്യമില്ല. ജീവിത നൈരാശ്യമാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. 🔊ആത്മഹത്യയിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ ? ☑ ഇല്ല എന്ന് ഡോക്ടറോട് വേണുഗോപാലൻ നായർ 🔊 ശബരിമല വിഷയത്തിന്റെ പേരിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മരണ മൊഴിയിലുണ്ടോ ? ☑ ഇല്ല. 🔊ആരാണ് മരണമൊഴി രേഖപ്പെടുത്തിയത്? ☑ മജിസ്ട്രേറ്റ്, ഡോക്ടർമാർ. 🔊തീ കത്തിച്ച് സമരപ്പന്തലിലേയ്ക്ക് ഓടിക്കയറുമ്പോൾ എസ് ഐ പ്രതാപചന്ദ്രനും മറ്റു പോലീസുകാരും തടയുന്നു. ഈ സമയം സമരക്കാർ എന്ത് ചെയ്യുകയായിരുന്നു ? ☑ ഉറങ്ങുകയായിരുന്നു (മാതൃഭൂമി), 🔊 മരണസമയത്ത് #നാമജപം നടത്തി എന്ന് പറഞ്ഞത് ആരാണ് ? ☑ BJP. 🔊 സമരപ്പന്തലിന് മുമ്പിൽ ഉണ്ടായിരുന്നതും, ആദ്യം തടഞ്ഞതുമായ പോലീസുകാർ നാമജപം കേട്ടോ ? ☑ഇല്ല. 🔊BJP യുടെ ആദ്യ നിലപാടെന്തായിരുന്നു? ☑ആത്മഹത്യയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. വേണുഗോപാലൻ നായർ CPM കാരനാണ് എന്ന്. 🔊 വേണുഗോപാലൻ നായരെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചതാരാണ് ? ☑ പോലീസ്. 🔊ആശുപത്രിയിൽ എത്തിച്ചത് ആരാണ് ? ☑ കന്റോൺമെന്റ് എസ്ഐയും, രണ്ട് പോലീസുകാരും, 🔊 ആംബുലൻസിൽ BJP ക്കാർ കയറിയോ ? ☑ ഇല്ല. 🔊 കൂടെപോയോ ? ☑ ഇല്ല. 🔊 BJP ക്കാരൻ ആണെങ്കിലും, നാമജപം നടത്തി ആത്മഹത്യ ചെയ്തതാണെങ്കിലും BJP ക്കാർ കൂടെപ്പോകേണ്ടതല്ലേ? ☑ സാധാരണ ഗതിയിൽ വേണമായിരുന്നു. 🔊പിന്നെന്തിനാണ് ഹർത്താൽ? ☑ ആ........!

2018-12-14T03:43:22.000Z

ലോകനാഥ് ബെഹ്റ പറഞ്ഞ കാര്യങ്ങൾ തുടർന്നും ഹർത്താൽ നടത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബാധകമായിരിക്കണം. #sayNoToHarthal

Thursday, December 13, 2018

2018-12-13T14:19:22.000Z

മോഹൻലാലിന്റെ #ഒടിയൻ സിനിമയ്ക്ക് ധ്വജപ്രണാമം!! #sayNoToHarthal 🤡

Wednesday, December 12, 2018

2018-11-28T15:56:46.000Z

വളരെ ചെറുപ്പം മുതൽ മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതിയും തിരുത്തിയും കൂട്ടിച്ചേർത്തും ഫോട്ടോഗ്രാഫർമാരുടെ കുടുംബത്തിൽ ജനിച്ചതിനാൽത്തന്നെ നിരവധി ഫോട്ടോകൾ എടുത്തും അവയൊക്കെയും വിക്കിപീഡിയയിൽ ചേർത്തും പേന കൊണ്ടെഴുതിത്തുടങ്ങിയതോടൊപ്പം കമ്പ്യൂട്ടറിൽ മലയാളം ടൈപ്പും ചെയ്തും വളർന്ന Sairam മലയാളം ടൈപ്പ്‌റൈറ്റിംഗിൽ സംസ്ഥാന സ്കൂൾ മേളയിൽ ഒന്നാമതെത്തുമ്പോൾ വിക്കിപീഡിയ എഡിറ്റു ചെയ്യുന്നത് ഒരു വിദ്യാർത്ഥിയുടെ മികവ് അക്കാരണം കൊണ്ടുതന്നെ എത്രമാത്രം ഉയരുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി കാണിക്കാവുന്നതാണ് - കുട്ടികളെ വിക്കിപീഡിയ എഡിറ്റു ചെയ്യാൻ പഠിപ്പിക്കുക - നോക്കിനിൽക്കെ അവരുടെ മികവിന്റെ വിതാനം ഉയരുന്നതുകാണാം...

2018-11-27T00:54:47.000Z

വൈറസുകളുടെ ഘടനയെക്കുറിച്ചും, ചൊവ്വ ഗ്രഹത്തിലെ പ്രദേശങ്ങളെക്കുറിച്ചും, സബ് ആറ്റോമിക്ക് കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഇപ്പോൾ നമുക്ക് വളരെ ഏറെ കാര്യങ്ങൾ അറിയാം. പക്ഷെ ഇപ്പഴും പൂർണമായും നിഗൂഢമായ ഒരു ദ്വീപും അതിലെ മനുഷ്യരും ഇന്ത്യയുടെ ഭാഗമായ ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലുണ്ട്. നോർത്ത് സെന്റിനെൽ ദ്വീപ് ആണത്. ലോകത്തിലെ ഏറ്റവും നിഗൂഢ പ്രദേശങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പോർട്ട് ബ്ളേറിൽനിന്നും അൻപത് കിലോമീറ്റർ ദൂരെ യുള്ള 59 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള, എകദേശം സമചതുരരൂപമുള്ള രൂപമുള്ള ഈ കുഞ്ഞ് ദ്വീപ്. ഇവിടത്തെ കൊടും കാട്ടിനുള്ളിലേക്ക് ഇതുവരെയും പുറമേനിന്നും ഒരു മനുഷ്യരും കയറീട്ടില്ല. ചുറ്റും പവിഴപുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ദ്വീപിലേക്ക് അടുക്കാൻ പ്രയാസമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർവേ ഉദ്ദ്യോഗസ്ഥനായ ജോൺ റിച്ചി 1771 ഈ ദ്വീപിനടുത്ത് കൂടി കപ്പലിൽ സഞ്ചരിച്ചപ്പോഴാണ് ഇവിടെ മനുഷ്യവാസമുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. പിന്നെയും നൂറു വർഷത്തോളം ആരും അങ്ങോട്ട് പോയിട്ടില്ല. 1867 ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് മണ്ണിലുറച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംമ്പർമാരും അടങ്ങിയ 106 പേർ കരയിലെക്ക് നീന്തി. പക്ഷെ കടുത്ത ആക്രമണമാണ് അവർക്ക് കരയിൽ നിന്ന് നേരിടേണ്ടി വന്നത്. തിരിച്ചോടിക്കപ്പെട്ട അവരിൽ കുറേപ്പേറെ റോയൽ നാവിയുടെ രക്ഷാ സംഘമാണ് കണ്ടെത്തി രക്ഷിച്ചത്. ഇതോടു കൂടി നാവികരുടെ പേടീ സ്വപ്നമായി സെന്റിനൽ ദ്വീപ്. ആദ്യ സന്ദർശകൻ എം.വി.പോർട്ട്മാൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഗോത്രവർഗ്ഗക്കാരേയും അവരുടെ ജീവിതത്തേയും പറ്റി പഠിക്കാനായി തന്റെ ഇരുപതാമത്തെ വയസിൽ 1880 ൽ ഇവിടെ കപ്പലടുപ്പിച്ചു. അതിന് ശേഷമാണ് ആദ്യമായി ലോകം ഇവിടുത്തെ മനുഷ്യരെ കുറിച്ച് കൂടുതൽ അറിയുന്നത്. അവരുടെ സംഘം ദ്വീപിലിറങ്ങിയപ്പോൾ തന്നെ അവിടെയുള്ള മനുഷ്യരെല്ലാം ഉൾവനത്തിലേക്ക് ഓടി മറഞ്ഞു. അക്കാലത്തെ ബ്രിട്ടീഷ് രീതിയനുസരിച്ച്, സൗഹൃദപരമല്ലാത്ത ഗോത്രങ്ങളുമായി അടുപ്പം സ്ഥാപിക്കാൻ ഉപയോഗിക്കുന്ന തന്ത്രം അദ്ദേഹവും ഇവിടെ ഉപയോഗിക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ ആരെയെങ്കിലും ഒന്നു രണ്ട് പേരെ ബലമായി തട്ടിയെടുക്കുക. അവർക്ക് നന്നായി ഭക്ഷണവും സമ്മാനവും നൽകി സന്തോഷിപ്പിച്ച് തിരിച്ച് അവിടെ തന്നെ കൊണ്ടു വിടുക. പക്ഷെ ഒരാളെ പിടികൂടാൻ പോലും അദ്ദേഹത്തിന്റെ സംഘത്തിന് എളുപ്പത്തിൽ സാധിച്ചില്ല. ദിവസങ്ങൾ തീരത്തും അത്പം ഉൾക്കാട്ടിലും അലഞ്ഞ സംഘത്തിന് ഒഴിഞ്ഞ് പോയ താമസ സ്ഥലങ്ങൾ മാത്രമെ കാണാൻ കഴിഞ്ഞുള്ളു. . അവസാനം വൃദ്ധ ദമ്പതികളും അവരുടെ നാലു മക്കളും അടങ്ങിയ ആറു പേരുടെ ഒരു കൂട്ടത്തെ അവർക്ക് പിടികൂടാൻ പറ്റി.. കപ്പലിൽ കയറ്റി പോർട്ട്ബ്ളേറിൽ കൊണ്ടു വന്നപ്പോൾ തന്നെ വൃദ്ധർ അസുഖം പിടിപെട്ട് മരിച്ചു. പുറം ലോകവുമായി അറുപതിനായിരം വർഷമായി വിട്ടു നിൽക്കുന്ന അവരുടെ ശരീരത്തിന് നമുക്ക് സാധാരണമായ ചെറിയ രോഗങ്ങളോട് പോലും പ്രതിരോധശക്തി ഉണ്ടായിരുന്നില്ല. പുതിയ രോഗാണുക്കളെ അവരുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് ഒട്ടും പരിചയമില്ല. ഉടനെ തന്നെ നാവികർ കുട്ടികളെ തിരിച്ച് ദ്വീപിൽ ഉപേക്ഷിച്ചു. കൂടെ ഭക്ഷണവും കുറേ സമ്മാനങ്ങളുമൊക്കെ തീരത്ത് വെച്ചു. സൗഹൃദം സ്ഥാപിച്ച് അവരെപറ്റി പഠിക്കുകയായിരുന്നു ഉദ്ദേശം. പക്ഷെ ആദ്യമായുണ്ടായ ഈ ദുരനുഭവം അവരെ പുറം ലോകത്തുള്ളവരെ മുഴുവൻ ശത്രുക്കളായി കാണുന്ന തീരുമാനത്തിലെത്തിച്ചുകാണണം.1885 നും 1887 നും ഇടയിൽ പോർട്ട്മാൻ നിരവധി തവണ ദ്വീപിലെത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. പിന്നീട് ദീർഘ കാലം ഉത്തര സെന്റിനെൽ ദ്വീപ് വിസ്മൃതിയിൽമറഞ്ഞു കിടന്നു. പണ്ഡിറ്റിന്റെ സന്ദർശന വിജയം ചന്ദ്രനിൽ മനുഷ്യർ കാലുകുത്തീട്ടും ഈ ദ്വീപിനുള്ളിലെ കാടുകളിൽ പുറം ലോക മനുഷ്യന്റെ പാദസ്പർശം ഉണ്ടായില്ല. ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയരക്ടറായ ത്രിലോക നാഥ് പണ്ഡിറ്റിന്റെ നേതൃത്വത്തിൽ 1967 മുതൽ അവിടം സന്ദർശിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പുറം കടലിൽ നങ്കൂരമിട്ട ഇന്ത്യൻ നാവിയുടെ കപ്പലിൽ നിന്നും ചെറു ബോട്ടിൽകയറി നാവികരും ആയുധ ധാരികളായ പോലീസുകാരും ദ്വീപിനടുത്ത് എത്തിയപ്പോൾ തന്നെ അവിടുത്തുകാർ ഉൾക്കാടുകളിൽ ഒളിച്ചു. പല സമ്മാനങ്ങളും ഭക്ഷണവും ഒക്കെ അവിടെ നിക്ഷേപിച്ച് അവർ മടങ്ങി. 1974 ൽ നാഷണൽ ജിയോഗ്രാഫിക്ക് ചാനലിനു വേണ്ടി ഒരു ഡോക്കുമെന്ററി നിർമ്മിക്കാനായി എത്തിയ ആന്ദ്രോപോളജിസ്റ്റുകളും ഫോട്ടോഗ്രാഫറുമടങ്ങിയ സംഘത്തിനു നേരെ സെന്റിനെലി ഗോത്ര മനുഷ്യർ അമ്പെയ്തു തുടങ്ങി. കവചിത വസ്ത്രങ്ങൾ ധരിച്ച പോലീസുകാർ കരയിലിറങ്ങി ചില സമ്മാനങ്ങൾ തീരത്ത് കൊണ്ട് വെച്ച് വേഗം മടങ്ങി. ഒരു പ്ലാസ്റ്റിക്ക് കളിപ്പാട്ട കാർ, കെട്ടിയിട്ട പന്നി, പാവ, തേങ്ങകൾ, അലുമിനിയം പാത്രം എന്നിവ. ആക്രമണത്തിൽ ഫോട്ടോ ഗ്രാഫറുടേ തുടക്ക് അമ്പ് കൊണ്ട് ഗുരുതരമായി പരിക്കുപറ്റി. ഗോത്ര മനുഷ്യർ, തീരത്ത് കെട്ടിയ പന്നിയും ബാക്കി സാധനങ്ങളും മണലിൽ കുഴിച്ചു മൂടി. അലൂമിനിയ പാത്രവും തേങ്ങയും മാത്രം എടുത്ത് കാട്ടിലേക്ക് മറഞ്ഞു. 1977 ൽ ഒരു കാർഗോ കപ്പൽ ഈ തീരത്ത് കോറൽ റീഫുകളിലിടിച്ച് തകർന്നു. അവയിലെ നാവികരെ ഹെലികോപ്ടറുകളിൽ രക്ഷിച്ച് കൊണ്ടു വന്നെങ്കിലും കപ്പലിലെ പല ഇരുമ്പ് സാമഗ്രികളും സെന്റിനെലി ഗോത്രക്കാർ ചങ്ങാടങ്ങളിലെത്തി കടത്തി കൊണ്ടുപോയി. 1981 ആഗസ്തിൽ പ്രിമ്രോസ് എന്ന കപ്പലും ഇവിടെ പവിഴപ്പുറ്റുകളിൽ ഇടിച്ച് തകർന്നു. അതിലെ 28 നാവികർ ദിവസങ്ങളോളം കപ്പലിൽ സഹായം പ്രതീക്ഷിച്ചു കഴിഞ്ഞു. കരയിൽ കുറേ ആളുകൾ അമ്പും വില്ലും കുന്തവും പിടിച്ച ആക്രമിക്കാനൊരുങ്ങി ചങ്ങാടം ഉണ്ടാക്കുന്നത് അവർ കണ്ടു. അടിയന്തിരമായി വെടിക്കോപ്പുകൾ എത്തിച്ച് തരാൻ അവർ റേഡിയോ സന്ദേശം നൽകി. കൊടുങ്കാറ്റും കടൽക്ഷോഭവും മൂലം രക്ഷക്കായി കപ്പലുകൾക്ക് എത്താൻ കഴിഞ്ഞില്ല. സെന്റിനെലി ഗോത്ര മനുഷ്യർക്ക് അവരുടെ ചങ്ങാടം കടലിലിറക്കാനും കഴിഞ്ഞില്ല. അതിനാൽ നാവികർ രക്ഷപ്പെട്ടു. . ഒരാഴ്ചക്ക് ശേഷം ONGC യുടെ ഹെലിക്കോപ്റ്ററുകൾ ആണ് നാവികന്മാരെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷിച്ച് പോർട്ട് ബ്ലേറിൽ എത്തിച്ചത്. 1991 ജനുവരി 4 ന് ത്രിലോക നാഥ് പണ്ഡിറ്റും സംഘവും വീണ്ടും നടത്തിയ സന്ദർശനം മാത്രമാണ് സൗഹൃദപരമായ ഒന്ന്. ആ പ്രാവശ്യം മാത്രം വലിയ ആക്രമണങ്ങൾ ഒന്നും നടന്നില്ല. വളരെ അടുത്ത് ഈ മനുഷ്യരെ നിരീക്ഷിക്കാനും അവരുടെ ചിത്രങ്ങൾ പകർത്താനും സാഹചര്യം ലഭിച്ചു. സംഘം കൊണ്ടു പോയ തേങ്ങയും മറ്റും അവർ സ്വീകരിച്ചു. എങ്കിലും കൂടെ കൂടെ ഉണ്ടായ ദുരനുഭവങ്ങളും, സമ്പർക്കം മൂലം അവർക്ക് രോഗങ്ങൾ പിടി കൂടി സർവ്വരും മരിച്ചുപോകാം എന്ന സാദ്ധ്യതയും പരിഗണിച്ച് , 1996 ൽ ഇന്ത്യാ ഗവർമെന്റ് ഇവരുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും എന്നത്തേക്കുമായി നിർത്തിവെച്ചു. 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന ഭൂകമ്പവും സുനാമിയും ഈ ദ്വീപിനെ പിടിച്ച് കുലുക്കിയിരുന്നു. സുനാമി വന്നപ്പോൾ ഇവർ ഉയർന്ന പ്രദേശങ്ങളിലും മരങ്ങളിലും കയറി രക്ഷപ്പെട്ടിരിക്കുമോ എന്നറിയാനായി ഇന്ത്യൻ നാവിക സേന നടത്തിയ ആകാശ നിരീക്ഷണങ്ങളിൽ കാട്ടിനുള്ളിൽ കുറച്ച് മനുഷ്യരെ കാണാൻ കഴിഞ്ഞു. അവർ ഹെലിക്കോപ്ടറുകൾക്ക് നേരെ തുരു തുരാ അമ്പുകളെയ്യുകയും കല്ലുക്കൾ വലിച്ചെറിയുകയും ചെയ്യുന്നുണ്ടായിരുന്നു. 2006 ജനുവരിയിൽ അന്തമാൻ മുഖ്യ ദ്വീപിൽ നിന്നുള്ള രണ്ട് മുക്കുവർ കര ഞണ്ടുകളെ പിടിക്കുന്നതിനായി വള്ളങ്ങളിൽ സഞ്ചരിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇവിടെ എത്തി. സെന്റിനെലികൾ അവരെ കൊന്നു കളഞ്ഞു. ഇന്ത്യൻ നിയമ ഘടനക്കുള്ളിൽ പെടുന്നവരാണ് കുറ്റം ചെയ്തതെങ്കിലും ഇവിടത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് ഗവർമെന്റ് കേസെടുത്തില്ല. ആന്ത്രോപോളജിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ , ശാസ്ത്രജ്ഞർ എന്നിവരൊക്കെയുമായി നീണ്ട കാലത്തെ ചൂടേറിയ ചർച്ചകൾക്ക് ഒടുവിൽ ഈ ഗോത്രത്തെ പൊതു ധാരയിലേക്ക് കൊണ്ടു വരേണ്ട എന്നു തീരുമാനിച്ചു. . സർവ്വതന്ത്ര സ്വതന്ത്രരായി ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതും ഇന്ത്യൻ ഭരണഘടനയുടെ ഉത്ത്രവാദിത്വമാണ് എന്ന തിരിച്ചറിവോടെ ദ്വീപിനു ചുറ്റുമുള്ള മൂന്നു മൈൽ പ്രദേശം നിരോധിത മേഖലയായി സർക്കാർ പ്രഖാപിച്ചു. നിലവിൽ ആൻഡമാൻ നിക്കോബാർ കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിലാണെങ്കിലും ഉത്തര സെന്റിനെൽ ദ്വീപ് നിവാസികൾ പൂർണ്ണ സ്വതന്ത്രരാണ്. ആർക്കും അങ്ങോട്ട് പ്രവേശനം ഇല്ല. കഴിഞ്ഞ 12 വർഷമായി അങ്ങോട്ടുള്ള എല്ലാ സഞ്ചാരവും സർക്കാർ നിർത്തിവെച്ചു. പോർട്ട്ബ്ളേറിൽ ഭരണകൂടം അവിടെ ഒരു വിധ ഇടപെടലും ഇല്ലാതെ ഇടക്കുള്ള നിരീക്ഷിണങ്ങൾ മാത്രമായി സംരക്ഷിച്ച് നിലനിർത്താൻ തീരുമാനിച്ചു. സെന്റിനെലി ഗോത്ര മനുഷ്യർ ആധുനിക ലോകവുമായി പൂർണ്ണമായും അകന്ന് ജീവിക്കുന്ന ലോകത്തിലെ അപൂർവ്വ മനുഷ്യ കുലമാണിവരുടേത്. ആഫ്രിക്കയിൽ നിന്ന് ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ആദിമ മനുഷ്യ സഞ്ചാരം നടന്നപ്പോൾ ഇവിടെ എത്തി ഒറ്റപ്പെട്ടുപോയവരാണ് സെന്റിനെലിലെ നെഗ്രിറ്റോസ് വർഗ്ഗക്കാർ എന്നാണ് കരുതപ്പെടുന്നത്. അറുപതിനായിരം വർഷം വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഈ കാട്ടിൽ ഇവർ ജീവിക്കുന്നു. ഇവരുടെ ഭാഷയെ പറ്റി ഒന്നും ഇതുവരെ മനസിലാക്കാൻ ആയിട്ടില്ല. പുറമേ നിന്നുള്ളവരെ ശക്തിയുക്തം എതിർത്ത് ഓടിക്കുന്ന സ്വഭാവക്കാരാണിവർ. ഇവരുടെ ആകെ എണ്ണം 40 നും 500 നും ഇടക്ക് ആയിരിക്കും എന്നാണ് കരുതുന്നത്. 2011 ലെ സെൻസസ് ഉദ്ധ്യോഗസ്ഥന്മാർ ആകശത്ത് നിന്ന് എടുത്ത കണക്ക് പ്രകാരം 12 പുരുഷന്മാരേയും 3 സ്ത്രീകളെയും മാത്രമാണ് കണ്ടെത്തീട്ടുള്ളത് . ബാഹ്യലോകത്ത് നിന്നുള്ള കടന്നുകയറ്റങ്ങളെയും അതു വഴി അപരിചിത രോഗാണുക്കളുടെ ആക്രമണത്തേയും അതിസൂക്ഷമായ ശാരീരിക പ്രതിരോധ സംവിധാനം മാത്രമുള്ള ഇവർക്ക് അതിജീവിക്കാൻ കഴിയില്ല. ഒരു ചെറിയ വൈറൽ പനി മതി ഇവരെ മുഴുവൻ കൊന്നു തീർക്കാൻ. അതിനാൽ ഗവർമെന്റ് വളരെ അടിയന്തിരമായ ശ്രദ്ധയാണ് ഈ മനുഷ്യർക്ക് നൽകിയിരിക്കുന്നത്. കൃഷി രീതികളോ, തീയുണ്ടാക്കാനുള്ള വിദ്യയോ ഇവർക്ക് അറിയില്ല. വേട്ടയാടി കൂട്ടമായി ജീവിക്കുന്ന സ്വഭാവമാണിവരുടേത്. ലോഹ വിദ്യകൾ അറിയില്ലെങ്കിലും കടലിൽ ഒലിച്ച് വന്ന് കിട്ടിയ സാധനങ്ങളെയും ലോഹ ഭാഗങ്ങളേയും ആയുധങ്ങളാക്കി ഉപയോഗിക്കുന്നുണ്ട്. പഴങ്ങളും കാട്ട് തേനും പ്രധാന ഭക്ഷണം ആയിരിക്കാം. മീനും പന്നിയും ആമകളും കക്കയും ചില ഉരഗങ്ങളും ആണ് മാംസാവശ്യങ്ങൾ നിറവേറ്റുന്നത്. കടലിൽ ഒഴുകിയെത്തുന്ന തേങ്ങയും ഇവരുടെ ഭക്ഷണത്തിൽ പെടും. . പുറം കടൽ യാത്രക്കുള്ള ചങ്ങാടങ്ങളൊന്നും ഉണ്ടാക്കാൻ ഇവർക്കറിയില്ല. ഗുഹകളിലും ചുമരുകളില്ലാത്ത, ഓലയും കാട്ടിലകളുംകൊണ്ട് മറച്ച പന്തലുകളിലും ആണിവർ താമസിക്കുന്നത്. സാമാന്യ ഉയരവും കറുത്ത ശരീരവും സ്പ്രിങ്ങ് പോലുള്ള കുഞ്ഞ് ചുരുളൻ മുടിയും ഉള്ളവരാണ് ഈ വർഗ്ഗക്കാർ. വിജയകുമാർ ബ്ലാത്തൂർ ഇന്നത്തെ മനോരമ പഠിപ്പുരയിൽ വായിക്കാം

2018-12-12T11:34:37.000Z


Tuesday, December 11, 2018

2018-12-05T00:15:03.000Z

നെൽസൺ മണ്ഡേല #ഓർമദിനം

2018-12-05T00:13:20.000Z

#ജയലളിത #ഓർമ്മദിനം

2018-12-04T00:01:28.000Z

തോന്ന്യാക്ഷരങ്ങൾ https://ift.tt/2gOjcOW അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ… “എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു… “ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”

2018-12-03T03:19:59.000Z

കുട്ടി: "അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു തത്തമ്മച്ചുണ്ടന്റെ, താറാക്കോഴീടെ, തക്കിടി മുണ്ടന്റെ കഥ പറഞ്ഞു... മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു. തൂക്കണാം കുരുവീടെ കഥ കേൾക്കാനമ്മേ പോകയാണിന്നു ഞാൻ അക്കരയ്ക്ക്..." അമ്മ: "തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ ഞാനിന്നു പോരുന്നു നിന്റെയൊപ്പം... ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട ഒക്കത്തു കേറി മറിഞ്ഞിടേണ്ട അപ്പൂപ്പനും മോളും നല്ലവരെങ്കിലും അത്രയ്ക്കു നല്ലതല്ലിന്നു കാലം!! -കവി: #മുരുകൻ #കാട്ടാക്കട-

2018-12-01T13:45:12.000Z

ലോക എയ്ഡ്സ് ദിനം! - #ഓർമ്മക്കുറിപ്പ്

2018-11-30T00:46:38.000Z

#ഓർമ്മദിനം #പഴശ്ശിരാജ ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ കൈതേ, കൈതേരി മാക്കം കബരിയിലണിവാൻ കയ്യുയർത്തും ദശായാം ഏതാനേതാൻ മദീയാനലർശരപരിതാപോദയാ, നാശു നീ താൻ, നീ താൻ, നീ താനുണർത്തീടുക ചടുലകയൽക്കണ്ണി തൻ കർണ്ണമൂലേ!

2018-11-27T00:09:58.000Z

ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ അഡ അഗസ്റ്റയുടെ ഓർമ്മദിവസം... https://ift.tt/2fRfKC4 ............... ........... പ്രശസ്ത കവി ബൈറന്റെ പുത്രിയായി 1815 ഡിസംബർ 10-നു ജനിച്ച അഡ അഗസ്റ്റ കിംഗ് (ലവ്‌ലേസ് പ്രഭ്വി) എന്ന ലേഡി അഡ (ജനനം:1815 മരണം:1851 ) കമ്പ്യൂട്ടറിൻറെ പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള വനിതയാണ്. ചാൾസ് ബാബേജിന്റെ അനലറ്റികൽ എഞ്ചിന്റെ രൂപരേഖ രേഖപ്പെടുത്താൻ സഹായിക്കുകയും, ചാൾസ് ബാബേജിന്‌ പൂർത്തിയാക്കാൻ കഴിയാതെ പോയ അനാലിറ്റിക്കൽ എഞ്ചിൻ പൂർത്തീകരിക്കാൻ പരിശ്രമിച്ചതും ബാബേജിൻറെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു.. ആദ്യകാല പ്രോഗ്രാമിങ്ങ് ഭാഷയായ അഡ ഇവരുടെ ഓർമ്മക്കായി നാമകരണം ചെയ്തതാണ്‌. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയാണ്

2018-11-26T06:55:25.000Z

#നങ്ങേലിയമ്മ പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു പാവ കൊടുക്കുന്നു നങ്ങേലി. കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു മാനത്തമ്പിളി മാമനെക്കാട്ടീട്ടു കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു മാമു കൊടുക്കുന്നു നങ്ങേലി

2018-12-11T14:11:13.000Z

ഫെയ്സ്ബുക്കെനിക്കു തന്ന 2018

Saturday, December 08, 2018

2018-12-08T05:03:34.000Z

#ശബരിമല സമരം 2നാൾവഴി ➕ ബി.ജെ.പി ശബരിമല വിധിയെ സ്വാഗതം ചെയ്തു...! ➕ കോൺഗ്രസും ശബരിമല വിധിയെ സ്വാഗതം ചെയ്തു..! ------------------- ------------------- ➕ ബി.ജെ.പി ശബരിമല വിധിക്ക്‌ എതിരെ നിലപാടെടുത്തു..! ➕ കോൺഗ്രസും ശബരിമല വിധിക്ക്‌ എതിരെ നിലപാടെടുത്തു..! ------------------- ------------------- ➕ ശബരിമല വിഷയത്തിൽ ബി.ജെ.പി വിശ്വാസികൾക്ക്‌ ഒപ്പമാണെന്ന് പ്രഖ്യാപിച്ചു..! ➕ ശബരിമല വിഷയത്തിൽ കോൺഗ്രസും വിശ്വാസികൾക്ക്‌ ഒപ്പമാണെന്ന് പ്രഖ്യാപിച്ചു..! ------------------- ------------------- ➕ കോടതി വിധിക്ക്‌ എതിരെ ശബരിമലയിൽ ബി.ജെ.പി സമരം തുടങ്ങി..!! ➕ കോടതി വിധിക്ക്‌ എതിരെ ശബരിമലയിൽ കോൺഗ്രസും സമരം തുടങ്ങി..! ------------------- ------------------- ➕ ശബരിമല വിധിക്ക്‌ എതിരെ ബി.ജെ.പി രഥയാത്ര നടത്തി..! ➕ ശബരിമല വിധിക്ക്‌ എതിരെ കോൺഗ്രസ്‌ തെക്ക്‌ വടക്ക്‌ യാത്ര (പഥയാത്ര) നടത്തി..! ------------------- ------------------- ➕ കലാപകാരികളെ നേരിടാൻ ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. അതിന് വേണ്ടി പ്രവർത്തിച്ചു..! ➕ കലാപകാരികളെ നേരിടാൻ ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിക്കുമെന്ന് യു.ഡി.എഫും പ്രഖ്യാപിച്ചു. അതിന് വേണ്ടി പ്രവർത്തിച്ചു..! ------------------- ------------------- ➕ ബി.ജെ.പി സെക്രട്ടേറിയറ്റ്‌ കവാടത്തിന്‌ മുന്നിൽ നിരാഹാരം തുടങ്ങി..! ➕ .ഡി.എഫും‌ നിയമസഭാ കവാടത്തിന് മുന്നിൽ ഉപവാസം തുടങ്ങി..! ------------------- ------------------- ➕ ബി .ജെ.പി കണ്ണൂർ എയർപ്പോർട്ട്‌ ഉദ്‌ഘാടനം ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു..! ➕ യു.ഡി.എഫ്‌ ഉം കണ്ണൂർ എയർപ്പോർട്ട്‌ ഉദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു..! ------------------- -------------------

Sunday, December 02, 2018

2018-12-02T00:33:48.000Z

ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നല്ല വിജയമാണു കാണാൻ കഴിഞ്ഞത്. ഭക്തകോടികളുടെ വിശ്വാസമണ്ഡലത്തിൽ ശ്രീ മണികണ്ഠൻ നന്നായി സഹകരിച്ചതാണിവിജയ കാരണം എന്നേ കരുതാൻ കഴിയൂ. ഗവണ്മെന്റ്, ശബരിമല വിഷയത്തിലെടുത്ത ഉറച്ച നിലപാട് ഇതിനു കാരണം ആവുമ്പോൾ തന്നെ, പലവട്ടം മലക്കമറിഞ്ഞ് തോന്ന്യവാസങ്ങൾ ചെയ്തു കൂട്ടിയ ബിജെപ്പിയേയും, കൂട്ടുനിന്ന കോൺഗ്രസ്സിനേയും പറ്റി മറ്റുമുൻകരുതലുകളില്ലാതെ കാണാനും, ഇവരുടെ രാഷ്ട്രീയകുടിലത മനസ്സിലാക്കാനും, സ്വബുദ്ധിമാത്രം പ്രയോഗിച്ച് തീരുമാനങ്ങൾ എടുക്കാനും പബ്ലിക്കിനു സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാവും 2019 ലെ തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കുക എന്നു കരുതുന്നു. ഇടയിലുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ, തങ്ങളെ സ്ഥാപിച്ചെടുക്കാനായി ബിജെപ്പിയും കോൺഗ്രസ്സും ഏറെ ശ്രമിക്കേണ്ടിവരും. നിലവിലെ സ്ഥിതി തുടരാനായി കമ്മ്യൂണിസ്റ്റ് പാർട്ടിയും പോരാടേണ്ടിയിരിക്കുന്നു. പബ്ലിക്കിനെ മാറ്റിയെടുക്കാൻ അത്രമാത്രം തീവ്രമായ ചെയ്തികൾ ഉണ്ടായാൽ മാത്രമേ പിടിച്ചു നിൽപ്പ് സാധ്യമാവൂകയുള്ളൂ. #കോൺഗ്രസ്, #മാർക്സിസ്റ്റ്, #ബിജെപ്പി

Saturday, December 01, 2018

2018-12-01T02:49:16.000Z

ചാവാനാവുമ്പോൾ എന്നെക്കുറിച്ച് ചിന്തിക്കുന്ന പെണ്ണേതായിരിക്കും - ഇതുപോലെ അഭിനവ കവയത്രി തിരിച്ചു ചിന്തിച്ചതു പോലെയാവണം അത്...! പക്ഷേ ചിന്തയിൽ പോലും സോമനടിക്കരുത് എന്നേ ഉള്ളൂ. ........... വിശ്വവിഖ്യാതമായ ആ കവിതയുടെ സോഴ്സിന്റെ അർത്ഥം ഏകദേശം ഇതാണെന്നു തോന്നുന്നു. കവയത്രി സോമനിസം കാണിച്ചപ്പോൾ കഥയിലെ അവൻ അവളായി; അവൾ അവനായി; കെട്ടിയോൻ കെട്ടിയോളായി എന്നേ ഉള്ളൂ. ........... സംഗതി പ്രണായതുരമായൊരു നൈർമല്യമാണ്. പ്രണയത്തിന്റെ തീവ്രതയാണ്; സൗന്ദര്യമാണ്; നിഷ്കളങ്കതയാണ്. ........... അങ്ങനെ, കൊറച്ച് കൊല്ലങ്ങൾക്ക് ശേഷം ഞാൻ ചത്തു പോവും. അത്രനാളും ഉണ്ടായിരുന്ന ബന്ധുസഹസ്രങ്ങളെ ഉപേക്ഷിച്ച്, മരണത്തിനു മുമ്പ്, ഞാൻ നിന്റെ അടുത്തേക്ക് ഓടിയെത്തും. ആ സമയത്തെ യാത്ര എന്തായാലും അല്പം ബുദ്ധി മുട്ടുള്ളതായിരിക്കുമല്ലോ! നിന്റെ വീടിന്നു മുന്നിലെ എന്റെ വീഴ്ച കണ്ടു കരയുന്ന നിന്നെ, ഇത്രനാളും നീ നിന്റെ കെട്ടിയോനെ സഹിച്ചതല്ലേ, ഇതിലെന്തിരിക്കുന്നു എന്നു പറഞ്ഞ ചിരിച്ചുകൊണ്ട് എണീറ്റു വന്ന്, ഞാൻ നിന്റെ റൂമിലെത്തും. മരണം പതിഞ്ഞിരിക്കുന്ന സുതാര്യമായ വിരലുകൾ കൊണ്ട് ഞാൻ നിന്നെ തൊട്ടുണർത്തും. അപ്പോൾ, കണ്ണുകൾ പോലും തുറക്കാതെ തന്നെ നമ്മളൊന്നായി മാറുന്നു. പണ്ടൊത്തിരി രാത്രികളിൽ നീ ഊമ്പിയൂമ്പി ചുവപ്പിച്ച എന്റെ ചുണ്ടുകളെ മരണാസന്നമായ ഈ നിലയിൽ കണ്ടതൊകൊണ്ടാവും നിന്റെ ചുണ്ടിലുള്ള ഈ കള്ളചിരി? പണ്ടു നീയെന്നെ വിളിച്ചിരുന്ന ആ പേരിപ്പോഴും പറയാൻ വെമ്പി നിന്റെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നു. നിന്റെ ആ പിടയ്ക്കുന്ന ചിന്ത കണ്ടുകൊണ്ടാവണം പൗത്രർ ചുണ്ടിലേക്ക് മരണാസന്നയെന്നു കരുതി നീരു പകർന്നു തരുന്നത്! ...........

Friday, November 30, 2018

2018-11-30T10:31:31.000Z

ശ്ശോ ഞാനൊക്കെ എത്രയെത്ര കഥകളെഴുതീട്ടുണ്ട്. ഒരു പുല്ലനും സോമനടിക്കുന്നില്ലല്ലോ. ചായില്യം ചത്തുകിടന്നിട്ട് കൊല്ലമൊന്നാവാറായി #സോമനടി

2018-11-30T00:51:36.000Z

പിള്ളയുടെ #ശബരിമല #രഥയാത്ര ദീപ നിഷാന്തിന്റെ #സോമനടി വിഷയത്തിൽ കുതിർന്ന് ഇല്ലാതെയാവാം!

Thursday, November 29, 2018

2018-11-29T10:22:34.000Z

വിമാനത്തിനും റേഷനുമായി കേരളം കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി രൂപ, പുനര്‍നിര്‍മാണത്തിന് ഫണ്ടില്ല! 😏

2018-11-29T03:06:23.000Z

ശരിക്കും പഴങ്കഞ്ഞിക്ക് ആ അവാർഡൊക്കെ കിട്ടിയാരുന്നോ!! എന്താല്ലേ കാലം #കുളുത്ത് 🤡

2018-11-29T02:55:35.000Z

വിഭ്രമ വിഷവിത്തു വിതക്കിലും ഹൃദിമേ വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ ആര് ആരോടു പറഞ്ഞു? 🙈

Tuesday, November 27, 2018

2018-11-27T16:04:56.000Z

വേദാന്തം വൈദികരോതുന്നതു കേട്ടു വേവലാതിപ്പെടും വേലക്കാരേ, പള്ളിയിൽ ദൈവ,മില്ലമ്പലത്തിലും കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി...

Monday, November 26, 2018

2018-11-26T15:43:02.000Z

#വാട്സാപ്പ് വിശേഷങ്ങൾ ഒരാൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി. വെള്ളത്തിന്റെ ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിന്റെ ആയുസ് തീരാറായി അയാൾ നിന്നെ ഇപ്പോൾ കുടിക്കും. വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർ‍ഗ്ഗം. വിഷം മറുപടി പറഞ്ഞു എന്റെ ഒരു തുള്ളി ഞാൻ നിനക്ക് തരാം നിന്റെ നിറം മാറുമ്പോൾ അയാൾ നിന്നെ കുടിക്കില്ല. വെള്ളത്തിന് സന്തോഷമായി. വിഷത്തിൽ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു എന്നാൽ‍ വേഗം നിന്റെ ഒരു തുള്ളി എന്നിൽ‍ കലക്കൂ. ഞാൻ രക്ഷപ്പെടട്ടെ. വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി. അയാൾ തിരിച്ചു വന്നു വെള്ളം കുടിക്കാൻ‍ എടുത്തു വെള്ളത്തിന്റെ നിറവ്യത്യാസം കണ്ടു അയാൾ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി. വെള്ളം ആഹ്ലാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ''നീ ഈ ചെയ്ത ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. നീയെന്റെ ജീവൻ രക്ഷിച്ചു. ഇനി നീയെന്നെ പഴയ സ്ഥിതിയിലാക്കൂ.'' വിഷം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ''സുഹൃത്തേ, എനിക്ക് നിന്നിൽ‍ പടരാനേ കഴിയൂ. നിന്നിൽ‍ നിന്നും എന്നെ എടുത്തുമാറ്റാന്‍ എനിക്കാവില്ല. നീയിനി വെള്ളമല്ല. വിഷമാണ്.'' സമൂഹത്തിലെ ചില ആളുകള്‍ വിഷമാണ്. നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ചിന്തകളിൽ‍, പ്രവൃത്തികളിൽ അവർ‍ വിഷം കലർത്തുന്നു. നാം അവരെ രക്ഷകരായി കാണുന്നു. നാം പോലുമറിയാതെ അവർ നമ്മിൽ‍ പടർ‍ന്നുകയറുന്നു. അവസാനം എല്ലാം കൈ വിട്ടു പോകുമ്പോഴാണ് നമുക്ക് അവരെ മനസ്സിലാവുക. ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്. സുഹൃദ് ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക, സൂക്ഷിക്കുക. ആദ്യം നമുക്ക് മനുഷ്യത്വം ഉള്ളവരാകാം...

2018-11-26T03:41:02.000Z

തീവ്രത കുറഞ്ഞ ലൈംഗിക പീഡനങ്ങൾക്ക് സമീപിക്കുക കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള!! 🤔 ഇനി തീവ്രത കൂടിയത് എങ്ങനെയായിരിക്കും?

Saturday, November 24, 2018

2018-11-24T11:14:04.000Z

ആതുരേ വ്യസനേ പ്രാപ്തേ
ദുർഭിക്ഷേ ശസ്ത്യസങ്കടേ
രാജദ്വാരേ ശ്മശാനേ ച
യസ്തിഷ്ഠതി സ ബാന്ധവഃ

#ചാണക്യദർശനം അദ്ധ്യായം 1 ശ്ലോകം 12 രോഗശയ്യയിൽ ആയെന്നാലും നിർഭാഗ്യം വന്നാലും ക്ഷാമം നേരിടുമ്പോഴും ശത്രുക്കൾക്കിടയിൽ പകച്ചിരിക്കുമ്പോഴും നമ്മെ വിട്ടുപോകാതെ കൂടെ നിൽക്കുന്നവരാണു നമ്മുടെ യഥാർത്ഥ ബന്ധുക്കൾ!

Wednesday, November 21, 2018

2018-11-21T08:04:31.000Z

ൠതുവാ‍യപെണ്ണിനുമിരപ്പന്നു ദാഹകനും പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട- നരുതാത്തതല്ല ഹരിനാരായണായ നമഃ

2018-11-21T04:59:29.000Z

കാഞ്ഞങ്ങാട് SBI ലെ സുകന്യസമൃദ്ധി അകൗണ്ട്... .......... ........... ........... ............... . #കാഞ്ഞങ്ങാട് #SBI യിൽ നിന്നും ഇപ്പോൾ തെറി പാർസലായി കിട്ടി. ആത്മികയുടെ പേരിൽ ഒരു #സുകന്യസമൃദ്ധി അക്കൗണ്ട് പണ്ടു തുടങ്ങിയതാണു വിഷയം. ആമീസിന്റെ ഫോട്ടോ ചോദിച്ച് ഒരിക്കൽ ബാങ്കിൽ നിന്നും വിളിച്ചപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അതുമായി ചെന്ന് ഞാൻ അകൗണ്ട് അപ്ഡേറ്റ് ചെയ്തിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ എന്റെ ഫോട്ടോ ചോദിച്ചു. അത്യാവശ്യമാണ് എന്നൊക്കെ പറഞ്ഞപ്പോൾ, കുറച്ച് കാശടച്ചതല്ലേ കളയാൻ പാടില്ലല്ലോ എന്നു കരുതി ഫോട്ടോയുമായി ബാംഗ്ലൂരിൽ നിന്നും കാഞ്ഞങ്ങാടേക്ക് ടിക്കറ്റ് ബുക്കി, അവരുടെ ഓഫീസിൽ കൊടുത്തിട്ടു വന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ വീണ്ടും ഫോട്ടോ ചോദിച്ച് ബഹളമായി. വാട്സാപ്പ് വഴി അനിയത്തിക്ക് ഫോട്ടോ അയച്ചിട്ട് പ്രിന്റെടുത്ത് അതു കൊണ്ടുപോയി കൊടുക്കാൻ അവളെ ഏല്പിച്ചപ്പോൾ അവൾ തന്നെ അതുപ്രകാരം ചെയ്തു. കുറച്ചധികം ഫോട്ടോസ് വീട്ടിൽ തന്നെ വെച്ചു വന്നതിനാൽ പിന്നത്തെ തവണ, അമ്മ നേരിട്ട് പോയി സംഗതി കൊണ്ടുക്കൊടുത്തു, ഫയൽസ് അപ്ഡേറ്റ് ചെയ്തു വന്നു. കഴിഞ്ഞ ദിവസം നാട്ടിപ് വന്നപ്പോൾ കാഞ്ഞങ്ങാട് SBI യിൽ നിന്നും വിനീത് എന്നൊരാളുടെ ഫോൺ വന്നു. അന്നു ശനിയാഴ്ച ശശികല കാരണം ഹർത്താലായതിനാൽ കാഞ്ഞങ്ങാടേക്ക് എത്തിച്ചേരാൻ പറ്റിയില്ല. ഞായറാഴ്ച ഇവർ അടച്ചിടുകയും ചെയ്യും. ഞാൻ ഫോട്ടോയും ഇവിടെ പറഞ്ഞ കാര്യങ്ങളൊക്കെയും പച്ചമലയാളത്തിൽ എഴുതി ഒരു കത്തും വെച്ച് കവറിലാക്കി പ്രശാന്തിനെ ഏൽപ്പിച്ചു വന്നു. പ്രശാന്ത് (Prasanth) കവർ ഇതുവരെ കൊടുത്തിരുന്നില്ല. വിനീതിന്റെ കോൾ ഇപ്പോൾ വീണ്ടും വന്നു. ഞാൻ പറഞ്ഞു, "എന്ത് വൃത്തികെട്ട പണിയാ വിനീതേ നിങ്ങൾ കാണിക്കുന്നത്. എത്ര പ്രാവശ്യമാ ഫോട്ടോ വാങ്ങിക്കുന്നത്, ഒരു അകൗണ്ടുമായി ബന്ധപ്പെട്ട് ഫയൽ എങ്കിലും സൂക്ഷിക്കരുതോ" എന്ന്. ഇതിലെ #വൃത്തികെട്ട എന്ന വാക്ക് മൂപ്പർക്ക് ഇഷ്ടായില്ല. സാറാ സാറേ സാമ്പാറേ എന്നൊക്കെ വിളിച്ച് താണു കേണു പറയണമായിരുന്നു എന്നു തോന്നി! ഇവരെന്താ വല്ല മാര്യേജ് ബ്യൂറോയും സൈഡായി നടത്തുന്നുണ്ടോ, സൗമ്യനും സുമുഖനുമായ എന്റെ സൗന്ദര്യം കാണിച്ച ആളുകളെ ആകർഷിക്കാനായിട്ട്? കാഞ്ഞങ്ങാട് SBI പുതിയ ബിൽഡിങിലൊക്കെ മാറിയിട്ട് കുട്ടപ്പനായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഞാനവിടെ പോവുകയും ചെയ്തിരുന്നു. ഒരു ഫോട്ടോ നിമിത്തം എനിക്ക് മുടക്കേണ്ടി വന്ന കാശിനിവർ ഉത്തരവാദികളാവില്ലല്ലോ! അകൗണ്ട് ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള പണി നോക്കണം.

2018-11-21T00:55:07.000Z

പിള്ളേച്ചൻ വല്ലോം മാറ്റിപ്പറഞ്ഞോ സുഹൃത്തേ? 🤔🤔🤔🤔

Monday, November 19, 2018

2018-11-19T03:02:53.000Z

ശശികല ശബരിമലയ്ക്ക് പോയതുപോലായി ഹർത്താലു കാരണം എന്റെ യാത്ര!! ഇത് 5 ആം തവണയാ പറ്റുന്നത്! 😏

Wednesday, November 14, 2018

2018-11-14T11:05:19.000Z

ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം പരമിഹ പരദേശം പാർക്കിലത്യന്ത മോശം പറകിൽ നഹി കലാശം പാരിലിങ്ങേകദേശം സുമുഖി നരകദേശം തന്നെയാണപ്രദേശം!

2018-11-14T00:12:06.000Z

#ലളിതം സുഭഗം ഇതു ജീവിതം ............... ............... .............. ഇവിടെയുണ്ടു ഞാൻ എന്നറിയുവാൻ മധുരമായൊരു കൂവൽ മാത്രം മതി ഇവിടെയുണ്ടായിരുന്നു ഞാനെന്നതി- ന്നൊരു വെറും തൂവൽ താഴെയിട്ടാൽ മതി ഇനിയുമുണ്ടാകുമെന്നതിൻ സാക്ഷ്യമായ് അടയിരുന്നതിൻ ചൂടുമാത്രം മതി ഇതിലുമേറെ ലളിതമായെങ്ങനെ കിളികളാവിഷ്കരിക്കുന്നു ജീവനെ? പി പി രാമചന്ദ്രൻ

Tuesday, November 13, 2018

2018-11-13T12:18:18.000Z

#ശബരിമല മണ്ഡലകാലം വരുന്നു. സ്റ്റേ പോലും ഇല്ലാതെ പരമോന്നത നീതിപീഠത്തിന്റെ വിധിയും ജനുവരി 22 വരെ നിലനിൽക്കുന്നു. ഭക്തരിലെ ഭീകരർ തലങ്ങും വിലങ്ങും രഥമുരുട്ടി, പ്രശ്നങ്ങളുണ്ടാക്കി, വന്മലയും കാനനവീഥികളും പിന്നിട്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പു മഹോത്സവത്തെ ഗംഭീരമാക്കാനും മറ്റുമായി ഒരു ബലിദാനികൾക്കായി തിരക്കഥകൾ ഏറെ മെനയും. എങ്ങാനുമൊരു ബലിദാനി സൃഷ്ടിക്കപ്പെട്ടാൽ അക്കാരണത്താൽ ഇനിയൊരു പൊലീസുകാരനു തൂങ്ങിച്ചാവാൻ ഇടവരരുത്. എല്ലാ പാർട്ടിക്കാരും എല്ലാ മതക്കാരും എല്ലാ വിശ്വാസക്കാരും പൊലീസുകാരായി ഉണ്ട്. കേന്ദ്രസേനയുടെ സംരക്ഷണമാണിപ്പോൾ അയ്യപ്പനാവശ്യം. ജനുവരി 22 വരെയെങ്കിലും സുപ്രീം കോടതിയുടെ മാനം രക്ഷിക്കാൻ കേന്ദ്രസേനയുടെ സഹായം കേരളം ആവശ്യപ്പെടാൻ പാടില്ലേ? പ്രളയസമയത്ത് പറന്നിറങ്ങിയ ധീരവ്യക്തിത്വങ്ങൾ ഏറെയില്ലേ നമുക്ക്! നിയമമെന്തെന്ന് അവർ കാണിച്ചാൽ പരിക്കേൽക്കാതെ മലയാള സമൂഹം രക്ഷപ്പെടില്ലേ! മണ്ഡലകാലത്ത് പെണ്ണു പടി കേറിയാൽ പിന്നെയവിടെ എത്ര ചാണകം തെളിച്ചാലാണത്, 22 നു വിധിമാറിയാൽ, ശരിയാവുക? പ്രശ്നസങ്കീർണ്ണമാക്കാമെന്നല്ലാതെ മറ്റൊരു കാര്യം ഇതുകൊണ്ടില്ല.

2018-11-13T03:12:59.000Z

#ശബരിമല താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ ആരും ഒളിഞ്ഞു നോക്കേണ്ട, ഇതിൽ #കുമ്മനം ഇല്ല. ശ്രീധരൻ പിള്ളയില്ല! രമേശ് ചെന്നിത്തലയില്ല, കെ സുധാകരൻ ഇല്ല, ഷാനിമോൾ ഉസ്മാൻ ഇല്ല, രാഹുൽ ഈശ്വർ ഇല്ല, ആർ എസ് എസ് ഇല്ല, കോൺഗ്രസ്സ് ഇല്ല!! ഇതിനു പോലും പറ്റുന്നില്ലെങ്കിൽ പിന്നെന്തിനായിരുന്നു ഇവരുടെ കഴിഞ്ഞകാല നാടകം കളി? ............ .............. ............. പുനഃ പരിശോധന ഹർജികൾ ( ആകെ 49) ............ .............. ............. 1. കണ്ഠര് രാജീവര് 2. നായർ സർവീസ് സൊസൈറ്റി (ജനറൽ സെക്രട്ടറി സുകുമാരൻ നായർ) 3. ശൈലജ വിജയൻ & others 4. ചേതന കൺസെയ്ൻസ് ഫോർ വുമൺ 5. പീപ്പിൾ ഫോർ ധർമ്മ 6. ഇന്റർ കോണ്ടിനെനെന്റൽ അസോസിയേഷൻ ഓഫ് ലോയേഴ്സ് 7. പന്തളം കൊട്ടാരം നിർവാഹക സംഘം 8. ശബരിമല ആചാര സംരക്ഷണ ഫോറം 9. മധുര സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി 10. കേരള ക്ഷേത്ര സംരക്ഷണ സമിതി. 11. മുഖ്യ തന്ത്രി 12. അഖില ഭാരതീയ മലയാളീ സംഘ് (ജനറൽ സെക്രട്ടറി) 13. വേൾഡ് ഹിന്ദു മിഷൻ 14. ഉഷ നന്ദിനി. വി 15. സമസ്ത നായർ വനിത സമാജം 16. ശബരിമല അയ്യപ്പ സേവാ സമാജം 17. എസ്. ജയാ രാജ് കുമാർ, പ്രസിഡന്റ് വിശ്വ ഹിന്ദു പരിഷിത് 18. ഓൾ കേരള ബ്രാഹ്മണൻ അസോയിസേഷൻ 19. ഡോ. പി കെ ഷിബു 20. അഖിൽ ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ 21. ദീപക് പ്രഭാകരൻ 22. അഖിൽ ഭാരതീയ ശബരിമല അയ്യപ്പ സേവാ സമാജം 23. നായർ സർവീസ് സൊസൈറ്റി ( ഡൽഹി യൂണിറ്റ്) 24. പ്രയാർ ഗോപാല കൃഷ്‌ണൻ 25. ഓൾ റിലീജിയൻ അഫിനിറ്റി മൂവേമെന്റ് 26. ഗ്ലോബൽ നായർ സേവാ സമാജ് 27. ട്രാവൻകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ( പ്രസിഡന്റ്) 28. രജിത ടി ഓ 29. രാജശ്രീ ചൗധരി ആൻഡ് others 30. മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി 31. വൈക്കം ഗോപകുമാർ 32. ആത്മ ഡിവൈൻ ട്രസ്റ്റ് 33. മോഹൻ മാവിലക്കണ്ടി ആൻഡ് others 34. കെ ഉമാ ദേവി 35. ഓൾ കേരള ബ്രാഹ്മണൻ ഫെഡറേഷൻ 36. ആത്മാർത്ഥം ട്രസ്റ്റ് & others 37. സതീഷ് നായർ & others 38. അനീഷ് കെ വർക്കി & others 39. ശബരിമല ആചാര സംരക്ഷണ സമിതി 40. ശ്രീമിഥുൻ 41. ഡോ. എസ് കെ ഖാർവെൻതാൻ 42. ഡി വി രമണ റെഡ്‌ഡി 43. കേരള മുന്നോക്ക സഭ 44. പി സി ജോർജ് 45. അഖിൽ ഭാരതീയ അയ്യപ്പ സേവാ സംഘം 46. എൻ ശ്രീ പ്രകാശ് 47. പെരുവംമൂഴി ആലിൻചുവട് ശ്രീ അയ്യപ്പൻ കോവിൽ & others 48. ബി. രാധാകൃഷ്ണൻ മേനോൻ 49. യോഗക്ഷേമ സഭ റിട്ട് ഹർജികൾ നൽകിയവർ ............. .............. ........ 1. ജി വിജയകുമാർ 2. എസ്. ജയാ രാജ് കുമാർ 3. ശൈലജ വിജയൻ & others 4. അഖില ഭാരതീയ മലയാളീ സംഘ്

Monday, November 12, 2018

2018-11-12T08:00:34.000Z

വിനയേട്ടനെ കണ്ടിട്ട് ഏഴുവർഷങ്ങൾ!!

2018-11-12T03:27:45.000Z

തിരോന്തരം പപ്പനാഭന്റെ സിസിടിവി ഒരു അഹിന്ദുവിനെ പിടികൂടിയെന്നു മൂപ്പർ ഒരൂസം ഹർത്താൽ നടത്തീന്നും കേട്ടു!! സത്യാണോ?

Sunday, November 11, 2018

2018-11-11T10:21:07.000Z

നീ വന്നു ചിത്രപ്രദർശനം തീർന്നൊരീ ദ്ദീപം കെടുന്ന ചലചിത്ര ശാലയിൽ പാതിരചന്ദ്രികേ നീ വന്നു വാസന്ത നൃത്തം നിലച്ചതാമാരാമ വേദിയിൽ!

2018-11-11T02:05:16.000Z

എങ്ങും പരന്നൊഴുകും ധവളമാം മുങ്ങിക്കൊഴുത്തു മിനുത്തു ധരാതലം ഗംഗാതരംഗം പരന്നു ധവളമാം വംഗാംബുധി പോൽ വെളുത്തു നഭഃസ്ഥലം!

Friday, November 09, 2018

2018-11-09T09:37:50.000Z

ഫെയ്സ്ബുക്കിലെ ആത്മികായനം #ആത്മിക #Aatmika #Aami #ആമി

2018-11-09T04:38:36.000Z

96 എന്ന തമിഴ് സിനിമകണ്ടപ്പോൾ അവളെ ഓർത്തു പോയി. ഓൺലൈനിൽ അവളില്ല. അകലത്ത് എവിടെയോ മറഞ്ഞിരിപ്പുണ്ട്. 96 ഇൽ ആയിരുന്നു ഞാൻ പ്രിഡിഗ്രി കഴിഞ്ഞത്. അന്നവൾ എനിക്കായി പാടിയ പാട്ടിന്നും ഓർമ്മയിലുണ്ട്; പാടുന്ന മുഖവും അതേപടി ഇരിക്കുന്നു. ഇന്നലെ അവളെ പറ്റി മഞ്ജുവിനോടു പറയുമ്പോൾ പാട്ട് ഓർത്തെടുക്കാൻ അല്പം ബുദ്ധിമുട്ടി. ഇപ്പോൾ ഓർക്കുന്നു; അതിലേറെ ആ കുട്ടിയേയും!! അന്നവൾ കോളേജിൽ പാടിയ പാട്ടിതാണ്. മുടിപൂക്കള്‍ വാടിയാല്‍ എന്തോമനേ നിന്‍റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനെ മുഖമോട്ടു തളര്‍ന്നാലെന്തോമനേ നിന്‍റെ മനം മാത്രം മാഴ്കരുതെന്നോമനെ... ( മുടിപ്പൂക്കള്‍..) കങ്കണമുടഞ്ഞാലെന്തോമനേ ... നിന്‍റെ കൊഞ്ചലിന്‍ വളക്കിലുക്കം പോരുമേ... കുണുങ്ങുന്ന കൊലുസെന്തിന്നോമനേ നിന്‍റെ പരിഭവ കിണുക്കങ്ങള്‍ പോരുമേ ... ( മുടിപ്പൂക്കള്‍..) കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്‍റെ പ്രണയം നിന്നാഭരണമല്ലയോ.... നിലക്കാത്ത ധനമെന്തിന്നോമനേ നിന്‍റെ മടിയിലെന്‍ കണ്മണികളില്ലയോ... ( മുടിപ്പൂക്കള്‍..)

Wednesday, November 07, 2018

2018-11-07T02:10:46.000Z

ഇതിനിടേൽ ഞാൻ ശബരിമലേലും പോയെന്ന് ഫെയ്സ്ബുക്ക്!! ഒളിക്കണ്ണിട്ട് നോക്കുകയാ സുക്കറളിയൻ!!

Tuesday, November 06, 2018

November 06, 2018 at 10:38AM

യുക്തി യുക്തം വചോ ഗ്രാഹ്യം ബാലാതപി ശുകാതപി യുക്തിഹീനം വചസ്ത്യാജ്യം വൃദ്ധാതപി ശുകാതപി!

Monday, November 05, 2018

November 05, 2018 at 08:15PM

പ്രശ്നം നിറഞ്ഞു നിൽക്കുന്ന ശബരിമലയിലേക്ക്, നിലവിലെ കാര്യങ്ങൾ അറിയാമെന്നിരിക്കെ, മാലയിട്ട് മലചവിട്ടാൻ പോകുന്ന പെണ്ണുങ്ങൾക്കും ചവിട്ടിക്കാൻ സൂക്കേട് കാണിക്കുന്ന ഭർത്താക്കന്മാർക്കും ഒന്നൊന്നര പ്രാന്താണ്. ഒരു രണ്ടുമൂന്നു കൊല്ലക്കാലം മലയാളി പെണ്ണുങ്ങൾ ക്ഷമിച്ചിരുന്നാൻ നോർമ്മലായി തന്നെ ഏതു പൊന്നുമോൾക്കും മലചവിട്ടാൻ പറ്റുന്ന സന്ദർഭം വന്നെത്തുമെന്നാതാണു സത്യം. കാര്യങ്ങൾ അറിയാതെ വന്നുചേരുന്ന തമിഴത്തീനും തെലുങ്കത്തീനും പമ്പയിൽ വെച്ചു യാത്രമുറിച്ചു കാവൽ നിൽക്കാതെ, പൊലീസ് സംരക്ഷണത്തിൽ തന്നെ പടി ചവിട്ടിപ്പിച്ചാൽ മതിയായിരുന്നു. ഒരു പ്രശ്നവും ഇല്ലാതെ സംഗതി ക്ളീനാവേണ്ടതായിരുന്നു. നാലോട്ടിനു വേണ്ടി കള്ളം പറഞ്ഞ് ആൾക്കാരേയും ഭക്തരേയും പറ്റിക്കുന്ന പിള്ളേച്ചന്മാരും, മലചവിട്ടു വിപ്ലവം സൃഷ്ടിക്കാൻ എത്തുന്ന പെണ്ണുങ്ങളും ഒരുപോലെ ഭീകരരാണ്. നാടിനു ശാപമാണിക്കൂട്ടർ!

Saturday, November 03, 2018

November 03, 2018 at 07:49AM

പ്രാകൃതവും അലൗകികവുമായ പ്രപഞ്ചപ്രതിഭാസങ്ങളിൽപ്പെട്ട് പ്രാക്തന സമൂഹം അത്ഭുതപരന്തന്ത്രരായിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു!!

Friday, November 02, 2018

November 02, 2018 at 04:57PM

അച്ചുതണ്ടിൽ ഉറങ്ങുന്ന ഭൂമിയിൽ പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു! ഒച്ചയില്ലിവർക്കാർക്കും കരയുവാൻ പച്ചവെള്ളത്തിനും വിലപേശണം! 😔

Thursday, November 01, 2018

November 01, 2018 at 06:22PM

തൃപ്രസാദവും മൗന ചുംബനങ്ങളും പങ്കുവെയ്ക്കുവാനോടി വന്നതാണു ഞാൻ രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായ് ഓടി വന്നതാണു ഞാൻ!! 😽

Wednesday, October 31, 2018

October 31, 2018 at 01:57PM

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ. ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നൽകികൊണ്ടാണ്, പട്ടേൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനിൽ ഒപ്പു വെക്കാനായി പട്ടേൽ ജനങ്ങളോടാഹ്വാനം ചെയ്തു. ഏതാണ്ട് ഒരു മാസത്തിനുശേഷം, ഗുജറാത്തിലെ ഗോധ്രയിൽ വച്ചു നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തിൽ വച്ചാണ് പട്ടേൽ ഗാന്ധിയുമായി കണ്ടു മുട്ടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗമായ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി ഗാന്ധിയുടെ ആശീർവാദത്തോടെ പട്ടേൽ വൈകാതെ ചുമതലയേറ്റു. ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വല്ലഭഭായി പട്ടേൽ പറഞ്ഞതിപകാരമാണ്. Union Home Minister #VallabhbhaiPatel wrote to Prime Minister #JawaharlalNehru on February 27, 1948: “I have kept myself almost in daily touch with the progress of the investigation regarding Bapu’s assassination case.” It was a fanatical wing of the Hindu Mahasabha directly under #Savarkar that “[hatched] the conspiracy and saw it through” (Sardar Patel’s Correspondence, Volume 6, page 56).

Saturday, October 27, 2018

Thursday, October 25, 2018

October 25, 2018 at 10:57AM

കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലർക്കേതുമേ കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ!🙈

Tuesday, October 23, 2018

October 23, 2018 at 10:22AM

😽🐕🤡 അനിയന്ത്രിതമായ് ചിലപ്പൊഴീ മനമോടാത്ത കുമാർഗ്ഗമില്ലെടോ!! 😋😋😋

Saturday, October 20, 2018

October 20, 2018 at 09:51AM

ശബരിമലയിൽ‍ എത്തുന്ന സ്ത്രീകൾക്കെതിരെ ആക്രമണം നടക്കുന്നത് സർക്കാരിന്റെപിടിപ്പുകേടു കൊണ്ടാണെന്ന് ഒ രാജഗോപാൽ! പിണറായി രാജിവെക്കുക!😽

Friday, October 19, 2018

October 19, 2018 at 08:25AM

ഒരൊറ്റ മതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബം

Wednesday, October 17, 2018

October 17, 2018 at 05:50AM

ഭക്തശിരോമണികളുടെ അയ്യപ്പത്തിന്തകതോം തോം വഴിയും വാഹനങ്ങളും കയ്യേറി അക്രമാസ്ക്തമാവുന്നു

October 17, 2018 at 05:32AM

#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവമാം സഹ്യ സാനു ദേശത്തിൽ. ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര പോലൊന്നുണ്ടോ തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം?

Monday, October 15, 2018

October 15, 2018 at 04:54PM

#ചണ്ഡാലഭിക്ഷുകി #കുമാരനാശാൻ .......... അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു #ജാതി മറന്നിതോ? നീചനാരി തൻ കൈയാൽ ജലം വാങ്ങി യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ? കോപമേലരുതേ; ജലം തന്നാ‍ലും പാപമുണ്ടാ മിവളൊരു #ചണ്ഡാലി; ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന ‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ് “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ! ഭീതി വേണ്ടാ; തരികതെനിക്കു നീ” .......... പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ; തന്വിയാണവൾ കല്ലല്ലിരുമ്പല്ല! .......... പുണ്യശാലിനി, നീ പകർന്നീടുമീ തണ്ണീർ തന്നുടെയോരോരോ തുള്ളിയും അന്തമറ്റ സുകൃതഹാരങ്ങൾ നി- ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;

October 15, 2018 at 08:24AM

നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും വേറെ പണിയുണ്ട്

October 15, 2018 at 08:09AM

🎈പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ പതിച്ചീടുന്നു ദേഹമൊരേടത്ത്‌🎈

Friday, October 12, 2018

October 12, 2018 at 07:26PM

48 മണിക്കൂറിനുള്ളിൽ ഇന്റെർനെറ്റ് നിശ്ചലമാവും!! Shyamlal നെ കേൾക്കുക!! കമന്റിൽ ലിങ്കുണ്ട്!! 😎

Thursday, October 11, 2018

October 11, 2018 at 10:52AM

ഒരു നറു പുഷ്പമായ് എൻനേർക്കു നീളുന്ന മിഴിമുന ആരുടേതാവാം? ഒരു മഞ്ജു ഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെ ഓർത്താവാം??

Wednesday, October 10, 2018

October 10, 2018 at 06:18AM

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്ക കൊത്തി കടലിട്ടു മുങ്ങാ പിള്ളേരു മുങ്ങിയെടുത്തു തട്ടാ പിള്ളേരു തട്ടിപ്പറിച്ചു!

Tuesday, October 09, 2018

October 09, 2018 at 04:23PM

ആറി തണുത്തോരു മറവിയല്ലെപ്പോഴു മാളിപ്പടർന്നിടുമോർമ തൻ യൗവ്വനം തരുണഹൃദയങ്ങളില്‍ കാവ്യാങ്കുരങ്ങളാല്‍ തരളതതളിക്കുന്ന മഞ്ജു മന്ദസ്‌മിതം

October 09, 2018 at 09:12AM

വിട ചൊലി മടങ്ങും നേരം പിടയും കരളിന്റെ നൊബരം ഉടലാർന്നു ദു:ഖഭാരമായ് പടരുന്നു നീല മേഘമായ് നിഴലായ് നീർകുമിളയായ് ഇടവേള സമമാർന്ന ജീവിതം ഇരുളാർന്നു കാലവേദിയിൽ അവസാന രംഗസാക്ഷിയായ് അപരൻ തിരശീല മൂടവേ പറയുന്നു യാത്രാമൊഴിങ്ങനെ പിരിയാൻ സമയം ബാക്കിയില്ലിനി മറക്കുന്നു പ്രിയമായതൊക്കെയും മറയുന്നു കഥാവശേഷമായ്...

Monday, October 08, 2018

October 08, 2018 at 06:42PM

തെറ്റുണ്ടെങ്കിൽ തിരുത്തുക; കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ പറയുക... 🕉️🕉️🕉️ ശനിക്ഷേത്രവും, ശബരിമലയും താരതമ്യം 🕉️🕉️🕉️ #ശനിക്ഷേത്രം (മുംബൈ) ❓ ശനിക്ഷേത്രം എവിടെയാണ് ⁉️ ✔️ മുംബൈ (മഹാരാഷ്ട്ര) ⁉️ ❓ ക്ഷേത്രം ഏത് മതത്തിന്റേതാണ് ⁉️ ✔️ ഹിന്ദുമതം ❓ ശനിക്ഷേത്രത്തിൽ സ്ത്രീകൾക്ക് കയറണമെന്ന കേസ് കൊടുത്തതാരാണ് ⁉️ ✔️ തൃപ്തി ദേശായി (ഭൂ മാതാ സംഘ് ) ❓ തൃപ്തിയുടെ രാഷ്ട്രീയം ഏതാണ് ⁉️ ✔️ സംഘപരിവാർ ❓ സ്ത്രീകൾ കയറാൻ ഉത്തരവിട്ടത് ആരാണ് ⁉️ ✔️ ഹൈക്കോടതി (മഹാരാഷ്ട്ര) ❓ മഹാരാഷ്ട്ര ഭരിക്കുന്നത് ആരാണ് ⁉️ ✔️ ബി ജെ പി സർക്കാർ ❓ ഉത്തരവ് നടപ്പാക്കുമെന്ന് കോടതിയിൽ പറഞ്ഞത് ആരാണ് ⁉️ ✔️ ബി ജെ പി സർക്കാർ (മഹാരാഷ്ട്ര) ❓ ഉത്തരവ് നടപ്പാക്കിയതാരാണ് ⁉️ ✔️ ബി ജെ പി സർക്കാർ (മഹാരാഷ്ട്ര) ❓ ബിജെപി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയോ ⁉️ ✔️ ഇല്ല ❓സ്ത്രികൾ ശനി ക്ഷേത്രത്തിൽ കയറുന്നതിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നോ ⁉️ ✔️ ഉണ്ടായിരുന്നു ❓ ആരാണ് പ്രതിഷേധങ്ങൾ നടത്തിയത് ⁉️ ✔️ ശിവസേന, VHP ❓ ആരെങ്കിലും പ്രതിഷേധങ്ങൾ അടിച്ചമർത്തിയോ ⁉️ ✔️ അതെ, ബിജെപി സർക്കാർ ❓ തൃപ്തി ദേശായി ഉൾപ്പടെ സ്ത്രീകൾ ശനിക്ഷേത്രത്തിൽ കയറിയോ ⁉️ ✔️ കയറി ❓ ബിജെപി സർക്കാർ തടഞ്ഞോ ⁉️ ✔️ ഇല്ല ❓ ഹിന്ദു മതവികാരം വ്യണപ്പെട്ടോ ⁉️ ✔️ ഇല്ല ❓ ഏതെങ്കിലും രാഷ്ടീയ പാർട്ടികൾ സംഘടിച്ച് ഹിന്ദുമതം വികാരം വ്രണപ്പെട്ടു എന്ന മുതലെടുപ്പ് നടത്തിയോ ⁉️ ✔️ ഇല്ല ❓ 400 വർഷങ്ങൾക്കിടയിൽ ശനിക്ഷേത്രത്തിൽ സ്ത്രീകൾ കയറിയിട്ടുണ്ടായിരുന്നോ ⁉️ ✔️ ഇല്ല #ശബരിമല (കേരളാ) ❓ ശബരിമല എവിടെയാണ് ⁉️ ✔️ പത്തനംതിട്ട (കേരളം) ❓ ക്ഷേത്രം ഏത് മതത്തിന്റേതാണ് ⁉️ ✔️ ഹിന്ദുമതം ⁉️ ❓ ശബരിമലയിൽ സ്ത്രീകൾക്ക് കയറണമെന്ന കേസ് കൊടുത്തതാരാണ് ⁉️ ✔️ യങ് ലോയേഴ്സ് അസോസിയേഷൻ(ഡൽഹി) ❓ പരാതിക്കാരുടെ രാഷ്ട്രീയം ഏതാണ് ⁉️ ✔️ സന്നദ്ധ സംഘടനയാണ് ❓ ശബരിമലയിൽ സ്ത്രീകൾ കയറാൻ ഉത്തരവിട്ടത് ആരാണ് ⁉️ ✔️ സുപ്രീംകോടതി ❓ കേരളം ഭരിക്കുന്നത് ആരാണ് ⁉️ ✔️ ഇടത് പക്ഷം ❓ ഉത്തരവ് നടപ്പാക്കുമെന്ന് കോടതിയിൽ പറഞ്ഞത് ആരാണ് ⁉️ ✔️അക്കാര്യത്തിൽ പ്രത്യേകിച്ച് നിലപാടില്ല, സ്ത്രികൾ കയറുന്നതിന് എതിർപ്പില്ല എന്ന് സർക്കാർ ❓ ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുന്നതാരാണ് ⁉️ ✔️ ഇടത്പക്ഷ ഗവൺമെന്റ് ❓ ഇടത് പക്ഷ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയോ ⁉️ ✔️ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിയാണ് ❓ അടുത്ത പോംവഴി എന്താണ് ⁉️ ✔️ കേന്ദ്ര സർക്കാരിന് നിയമനിർമ്മാണം നടത്താം ❓ സ്ത്രികൾ ശബരിമല ക്ഷേത്രത്തിൽ കയറുന്നതിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നോ ⁉️ ✔️ ഉണ്ടായിരുന്നു ❓ ആരാണ് പ്രതിഷേധങ്ങൾ നടത്തുന്നത് ⁉️ ✔️ BJP, കോൺഗ്രസ് ❓ ആരെങ്കിലും പ്രതിഷേധങ്ങൾ അടിച്ചമത്തിയോ ⁉️ ✔️ ഇല്ല ❓ സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ കയറിയോ ⁉️ ✔️ ഇല്ല ❓ കേരളാ സർക്കാർ തടഞ്ഞോ ⁉️ ✔️ ഇല്ല ❓ കേരളാ സർക്കാർ സ്ത്രീകളെ ബലമായി പിടിച്ച് കയറ്റിയോ ⁉️ ✔️ ഇല്ല ❓ ഹിന്ദു മതവികാരം വൃണപ്പെട്ടോ ⁉️ ✔️ ഇല്ല ❓ ഏതെങ്കിലും രാഷ്ടീയ പാർട്ടികൾ സംഘടിച്ച് ഹിന്ദുമതം വികാരം വ്രണപ്പെട്ടു എന്ന മുതലെടുപ്പ് നടത്തിയോ ⁉️ ✔️ ബി ജെ പി ❓ ഇതുവരെ ശബരിമല ക്ഷേത്രത്തിൽ പ്രായ വെത്യസമില്ലാതെ സ്ത്രീകൾ കയറിയിട്ടുണ്ടായിരുന്നോ ⁉️ ✔️ ഉണ്ട് ❓ എങ്ങനെ അറിയാം ⁉️ ✔️ 1991 ൽ കോൺഗ്രസ് സർക്കാരും, അന്നത്തെ ദേവസ്വം ബോഡും ഹൈക്കോടതിയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും മണ്ഡലകാലം,മകരവിളക്ക്, വിഷു ഒഴിച്ചുള്ള ദിവസങ്ങളിൽ നിരവധി യവ്വനകാല സ്ത്രീകൾ കയറിയിട്ടുള്ളതായി സത്യവാങ് മൂലം കൊടുത്തിട്ടുണ്ട് ❓ ആരാണ് മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ സ്ത്രീകൾ കയറണമെന്നും, കേരളത്തിലെ ക്ഷേത്രത്തിൽ കയറരുതെന്നും പറയുന്നത് ⁉️ ✔️ BJP ❓ ആദ്യം സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും, പിന്നീട് രാഷ്ട്രിയ വൈരം കൊണ്ട് വർഗ്ഗീയത പടർത്തുകയും ചെയ്യുന്നതാരാണ് ⁉️ ✔️ BJP ❓ ആരാണ് ഇരട്ടത്താപ്പ് കാണിക്കുന്നത് ⁉️ ✔️ BJP ❓ എന്ത് കൊണ്ടാണ് കേരളത്തിൽ BJP മറ്റൊരു നിലപാട് എടുക്കുന്നത് ⁉️ ✔️ കേരളത്തിൽ ഇടത് പക്ഷ സർക്കാർ ആയത് കൊണ്ട്...

October 08, 2018 at 09:56AM

അയ്യോ "ഇത് ഞാൻ തന്നെ ആയിരുന്നോ!" എന്നറിഞ്ഞവർ ഇനി മല കയറാതെ മാറി നിന്ന് പ്രതികരിക്കുക! കോടതിയെ വിടരുത് 😎

Thursday, October 04, 2018

October 04, 2018 at 08:40AM

പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍...
മഹാകവി #പി കുഞ്ഞിരാമൻ നായർ
മൈക്കിലൂടെ കഠോരശബ്ദത്തിൽ കേളികേട്ടുണരുന്ന കോവിലിന്റെ പേരുകേട്ട ആ പുണ്യനട കണ്ടുവെങ്കിലും, നട തുറക്കും വരെ കാത്തിരിക്കാൻ സമയമില്ലാത്തതിനാൽ, മിന്നിമറയുന്ന ആ സത്യപ്പൊരുളിന്റെ കാല്പാദം കണ്ടു തൊഴാതെ ഞാൻ തിരിച്ചു നടന്നു!!
ഇത്രേ പാടുള്ളൂ ഭക്തിപ്രമാണങ്ങൾ ഒക്കെയും, മെനക്കെട്ടിരുന്ന് ധ്യാനിക്കേണ്ട ഒന്നാവരുത് ബിംബങ്ങളും സങ്കല്പങ്ങളും. ഒരു കൂട്ടായ്മയുടെ, സുന്ദരവും സുരഭിലമായ ഒത്തുചേരലിന്റെ വേദിയുമായി മാറണം പുണ്യാലയങ്ങൾ ഒക്കെയും. മനസ്സിനെ ഹനിക്കുന്നതോ അന്ധവിശ്വാസസങ്കല്പങ്ങളിൽ കൂട്ടിക്കുഴച്ച് പേടിയോടെ കാണേണ്ടതോ ആവരത് അതൊന്നും തന്നെ!

October 04, 2018 at 08:12AM

തീര്‍ന്നു മധുര വിഭവങ്ങളൊക്കെയും ശൂന്യമായ്‌ മുന്തിരി പാത്രങ്ങളൊക്കെയും വന്നുനീ വൈകിയ വേളയില്‍ കത്തിയ ചന്ദനപ്പൂത്തിരി ചാരം മരിക്കവേ!

Tuesday, October 02, 2018

October 02, 2018 at 07:22AM

ലൈഫ് ഈസ് ബെറ്റർ വിത് ഫ്രണ്ട്സ്...!

Monday, October 01, 2018

Wikigraphists Bootcamp 2018

വിക്കിപീഡിയ Wikigraphists Bootcamp 2018-ൽ കുമ്മനം കളിച്ച് ഒരാൾ കയറിയെന്ന്! പത്തോളം വർഷമായി മലയാളത്തിൽ ഇങ്ങനൊരാളെ കണ്ടിരുന്നില്ല!

വിക്കിപീഡിയ Wikigraphists Bootcamp 2018-ൽ #കുമ്മനം കളിച്ച് ഒരാൾ കയറിയെന്ന്! പത്തോളം വർഷമായി മലയാളത്തിൽ ഇങ്ങനൊരാളെ കണ്ടിരുന്നില്ല!

Posted by Rajesh Odayanchal on Sunday, 30 September 2018

Sunday, September 30, 2018

ശാസ്ത്രാവ്

സത്യാന്വേഷകരേ ഇതിലേ ഇതിലേ!! സംസാരിക്കുന്ന തെളിവുകൾ പോരട്ടേ! സത്യങ്ങൾ പുറത്തുവരട്ടെ


എന്തുതന്നെയായാലും കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ട്. ബൗദ്ധികസങ്കേതമായിരുന്നു ശബരിമല എന്ന വിഷയത്തിൽ ഇന്നധികമാർക്കും തർക്കം കാണില്ല. വ്യക്തവും ശുദ്ധവുമായ കണക്കുകളും കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അതു സ്ഥിതീകരിക്കുവാൻ നിർവ്വഹമുള്ളൂ. നെറ്റിൽ ചില സ്ഥലത്തു നിന്നെടുത്ത ഒരു വിശകലനമിതാ കൊടുക്കുന്നു. വായിക്കുക. സപ്പോർട്ട് ചെയ്യാനോ എതിർക്കാനോ സംസാരിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ ചേർക്കുക.


 ശാസ്താവ് എന്നാൽ ധമ്മം ശാസിക്കുന്നവൻ ബുദ്ധൻ, ധമ്മം എന്നാൽ സദാചാരം'
ശബരിമല ഒരു ഹിന്ദു ആരാധനാലയമല്ല. അയ്യപ്പൻ ഒരു ഹിന്ദു അല്ല. അത് ബുദ്ധവിഹാരയായി രുന്നു. 8000 ബുദ്ധ സന്യാസിമാരെ കുന്തത്തിൽ കോർത്ത് കൊന്നിട്ടാണ് ആര്യൻമാർ (ബ്രാഹ്മണർ ) ശബരിമല പിടിച്ചടക്കിയതെന്ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ശിലയിൽ കൊത്തി വച്ചിട്ടുണ്ട്. (ശിലാശാസനം) ആര്യാക്രമത്തിൽ പലായനം ചെയ്ത ബുദ്ധ സന്യാസിമാർ പമ്പാനദി നീന്തി മറുകര കേറി രക്ഷപെട്ടപ്പോൾ",, പമ്പകടന്നു " എന്നൊരു പദവും മലയാളത്തിന് ലഭിച്ചു.. ബുദ്ധമതത്തിൽ ജാതിയില്ല. നാനാജാതി മതസ്ഥർക്കും അവിടെ സ്ഥാനമുണ്ട് .അവിടെ ആർക്കും പോകാം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പോകാം. മത്സ്യ മാംസാദികൾ കഴിക്കാം ഗോത്രാചാരം പിന്തുടരുന്ന ബുദ്ധിസ്റ്റ് പഗോഡയാണത്.

എന്റെ നാട്ടിൽ ഉള്ളവരും എന്റെ പിതാവും ഉൾപ്പെടെ 41 ദിവസം വൃതം എടുത്ത് 41-ാം ദിവസം ആഴിയും പടുക്കയും ഭാഗവത പാരായണവും കഞ്ഞിസദ്യയും വില്ലടിച്ചാൻ പാട്ടും ഭജനയും ശാസ്താംപാട്ടും നടത്തി കെട്ട് മുറുക്കി വച്ചിട്ട് അടുക്കളയിൽ കയറി മീൻ കറി കൂട്ടി സദ്യ കഴിച്ച് നോയമ്പ് മുറിച്ചിട്ടാണ് ശബരിമലക്ക് പോകുന്നത്. പോകുമ്പോ ഒരു ഗ്രൂപ്പായിട്ടാണ് പോകുന്നത് വാറ്റ് ചാരായം അരി പച്ചക്കറി സാധനങ്ങൾ പാചകത്തിനുള്ള പാത്രങ്ങൾ ചൂട്ട് കെട്ടുകൾ തുടങ്ങിയവയും കൊണ്ട് പോകും. 1984 ന് ശേഷമാണ് ശബരിമലയിൽ ചാരായവും കഞ്ചാവും നിരോധിച്ചത്.

ശ്രീ ബുദ്ധനും മാംസാഹാരം കഴിക്കുമായിരുന്നു. നല്ല ബുദ്ധമതക്കാർ, ദലൈലാമ ഉൾപ്പെടെ ബുദ്ധമതക്കാൾ മാംസം കഴിക്കുന്നവരാണ്. ബുദ്ധൻ മരിച്ചത്‌ പോലും പന്നിയിറച്ചി കഴിച്ചാണെന്ന് പറയപ്പെടുന്നു. ഇതെഴുതുന്ന ഞാൻ സുഹൃത്തുക്കളുമൊത്ത് വർഷങ്ങളോളം ഒരു വൃതം പോലുമെടുക്കാതെ ബൈക്കിൽ ശബരിമല സന്ദർശിച്ചിട്ടുള്ളതാണ് ഒരു പുലിയും നാളിതുവരെ ഞങ്ങളെപിടിക്കാൻ വന്നിട്ടില്ല; ചാലക്കയം പമ്പയിലെ ആദിവാസി ഊരുകാരോട് ചോദിച്ചാൽ അവർ പറയും അവിടെ അയ്യപ്പനല്ല. പുത്തനാണെന്ന്. (ബുദ്ധൻ) അപ്പോൾ ഒരു സംശയം തോന്നാം -ആരാണ് അയ്യപ്പൻ ? ശരിയായ ചില നിഗമനങ്ങളും ചരിത്രപരമായ തെളിവുകളിൽ ചിലവ ഇവിടെ കുറിക്കട്ടെ.

ഹിന്ദു ദേവന്മാരിൽ സുപരിചിതനായ കഥാപാത്രമാണ് “ശാസ്താവ്”. ചാത്തൻ, ചാത്തപ്പൻ, അയ്യൻ, അയ്യപ്പൻ, അയ്യനാർ, ചേവകൻ, വേട്ടക്കൊരുമകൻ, നിലവയ്യൻ, ഹരിഹരസുതൻ...etc എന്നിങ്ങനെ ശാസ്താവിന് മറ്റ് നാമങ്ങളുണ്ട്. രസകരമായ ഒരു വസ്തുതയിതാണ്, വടക്കേ ഇന്ത്യയിൽ ആയിരക്കണക്കിന് ഹിന്ദു ദേവി-ദേവന്മാരും ദൈവങ്ങളുടെയും പട്ടികയിൽ ദക്ഷിണ ഇന്ധ്യയിലെ ‘ശാസ്താവിനെ’ മിക്കപേരും അറിയുന്നില്ല. ദക്ഷിണ ഇന്ധ്യയിൽ പ്രത്യേകിച്ച് കേരളത്തിലുള്ളവർക്ക് ‘ശാസ്താവ്’ എന്ന നാമം സുപരിചിതമാണ്. പ്രചലിതമായിരിക്കുന്ന കെട്ടുകഥകളെയും പുരാണകഥളെയും മാറ്റിനിർത്തി പ്രാചീന ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ ‘ശാസ്താവ്’ എന്ന വാക്ക് പാലിയിൽ നിന്നുള്ളതാണെന്ന് ധാരാളം തെളിവുകളുണ്ട്. ബുദ്ധൻറെ പല സുത്തങ്ങളിലും (discourses) നമുക്ക് കാണാനാകും. ബുദ്ധനെ വിളിച്ചിരുന്ന മറ്റൊരു പേരാണ് ശാസ്താവ്. ശാസ്താവിൻറെ അർത്ഥം - ഉത്തമനായ അഥവാ ശ്രേഷ്ഠനായ ശിക്ഷകൻ. ദക്ഷിണ ഇന്ധ്യയിൽ ബുദ്ധിസ്സത്തിൻറെ വരവോടെ പാലിഭാഷയുടെ പ്രഭാവം വളരെയധികമുണ്ടായി.

ശാസ്താവിന് സമാനർത്ഥപദമാണ് ‘അയ്യൻ’. പാലിയിൽ ‘അയ്യാ’, സംസ്കൃതത്തിൽ ‘ആര്യാ’ (പാലിയിൽ ‘ർ’ ശബ്ദം ലോഭിക്കും) എന്നും പറയും. ബുദ്ധൻറെ ശ്രേഷ്ഠ സംഘത്തെ ‘അയ്യ സംഘം’ അഥവാ ‘ആര്യ സംഘം’ എന്ന് പറയപ്പെടുന്നു. തമിഴകത്ത് എല്ലായിപ്പോഴും ‘അപ്പന്’ വളരെ വലിയ സ്ഥാനമാണ് നൽകുന്നത്. ബുദ്ധിസ്സം വളരെ ആഴത്തിൽ കേരളീയരുടെ മനസ്സിലും സംസ്കാരത്തിലും ഭാഷയിലും പ്രഭാവമുണ്ടാക്കിയിരുന്നു. അയ്യപ്പൻ എന്നാൽ ശ്രേഷ്ഠനായ അച്ഛൻ. ബുദ്ധനെയും പ്രഗൽഭരായ ബൗദ്ധ ശിക്ഷകന്മാരെയും വിളിക്കാൻ ഉപയോഗിച്ചിരുന്ന പദമായിരുന്നു ‘അയ്യപ്പൻ’. ദക്ഷിണ ഇന്ത്യക്കാർ ഇന്നും ആശ്ചര്യസൂചകമായി ‘അയ്യോ’, ‘അയ്യാ’ എന്നും, (പ്രതിവിപ്ലവത്തിൽ) negative പദമായി അതിനെ ‘അയ്യേ’, അയ്യം (അഴുക്ക) എന്നിങ്ങനെ ഉപയോഗിക്കുന്നു. 1930 കളിൽ ചില ഉത്സവങ്ങളിൽ ‘അരുംപോരുൾ അയ്യോ, ഹേ പുത്താ’ അതായത് ‘ശ്രേഷ്ഠനായ പിതാവേ, ഹേ ബുദ്ധാ’ എന്ന് വിളിക്കാറുണ്ടായിരുന്നു. പാലിയിലെ ബുദ്ധൻ എന്ന പദത്തെ പുത്തൻ (പുതിയ മനുഷ്യൻ) എന്നും, ബുദ്ധനെ പുത്തനച്ചൻ എന്നും പറയുന്നു. ശാസ്താവ് എന്ന പദത്തെയും അതിൻറെ നാനാപദങ്ങളെയും ഇപ്രകാരം ചേരളരാജ്യത്ത് സാർവത്രികമായി ഉപയോഗിച്ചിരുന്നു.

ശാസ്താവായ ബുദ്ധൻറെയും, സംഘത്തിൻറെ പ്രതീകമായ അവലോകീതീശ്വര ബുദ്ധൻറെയും വിഗ്രഹങ്ങൾ പത്മാസന, അർദ്ധപത്മാസന, ചിനമുദ്രകളിൽ കാണാം. ശാസ്താംകോവിലുകളിൽ ഏറ്റവും പ്രഥാനപ്പെട്ടതും പ്രാചീനവുമായ ശബരിമല (ശിബിർ കേന്ദ്രം). പിൽകാലത്ത് അത് തീർഥാടന കേന്ദ്രമായി മാറുകയായിരുന്നു. തീർഥാടനത്തിന് അനുയോജ്യമായ ധനു-മകര മാസങ്ങളിൽ തീർഥാടകർ എത്തുന്നത് വ്യക്തികളായും ഗ്രൂപ്പ്‌കളായുമായിരുന്നു. ഗ്രൂപ്പുകളെ നയിച്ചിരുന്നത് ഉപാദ്ധ്യന്മാരായിരുന്നു (preceptors). പഞ്ചശീലങ്ങൾ ആചരിച്ചും, കഠിന നിഷ്ഠയോടെ ലൌകിക സുഖങ്ങളെ ത്വേജിച്ചും അവിടേക്ക് ആയിരങ്ങൾ ബുദ്ധ-ധമ്മ-സംഘ ശരണംവിളികളോടെ ദക്ഷിണഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്ന് എല്ലാ വർഷവും എത്തുന്നു. പത്താം നൂറ്റാണ്ടിൻറെ അവസാനം വരെ ശബരിമലയിലെ (പൊന്നമ്പലമേട് - മാളികപുറം) തീർഥാടന കേന്ദ്രത്തിൻറെ ചുമതല ശാസ്താവ് അഥവാ അയ്യപ്പൻ എന്ന് വിളിക്കപ്പെടുന്ന ബൗദ്ധ ശിക്ഷകർക്കായിരുന്നു.

ഇനി ശ്രീ അയ്യപ്പൻ ആരെന്ന് നോക്കാം. 
ഹിന്ദു പുരാണകഥയിൽ അയ്യപ്പനെ പരിചയപ്പെടുത്തുന്നത് ആ വ്യക്തിയെ തേജോവധം ചെയ്യുന്ന രീതിയിലാണ് കാണപ്പെടുന്നത്. ചുരുക്കി വിവരിക്കാം, പാലാഴിമഥനത്തിൽ അസുരന്മാർ കൈക്കലാക്കിയ ‘അമൃതിനെ’ ദേവന്മാർക്ക് വീണ്ടെടുത്തു നൽകാനായി വിഷ്ണു വിശ്വമോഹിനിയുടെ (അഭിസാരികയുടെ) രൂപത്തിൽ അവതാരമെടുത്തു. വിശ്വമോഹിനിയുടെ (വിഷ്ണുവിൻറെ) വശ്യസുന്ദര രൂപത്തിൽ ശിവൻ ആകർഷിക്കപ്പെട്ടു. വിശ്വമോഹിനിയുടെ തുടയിൽ ശുക്ലസ്കലനം സംഭവിക്കുകയും അവിടെനിന്ന് ശിവനു ഒരു പുത്രൻ ജനിക്കുകയും ചെയ്തു. (ഹരിഹര പുത്രൻ എന്ന് വിളിക്കപെടുന്നു). തുടർന്ന് ശബരിമലയിലെ വനത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു. പന്തളം രാജാവിൻറെ വേട്ടയാടൽ പര്യടനത്തിനിടെ ആ ശിശുവിനെ കണ്ടെത്തുകയും വളർത്തുമകനായി സുശ്രുഷിക്കുകയും ധർമ്മശാസ്താ രാജാവായി അവരോധിക്കുകയും ചെയ്തു... ശിവനും വിഷ്ണുവിനെ പോലെ ശക്തരായ ഹിന്ദു ദൈവങ്ങൾക്ക് അനുയോജ്യമായ ലൈഗിക പങ്കാളിയെ ലഭിക്കാത്തതും (ലക്ഷ്മി, പാർവതി ഉണ്ടായിട്ടും) അറപ്പും വെറുപ്പും ഉളവാക്കുന്ന യുക്തിക്ക് നിരക്കാത്ത തുടയിൽ നിന്നുള്ള പുത്രജന്മം ഉച്ചത്തിൽ പറയുന്നത്, ശൈവ-വൈഷ്ണവ cult കൾ കേരളത്തിൽ ബുദ്ധിസ്സത്തിന് അധ:പതനം സംഭവിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ശബരിമല വിഹാരവും അവിടത്തെ വരുമാനവും കൈക്കലാക്കാനുള്ള പ്രയത്നങ്ങളുടെ കഥയാണ്‌. പിൻതലമുറകൾ ഈ കഥയുടെ ആധികാരികതയെ ചോദ്യംചെയ്യാതെ അംഗീകരിച്ചു വിശ്വസിച്ചു പോരുന്ന അജ്ഞതയെ കേരള ചരിത്രകാരൻ കെ. എൻ. ഗോപാലൻ പിള്ളയുടെ കേരളമാഹാചരിത്രത്തിൽ ഉപസംഹരിക്കുന്നത്‌ ഇങ്ങനെയാണ്.

ഇന്ന് ഹിന്ദു ഐതീഹങ്ങളിൽ അയ്യപ്പനെ പരിചയപ്പെടുത്തുന്ന മ്ലേച്ചവും അപഹാസ്യവുമായ ഐതീഹ-കെട്ടുകഥകളിൽ നിന്ൻ ഭിന്നമായി ചരിത്രത്തിൽ അദേഹത്തിന് വലിയ സ്ഥാനമുണ്ട്.

ഇനി ശാസ്താവ് എന്ന അയ്യപ്പനെ ചരിത്രത്തിലൂടെ നോക്കാം. 
മധുരയിലെ പ്രാചീന പാണ്ട്യൻ വംശാവലിയിലെ അംഗമായ പന്തളം രാജവിൻറെ മൂലവംശം വസിച്ചിരുന്നത് കുറ്റാലം എന്ന പ്രദേശത്തായിരുന്നു. 856 AD യിൽ ശിവകാശിയിലെ മറവ അധികാരികളും ശിവഗംഗയും ബലാത്ക്കാരമായി അവിടെന്നിന്ന് ആട്ടിയോടിക്കുകയും, തുടക്കത്തിൽ സഹ്യപർവ്വത്തിൽ റാന്നി ഭാഗത്തായി (150 വർഷങ്ങളോളം ഏതാണ്ട് 1006 AD വരെ) അഭയാർത്തികളായി കുടിയേറുകയും, പിൽക്കാലത്ത് പന്തളം കേന്ദ്രികരിച്ച് നാട്ടുരാജ്യആസ്ഥാനം പണിയുകയുമായിരുന്നു. പി. ആർ. രാമ വർമ്മയുടെ ‘അയ്യപ്പ ചരിത്രത്തിൽ’ പറയുന്നത്, ശാസ്താവ് അയ്യപ്പൻ ജനിച്ചത് 1006 AD ക്ക് ശേഷമാകാം. പൊന്നമ്പലമേട്ടിലെ മഹായാന സമ്പ്രദായത്തിലെ അനുയായിയായിരുന്ന വിഹാഹിതനായ യോഗിക്ക് ജനിച്ച പുത്രനായിരുന്നു അയ്യപ്പൻ. ആയോധനകലകൾ അഭ്യസിച്ച അയ്യപ്പനെ പന്തളം രാജാവിൻറെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അയക്കുകയായിരുന്നു.

അയ്യപ്പനെ ചേകവൻ എന്ന് വിളിക്കുന്നതിൽ കേരളത്തിലെ ഈഴവ സമൂഹവുമായി വളരെ അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും ചെറിയ ചെറിയ എതിരാളി ഗ്രൂപ്പുകളുമായി സംഘട്ടനങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റക്കൊറ്റക്കോ കൂട്ടമായോ അംഗം വെട്ടുന്നവരായിരുന്നു (ഈഴവപയറ്റു ആയോധനകല) ചേകവന്മാർ. അയ്യപ്പനെ ഈഴവപയറ്റു അഭ്യസിപ്പിച്ചിരുന്നത് തണ്ണീർമുക്കം ചിറപ്പാഞ്ചിറയിലെ ആശാനായിരുന്നു (മൂപ്പിൽ). ചെമ്പകശേരിയിൽ മൂപ്പിൽ ഗുരുക്കന്മാർക്ക് ഒട്ടേറെ കളരിപുരങ്ങൾ ഉണ്ടായിരുന്നു. പല നാട്ടുരാജ്യങ്ങളുടെ സൈന്യത്തിന് മൂപ്പിൽ ആശാനായിരുന്നു, തന്നയുമല്ല അവർ സാമ്പത്തികമായും ശക്തരുമായിരുന്നു.

മൂപ്പിൽ അയ്യപ്പൻറെ സന്തത സഹാവാസിയായിരുന്നു. അദ്ദേഹം അയ്യപ്പനെ മറ്റ് യോദ്ധാക്കളോടൊപ്പം പരീക്ഷണപോരിന് കളത്തിൽ ഇറക്കിയിരുന്നില്ല. കാരണം, അക്കാലത്ത് മറവന്മാർ ശബരിമല ആക്രമിച്ച് സമ്പത്ത് കൊള്ളയടിക്കുന്നതിനെ നേരിടാനും ശബരിമലയെ തിരിച്ചുപ്പിടിക്കാനും അയ്യപ്പന് ശക്തി സംഗ്രഹിക്കാൻ മൂപ്പിൽ തൽപ്പരനായിരുന്നു. അതിനിടക്ക് മൂപ്പിലിൻറെ സുന്ദരിയായ മകൾ പൊൻകുടിയുമായി അയ്യപ്പൻ പ്രണയത്തിലായി. അവൾ അയ്യപ്പൻറെ കായിക ബലത്തിലല്ല ആകൃഷ്ടയായത്‌, മറിച്ച് ശബരിമല കേന്ദ്രത്തെ തിരിച്ചുപിടിക്കാനുള്ള ദൌത്യവും അദ്ദേഹത്തിൻറെ ധാർമിക അന്വേഷണത്തിലുമായിരുന്നു പൊൻകുടിക്ക് താൽപര്യം തോന്നിയത് എന്ന് പറഞ്ഞു. അവരുടെ പ്രേമബന്ധത്തെ കുറിച്ച് ‘ഇഴോത്തിശേഷം’ (ഇഴവ പെൺകൊടിയുമായുള്ള തുടർസംഭവങ്ങൾ) എന്ന് ശീർഷകത്തിൽ അനവധി പാട്ടുകളിൽ കാണപ്പെടുന്നു. ആ പ്രണയനന്തരം മൂപ്പിലും തൻറെ യോദ്ധാക്കളും അയ്യപ്പനിലൂടെ കണ്ട ദൌത്യം ഉപേക്ഷിച്ചു. എന്നാൽ അയ്യപ്പൻ തൻറെ തരുണിയോടുള്ള പ്രതിജ്ഞ ത്യജിച്ച്കൊണ്ട്, പ്രതിജ്ഞാബദ്ധതയോടെ എരുമേലിയിലെക്ക് തൻറെ സൈന്യവുമായി പ്രയാണം ചെയ്തു.

എരുമേലിയിൽ കോട്ടപ്പടി എന്ന സ്ഥലത്ത് തൻറെ ഉറ്റ ചങ്ങാതിയായ അലിക്കുട്ടിയുടെയും ഫാത്തിമയുടെയും (പാത്തുമ്മ) മകനായ ബാബർ (വാവർ) റിനെ കാണാൻ പോയി. അവിടെ യുദ്ധത്തിന് ആവശ്യമായ സന്നാഹങ്ങൾ വാവരും സംഘവും ഒരുക്കിയിട്ടുണ്ടായിരുന്നു. (അതിനുമുമ്പ് അവിടത്തെ മലനിരകളിൽ വാവർ കവർച്ചാസംഘത്തിൻറെ നേതാവും അറബ് വ്യാപാരികളുമായി ബന്ധമുള്ള ആളായിരുന്നു. ഒരിക്കൽ വാവരും അയ്യപ്പനും യുദ്ധത്തിന് വെല്ലുവിളിക്കുകയും, ദ്വന്ദയുദ്ധത്തിനോടുവിൽ അവർ വിശ്വസ്തരായ ചങ്ങാതിമാരാകുകയും ചെയ്തു.) അങ്ങനെ അയ്യപ്പനും, മൂപ്പിലും, വാവരും സഖ്യ ചേർന്ന് ശബരിമല കേന്ദ്രത്തിനെ നിയന്ത്രിച്ചിരുന്ന മറവന്മാരുടെ തമിഴ് പ്രദേശത്തിലുള്ള അഴുതക്ക് സമീപം ഇഞ്ചിപാറയിലെ കോട്ട വളയുകയും ഓർക്കാപുറത്തുള്ള ആക്രമണത്തിലൂടെ മരവന്മാരെ കീഴ്പ്പെടുത്തി അവരെ തുരത്തിയോട്ടിച്ചു. അതിൽപിന്നെ അയ്യപ്പൻ ശരംകുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആലിൻറെ ചുവട്ടിൽ ആയുധം വെച്ചുപേക്ഷിക്കുകയും, ശബരിമല കേന്ദ്രത്തിലേക്ക് നടന്നുനീങ്ങി. പന്തളം രാജാവിൻറെ ഭരണസമതിക്ക് അതിൻറെ ചുമതല ഏൽപ്പിക്കുകയും, കുറേനാൾ അവിടെ ചിലവഴിക്കുകയും ചെയ്തു.

ആ അവസരത്തിൽ പൊൻകുടി തൻറെ ചെറിയ സൈന്യവുമായി അയ്യപ്പനെ തേടിയെത്തിയപ്പോൾ ഒരക്ഷരം പോലും ഉരിയാടാതെ ധ്യാനാവസ്ഥയിൽ ഇരിക്കുന്ന അയ്യപ്പനെയാണ് കണ്ടത്. ആത്മീയ പങ്കാളിത്തം മാത്രം പ്രതിജ്ഞ ചെയ്തിരുന്ന പൊൻകുടിയെ പൊന്നമ്പലമേട്ടിലെ ഭിക്ഷുണി സംഘത്തിൻറെ മടത്തിലെക്ക് അയ്യപ്പൻ അയക്കുകയാരുന്നു ചെയ്തത്. അവർ അപ്രകാരം അത് അനുസരിക്കുകയും, അതിൻറെ സൂചകമായി എല്ലാ വർഷവും മകരമാസം ഒന്നാംതിയതി ദീപം കത്തിക്കുകയും, അത് പിൽക്കാലത്ത് ഒരു ആചാരമായി രൂപപ്പെടുകയും ചെയ്തു.

അയ്യപ്പൻ ശ്രീലങ്ക സന്ദർശിക്കാൻ തീരുമാനിക്കുകയും, പടച്ചട്ട മാറ്റി ഭിക്ഷു വേഷത്തിൽ അവിടെ എത്തുയും ചെയ്തു. ചില കഥകളിൽ പറയുന്നത് അദ്ദേഹം അവിടെ ഒരു രാജകുടുംബത്തിലെ യുവറാണിയെ വിവാഹം ചെയ്തുവെന്നും, പിന്നീട് നിർവാണ പ്രപ്തിക്കായി പ്രതിജ്ഞ എടുക്കുകയും ഒരു ബ്രഹുത്തായ വിഹാറിലേക്ക് പോകുകയും ചെയ്തുവെന്നാണ്.

ബുദ്ധൻറെ 18 നാമങ്ങളിൽ ഒന്നാണ് ‘ശാസ്താവ്’. ബുദ്ധനെ തന്നെയാണ് അയ്യപ്പൻ എന്ന് പറയുന്നതും. എന്നാൽ ഇവിടെ പറയുന്ന അയ്യപ്പൻ ഒരു യോദ്ധാവായായ മനുഷൻറെ പേര് മാത്രമാണ്. അദ്ദേഹം ശബരിമലയും പൊന്നമ്പലമേടും തിരിച്ചുപിടിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ബൗദ്ധ ധാർമിക ജീവിതത്തിലേക്ക് പ്രവേശിച്ച വ്യക്തിയുമായിരുന്നു. ജാതിയുടെയോ മതത്തിൻറെയോ വേർതിരിവില്ലാതെ വാവരുമായുള്ള സൗഹൃദവും നല്ല ഉദ്ദേശത്തോടെയുള്ള യുദ്ധവും തികഞ്ഞ ബൗദ്ധ മനസ്സിനെയാണ് ചൂണ്ടികാണിക്കുന്നത്.

1950 കളിൽ ടി. കെ. നാരായണ പിള്ളയുടെ ദുസ്സഹമായ ഭരണ സമയത്ത്, ചില ഗൂഡാലോചനയുടെ ഭാഗമായി ശിഷിക്കില്ലെന്ന ഉറപ്പുനൽകി കൊണ്ട് ചില ക്രിസ്ത്യൻ മതഭ്രാന്തന്മാരാൽ പുരാതന ക്ഷേത്രത്തെ കത്തിച്ച് നശിപ്പിക്കുകയും അതിനുള്ളിലെ ശാസ്താ വിഗ്രഹത്തെ അടിച്ചുതകർക്കുകയും ചെയ്യിച്ചു. പിന്നീട് ക്ഷേത്രത്തിൻറെ രൂപകൽപന തന്നെ മുഴുവനായി മാറ്റുകയും, പുതുതായി സ്ഥാപിച്ച ശാസ്തവിഗ്രഹിത്തിന് പഴയതിൻറെ ഏകദേശ രൂപം മാത്രമേ നൽകിയുള്ളൂ. അയ്യപ്പൻ എന്നാൽ ബുദ്ധ ബോധിസത്വനായാണ്‌ മഹായാനികൾ പരിഗണിക്കുന്നത്. അത് അർദ്ധപത്മാസന മുദ്രയിലുള്ളതും, അവലോകീതീശ്വരയുടെ വലതുകൈ ചിന്നമുദ്രയും, ഇടതുകൈലെ നാല് വിരളുകൾ നാല് ‘അയ്യ സത്യ’ങ്ങളെ സൂചിപ്പിക്കുന്നു. ബുദ്ധിസ്സത്തിൻറെ വിദ്യാർഥിയും സോഷിയോ – അന്ത്രോപോളജിസ്റ്റ് കൂടിയായ ഡോ. എ. അയ്യപ്പൻ ശബരിമലയിലെ ശാസ്തവിഗ്രഹത്തെ തിരിച്ചറിഞ്ഞത് ‘സാമന്തഭദ്ര ബോധിസത്വ’ (സംരക്ഷകൻ) രൂപവുമായി സാദൃശ്യമുണ്ടെന്നാണ്. കേസരി ബാലകൃഷ്ണ പിള്ളയുടെ അഭിപ്രായത്തിൽ ശാസ്താവിനു അവലോകീതേശ്വര ബോധിസത്വനിൽ ‘മഹാ-സത്വ ബോധിസത്വൻ’ (എല്ലാ ബോധിസത്വന്മാരെയും സംരക്ഷിക്കുന്നവൻ) എന്ന് നാമമാണുള്ളത്. ധർമ്മശാസ്താവ് എന്നാൽ ‘ധമ്മത്തെ സംരക്ഷിക്കുന്നവൻ’ എന്ന അർത്ഥം കൂടിയുണ്ട്.

ഇന്ന് നടമാടുന്ന തീർഥാടന പര്യടനം ബ്രഹ്മാണാധിപത്യത്തിൻറെ മൂർച്ചവസ്ഥയിൽ ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ചവയാണ്. വാവരുടെ പിൻഗാമികൾക്ക് തങ്ങളുടെ പള്ളിയില് ആരാധന നടത്താനുള്ള അവകാശം ഉണ്ടെന്ന് കാണിക്കാൻ 1708 AD യിലെ ചില തെളിവികൾ കേരള ഹൈകോടതിയിലും തുടർന്ന് സുപ്രീംകോടതിയിൽ നിന്ന് ചില വിശിഷ്ട്ട ബഹുമതി സൂചകമായ ആചാരങ്ങൾ നടത്താനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്.

സന്നിധാനത്തെ പ്രതീതാത്മക 18 പടികൾ സൂചിപ്പിക്കുന്നത്, നാല് അയ്യ സത്യങ്ങൾ, 8 അഷ്ട്ടാഗ മാർഗ്ഗങ്ങൾ, ത്രിരത്നങ്ങൾ (ബുദ്ധ-ധമ്മ-സംഘ), മൂന്ന് ചിത്ത ഭാവനകൾ (കരുണ-മോധിത-മൈത്രി) എന്നിങ്ങനെ. (ഹിന്ദുക്കൾ ഇന്ന് 18 പടികൾക്ക് നൽകുന്ന അർത്ഥങ്ങൾ തട്ടികൂട്ടി ഉണ്ടാക്കിയവയാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും). ബുദ്ധൻറെ 18 പേരുകളെയും അത് സൂചിപ്പിക്കുന്നു. അയ്യപ്പനെ ക്ഷത്രീയനാക്കിയും ഓരോ ചിന്നങ്ങളും അടയാളങ്ങളും നാമങ്ങളും പുനഃപ്രതിഷ്ടിച്ചും ചേദിച്ചും ദുർവ്യാഖ്യാനം ചെയ്തും ചരിത്രസത്യത്തെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിക്കാത്ത വിധത്തിൽ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ അജ്ഞതയാൽ ബ്രാഹ്മണിക്കൽ- സവർണ്ണ വ്യവസ്ഥയെ പരിപാലിച്ചു പോരുന്നു.

September 30, 2018 at 07:57AM

1829-ൽ സതി നിർത്തലാക്കിയപ്പോൾ “റെഡി റ്റു ജമ്പ്"-ന്റെ ആൾക്കാരും ഏറെ ഉണ്ടായിരുന്നു. അവകാശം ഏവർക്കുമുണ്ട്. അതും നടക്കണം!

Saturday, September 29, 2018

September 29, 2018 at 04:08PM

ഹിന്ദി അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനു സമാന്തരമായി മലയാള അക്ഷരങ്ങളും പഠിപ്പിക്കുന്നുണ്ട് ആത്മികയെ. സ്വരാക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞു; ഇടയേലേത് ചോദിച്ചാലും എഴുതി കാണിക്കുന്നുണ്ട്. ഇന്നാണവൾ ഞെട്ടിക്കുന്ന ആ സത്യം പറഞ്ഞത് സ്വരാക്ഷരങ്ങളിൽ ഏകാരവും ഓകാരവും ഇല്ലെന്ന്! മലയാളത്തിൽ ഉണ്ട് മോളേ, എന്ന് പറഞ്ഞപ്പോൾ അവൾക്ക് പറഞ്ഞു “ഈ അച്ഛനൊന്നുമറിയില്ല; അങ്ങനെ പഠിപ്പിച്ചത് തെറ്റിപ്പോയതാണെന്ന്! സമാന്തര പഠനം വേണ്ടാന്നു തോന്നുന്നു... #അക്ഷരമാല #ആത്മിക #Aatmika

Thursday, September 27, 2018

September 27, 2018 at 09:19AM

സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ...

September 27, 2018 at 08:29AM

രണ്ടുകാര്യങ്ങൾ ഉണ്ട്... പ്രണയവും ഭക്തിയും തന്നെ!! ........... ......... ........... ............ ......... ....... #പ്രണയം കഴിഞ്ഞ കുറേ മാസങ്ങളായി കാണുന്ന ഒരു ദമ്പതിയുണ്ട്. ഓഫീസിലേക്കുള്ള വഴിമധ്യേ, സിൽക്ക്‌ബോർഡിലേക്കു നടക്കുമ്പോൾ ഇവർ രാവിലെ മോണിങ്‌വാക്കിനു പോയി തിരിച്ച് വീട്ടിലേക്കു മടങ്ങുന്നതാണു സന്ദർഭം. നല്ല പ്രായമുണ്ട്. 70 നു മേലെ കാണും. ആ വല്യമ്മച്ചി നന്നേ ക്ഷീണിതയാണ്. ഭർത്താവാണ് അവരെ കൈ പിടിച്ചും ചേർത്തു പിടിച്ചും നടത്തുന്നത്. ഏതോ നല്ല വീട്ടിലെ കാരണവർ ആണവർ. മക്കളുടെ മക്കളോ അവരുടെ മക്കളോ ചിലപ്പോൾ ഇതിലും ഗംഭീരമായി കൊക്കുരുമ്മി പ്രണയിക്കുന്നുണ്ടാവും. അവരുടെ ലോകത്ത് അവർ മാത്രമായി എന്ത്രമാത്രം സന്തോഷത്തോടെയാണാ മുത്തച്ഛൻ മുത്തശ്ശിയെ നടത്തുന്നത്. ആദ്യമൊക്കെ കണ്ടപ്പോൾ വെറുതേ തള്ളിക്കളഞ്ഞത്, പിന്നീടെന്നോ കണ്ട അവരുടെ കിളിക്കൊഞ്ചലും സ്നേഹത്തലോടലും ശ്രദ്ധ കേന്ദ്രീകരിപ്പിച്ചതായിരുന്നു. മറഞ്ഞിരുന്ന്, ആരും കാണാതെ, പരസ്പരം ചേർത്തുപിടിച്ചുള്ള ആ നടത്തം മൊബൈലിൽ പകർത്തിയാലോ എന്നൊരിക്കൽ തോന്നിയിരുന്നു. ആ പകർത്തൽ അത്രമേൽ നിർമ്മലമായ സ്നേഹത്തിനു മേലുള്ള കടന്നുകയറ്റം ആയിപ്പോകുമെന്നു നിലച്ച് വേണ്ടാന്നു വെച്ചു. അവരെ ഇന്നും കണ്ടു! #ഭക്തി മേൽക്കഥയിലെ കഥാനായകനും സുഹൃത്തും തന്നെയാണു ഇതിലെയും കഥാനായകർ. ആ മുത്തശ്ശനും സുഹൃത്തുമാണു ചിലപ്പോഴൊക്കെ നടക്കാനിറങ്ങുക. അവരും സമപ്രായക്കാർ തന്നെ. സിൽക്ക്‌ബോർഡിലേക്ക് എത്തുന്നിടത്ത് ഒരു ഗംഭീരൻ മലയാളി ഹോട്ടൽ ഉണ്ട്. ആ ഹോട്ടലിനു മുന്നിൽ റോഡും അതിനിപ്പുറം നടക്കാനുള്ള വഴിയും. ഓപ്പോസിറ്റായി രണ്ട് അപ്പൂപ്പന്മാരും ചെരുപ്പൊക്കെ അഴിച്ചു വെച്ച് ഹോട്ടലിനു നേരെ നോക്കി കണ്ടടച്ചു പ്രാർത്ഥിക്കുന്നതു കാണാം!! ഹോട്ടൽ രാവിലെ അടങ്ങിരിക്കും. കോവിലുകളോ പ്രാർത്ഥിക്കാൻ വക നൽകുന്ന എന്തെങ്കിലുമോ ആ പരസരത്തെങ്ങുമില്ലെന്ന് മനസ്സിലായി. എങ്കിലും ചെരുപ്പഴിച്ചു വെച്ച് അവർ ആരോടായിരിക്കും പ്രാർത്ഥിക്കുന്നത് എന്നറിയാനൊരു കൗതുകം തോന്നി. കഴിഞ്ഞ വെള്ളിയാഴ്ചയാണെന്നു തോന്നുന്നു. അതേ സ്ഥലത്തു നിന്ന് ഇരുപതോളം വയസ്സുവരുന്ന ഒരു പെണ്ണ് കണ്ണുകൾകൂപ്പി, തൊഴുതുനിന്ന് വട്ടം തിരിയുന്നത് കണ്ടു (ഏത്തം ഇടുന്നതു പോലെ ഇവിടെ, കർണാടകയിൽ ഉള്ളൊരു ചടങ്ങാണിത്). അല്പസമയം നിന്നെങ്കിലും അവൾക്ക് നിർത്താൻ ഭാവമില്ല. രാത്രിയിൽ വീട്ടിൽ എത്തി, ലൈറ്റൊക്കെ ഓഫ് ചെയ്ത് ആരും കാണാതെ കണ്ണടച്ച് ഞാനും അല്പസമയം കറങ്ങിനോക്കി. തലകറങ്ങിപ്പോയി! ഇന്നലെയാരും ആ ഭാഗത്തില്ലാതെ വന്നപ്പോൾ മൊബൈൽ ഫോണിൽ ആരെയോ വിളിക്കുന്ന ഭാവേന, ഞാൻ ആസ്ഥലത്തു നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി; ചുറ്റും നോക്കി... ദൂരെ, ഒരു അരക്കിലോമീറ്ററിൽ അപ്പുറം വരുമായിരിക്കണം, ഹോട്ടൽ ബിൽഡിങ്ങിനും സമീപത്തെ മുടിവെട്ടുകടയ്ക്കും ഇടയിലൂടെ അങ്ങു ദൂരെയായി ഏതോ ഒരു അമ്പലത്തിന്റേതാണെന്നു തോന്നുന്നു മേൽഭാഗം തെളിഞ്ഞു കാണാം. അവിടുത്തെ ദൈവത്തെയാവണം ഇവർ പ്രാർത്ഥിക്കുന്നത്. ആ കൃത്യമായ സ്ഥലത്തു നിന്നു നോക്കിയാൽ മാത്രമേ അമ്പലത്തിന്റെ മേൽമൂടി കാണുവാൻ സാധിക്കുകയുള്ളൂ. ഇതൊകണ്ടാവണം, ആ രണ്ടു വൃദ്ധർ ഊഴമിട്ട് നിന്ന്, ഒരാൾക്കുശേഷം മറ്റൊരാൾ എന്ന നിലയിൽ പ്രാർത്ഥിക്കുന്നത്. ഇത് കണ്ടതുകൊണ്ടാവണം, ആ പെണ്ണും ഇടയ്ക്കുവന്ന് പ്രാർത്ഥിക്കുന്നത്. ഒരുപക്ഷേ സമീപഭാവിയിൽ അവിടെ പ്രിസരത്തു തന്നെ ഒരു കോവിൽ ഉയർന്നേൽക്കാൻ സാധ്യത കാണുന്നുണ്ട്. എൻ.ബി. രണ്ടിലും ഉള്ള കഥാനായകൻ വല്യച്ഛനെ കാണുമ്പോൾ എന്തോ എനിക്ക് സഖാവ് വി. എസ്. അച്യുതാനന്ദനെ ഓർമ്മവരും. അദ്ദേഹത്തോടുള്ള ഇഷ്ടവും എവിടെയൊക്കെയോ കാണുന്ന സാമ്യവും ആവണം അതിനു കാരണം.

September 27, 2018 at 05:23AM

വേണോങ്കിൽ യൂസാം വേണ്ടെങ്കിൽ യൂസേണ്ട!! #ആധാരം എന്തിനോ വേണ്ടി കുരയ്ക്കുന്ന 🐕

Wednesday, September 26, 2018

September 26, 2018 at 06:17AM

പട്ടരും നായരും നമ്പൂരിയും സ്വാർഥം കെട്ടി പടുത്തുള്ളോരമ്പലങ്ങൾ, പെറ്റ സംസ്കാരത്തിൻ ജീർണ്ണിച്ചതാം ശവ- പ്പെട്ടി ചുമന്നു നടക്കുവോരേ!

September 26, 2018 at 05:02AM

#പ്രണയം പ്രണയമൊക്കെ പലവഴി, പലമാതിരിയുണ്ട്. പെണ്ണിനോട് അങ്ങോട്ടു മാത്രമാവും, അങ്ങോട്ടും ഇങ്ങോട്ടുമാവും, അതുമല്ലെങ്കിൽ ഒരാൾക്ക് ഇങ്ങോട്ടുമാത്രവും ആയേക്കാം. ഈ മൂന്നു ലെവലിലൂടെയും വന്നശേഷം തന്നെയാണിവിടെ ഇന്നു നിൽക്കുന്നതും. ഈയിടെ ഒരു പെണ്ണുവിളിച്ചു. അവൾ, ഇങ്ങോട്ടു മാത്രമായി അനന്യമായ പ്രണയം ഉള്ളിൽ സൂക്ഷിച്ച്, ആസുരതാളമായ ഉൾത്തിമിർപ്പോടെ അലറിത്തുള്ളിയൊരു പെണ്ണായിരുന്നു. എനിക്കവളെ അക്കാലത്ത് പ്രേമിക്കാൻ തോന്നിയതേ ഇല്ല എന്നതാണു സത്യം. അഞ്ചാറുവർഷത്തെ പരിചയത്തിനു ശേഷം തുറന്നു പറയാനുള്ള പക്വത വന്നശേഷമാണവൾ പ്രണയത്തെ പറ്റി അവൾ പറഞ്ഞത്. അവളുടെ താണ്ഡവനൃത്തമൊക്കെ അവസാനിപ്പിച്ച് മറ്റൊരു വഴിയിലേക്കു ഇടയ്ക്കെന്നോ നീങ്ങി. ഞാനിവിടെ ഇങ്ങനെയൊക്കെ ആയി നടക്കുന്നു. ഫെയ്സ്ബുക്കൊക്കെ വന്നപ്പോൾ വെറുതേയെങ്കിലും അവളുടെ പേരു കൊടുത്ത് സേർച്ച് ചെയ്യുന്ന സൂക്കേട് എല്ലാവർക്കുമെന്ന പോലെ എനിക്കുമുണ്ടായി. പഴയ പരിചയക്കാരുടെ പേരുകളൊക്കെ അന്വേഷിക്കാറുണ്ട്. ഈ പേര് പലരീതിയിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചു സേർച്ച് ചെയ്തിട്ടും എനിക്കു കണ്ടെത്താനായില്ല. എന്തായാലും അങ്ങോട്ട് ചോദിച്ചേക്കാം എന്നു കരുതി ആ പൊട്ടിയോട് കഴിഞ്ഞ തവണ വിളിച്ചപ്പോൾ തുറന്നു ചോദിച്ചു: “നീ ഫെയ്സ്ബുക്കിലൊന്നും ഇല്ലേ; ഓർക്കുട്ടിൽ ഒരുകാലത്ത് തകർത്ത് വാരിയ ആളായിരുന്നല്ലോ നീ“ എന്ന്. അവൾ പറഞ്ഞു, “ഉണ്ട്... ഞാൻ ഫെയ്സ്ബുക്കിലുണ്ട്. നിങ്ങളെ പറ്റി ഞാൻ ഭർത്താവിനോടു പറഞ്ഞിരുന്നു. വർഷങ്ങൾക്കു മുമ്പ്, ഞാൻ കല്യാണം കഴിക്കുന്നതിനു മുമ്പേ നിങ്ങളെ ഞാൻ ഫെയ്സ്ബുക്കിൽ നിന്നും ബ്ലോക്ക് ചെയ്തിരുന്നു. ഭർത്താവിനോടു പറഞ്ഞത് അയാൾ ഒരാക്സിഡന്റിൽ മരിച്ചു പോയി എന്നായിരുന്നു. ഇപ്പോഴും നിങ്ങളുടെ പേരു പറഞ്ഞ് എന്നെ അദ്ദേഹം കളിയാക്കാറുണ്ട്“. ആ പൊട്ടിയുടെ വാക്ക് സത്യമായതിനാലോ എന്നറിയില്ല കാലക്രമത്തിൽ ഒരാക്സിഡന്റ് വന്നു ചേർന്നു. മൂന്നാലുമാസം മരണതുല്യവും ഒന്നുരണ്ടു വർഷത്തിൽ അധികം പാതിജീവനും പാതിമനസ്സുമായും കഴിച്ചുകൂടി, പലപല നഷ്ടങ്ങളിലൂടെ പലരുടെ ശ്രമങ്ങളിലൂടെ ഈ വഴിയിലായി. അടുത്തമാസത്തേക്ക് അതിനു മൂന്നുവർഷങ്ങൾ തികയുന്നു!! മറ്റൊരു ഫ്രൊഫൈലിലൂടെ ആ പെണ്ണീപോസ്റ്റ് കാണുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ പെണ്ണേ ഇന്നു വിളിക്കുക... പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടീ പാടിയുമാടിയും പലചേഷ്ടകൾ‍ കാട്ടി വിഭ്രമവിഷവിത്തു വിതയ്ക്കീകിലും ഹൃദിമേ വിസ്മരിക്കില്ല ഞാൻ സുരസുഷമേ...

Tuesday, September 25, 2018

September 25, 2018 at 01:28PM

മരണം രംഗബോധമില്ലാത്ത കോമാളിയാണ് ടീച്ചർജീ... #എംടി, #മഞ്ഞ് ഉച്ചനീചത്വമില്ല; വലുപ്പ ചെറുപ്പമില്ല; ജാതിമതരാഷ്ട്രീയഭേദമില്ല...!

September 25, 2018 at 06:04AM

ഒടുവിൽ അന്യന്റെ, അന്യന്റെയാമവൾ; അവളെ ഞാനുമ്മ വച്ച പോൽ മറ്റൊരാൾ; അവളുടെ നാദം, സൗവർണ്ണദീപ്തമാം മൃദുലമേനി, അനന്തമാം കണ്ണുകൾ; ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം; പ്രണയം അത്രമേൽ ഹ്രസ്വമാം വിസ്മൃതിയതിലുമെത്രയോ ദീർഘം; ഇതുപോലെ പല നിശകളിൽ എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാവണം; ഹൃദയം ഇത്രമേലാകുലമാകുന്നത്; അവളെ എന്നേക്കുമായി പിരിഞ്ഞതിൽ; ഇതുപോലെ പല നിശകളിൽ എന്റെയീ കൈകളിൽ അവളെ വാരിയെടുക്കയാലാവണം ; ഹൃദയം ഇത്രമേലാകുലമാകുന്നത്; അവളെ എന്നേക്കുമായി പിരിഞ്ഞതിൽ; അവൾ സഹിപ്പിച്ച ദുഃഖശതങ്ങളിൽ ഒടുവിലത്തെ സഹനമിതെങ്കിലും ഇതുവരേക്കായവൾക്കായി കുറിച്ചതിൽ ഒടുവിലത്തെ കവിതയിതെങ്കിലും; #PabloNeruda – #TowerOfLight

Monday, September 24, 2018

September 24, 2018 at 08:02PM

വേദാന്തം വൈദികരോതുന്നതു കേട്ടു വേവലാതിപ്പെടും വേലക്കാരേ, പള്ളിയിൽ ദൈവ, മില്ലമ്പലത്തിലും കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി...!

Friday, September 21, 2018

September 21, 2018 at 07:09AM

കൂട്ടുകാരീ, നമ്മൾ‍ കോർ‍ത്ത കയ്യഴിയാതെ, ചേർ‍ത്ത, ഹൃത്താളഗതിയൂർ‍ന്നു പോകാതെ, മിഴി വഴുതി വീഴാതെ, ഇരുൾ‍ക്കയം പൂകാതെ, കാത്തിരിക്കേണമിനി നാം തനിച്ചല്ലോ!! ............ .......... #മേഘങ്ങളേകീഴടങ്ങുവിൻ #മധുസൂദനൻ നായർ

Thursday, September 20, 2018

September 20, 2018 at 02:29PM

മല മല മല മലയാളം!! ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്.

Wednesday, September 19, 2018

September 19, 2018 at 07:26PM

ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെ കണ്ടില്ലെങ്കിൽ! ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ #സൂര്യകാന്തി #ശങ്കരക്കുറുപ്പ്

September 19, 2018 at 05:13PM

#പക ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു; തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്- വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു; പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു, പുകതിന്നപകലിനും ദ്വേഷമുണ്ട്... #കാട്ടാക്കട

September 19, 2018 at 09:43AM

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാ- നൊരുകോടിയീശ്വര വിലാപം ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ- നൊരു കോടി ദേവ നൈരാശ്യം...

September 19, 2018 at 05:58AM

#ഓർമ്മകളിലോരോണം ............ ............. .............. ............ ഒടുവിൽ‍ അമംഗള ദർ‍ശനയായ്‌ ബധിരയായ്‌ അന്ധയായ്‌ മൂകയായി നിരുപമ പിംഗള കേശിനിയായ്‌ മരണം നിൻ മുന്നിലും വന്നു നിൽക്കും... പരിതാപമില്ലാതവളോടൊപ്പം പരലോക യാത്രക്കിറങ്ങും മുമ്പേ; വഴിവായനയ്ക്കൊന്നു കൊണ്ടു പോകാൻ സ്മരണ തൻ ഗ്രന്ഥാലയത്തിലെങ്ങും ധൃതിയിലെന്നോമനേ, നിൻ ഹൃദയം പരതി പരതി തളർന്നു പോകേ... ഒരു നാളും നോക്കാതെ മാറ്റി വച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരു കാണും... പരകോടിയെത്തിയെൻ യക്ഷ ജന്മം പരമാണു ഭേദിക്കുമാ നിമിഷം... ഉദിതാന്തര ബാഷ്പ പൌർണമിയിൽ പരിദീപ്തമാകും നിൻ‍ അന്തരംഗം... ക്ഷണികേ ജഗൽ‍ സ്വപ്ന മുക്തയാം നിൻ ഗതിയിലെൻ‍ താരം തിളച്ചൊലിക്കും... ............ ............. .............. ............ ബാലചന്ദ്രൻ‍ #ചുള്ളിക്കാട്, #സദ്ഗതി

Tuesday, September 18, 2018

September 18, 2018 at 06:05AM

#കുമാരനാശാൻ #മണിമാല #പ്രഭാതനക്ഷത്രം ഉണരുവിൻ വേഗമുണരുവിൻ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ മണമേലുമോമൽമലർമൊട്ടുകളേ അണയ്ക്കുമമ്മമാരുടെ ചിറകു- ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ തണുത്ത നീർശയ്യാഞ്ചലം വിട്ടു തല ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ അകലുന്നൂ തമസ്സടിവാനിൽ വർണ്ണ- ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു സകലലോകബാന്ധവൻ കൃപാകരൻ പകലിൻ നായകനെഴുന്നള്ളീടുന്നു ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ- ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം ഒരുമതേടുവിനെഴുന്നള്ളത്തിതു വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ ഉരയ്ക്കല്ലിങ്ങനെയുദാരമായ് സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം? കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

Monday, September 17, 2018

September 17, 2018 at 03:54PM

#Meeting_Between_Friends ട്രന്റൊക്കെ പോയി പണി നോക്കട്ടെ! ഏവരും കൂടെ ഉണ്ടായാൽ മാത്രം മതി...

Wednesday, September 12, 2018

ഇന്നും കണ്ടു...


ദിനേശ്ബീഡി + തീപ്പെട്ടി
ചെറുപ്പത്തിലൊക്കെ ഞാൻ അതിശയിച്ചു നിന്നിട്ടുണ്ട്. കാണുന്ന ആണുങ്ങളുടെ എല്ലാവരുടെ കയ്യിലും ദിനേശ് ബീഡി പാക്കറ്റും ഒരു തീപ്പെട്ടിയും… എവിടേക്ക് യാത്രപോകുമ്പോളും ഇത് കരുതി വെയ്ക്കും. ഞാൻ അന്നു കരുതി, ആണുങ്ങൾക്ക് ഇതൊക്കെ അത്യാവശ്യമാ. എന്നിട്ട്, ഞാനൊക്കെ വലുതാവുമ്പോൾ ഇതൊക്കെ കയ്യിൽ പിടിച്ച് നടക്കുന്ന കാര്യം വെറുതേ ഓർക്കും… ഭീകരം!!

വല്യ ബുദ്ധിമുട്ടു തോന്നി. ഷർട്ടിന്റെ പോക്കറ്റിലോ, മുണ്ടിന്റെ തുമ്പിലായി ഒതുക്കിയോ, അരയിലോ മറ്റോ തിരുകിയോ വെയ്ക്കണം!! എത്രമാത്രം ബുദ്ധിമുട്ടാണ് ഒരാൺ ജീവിതം എന്നു കരുതി വേവലാതി പെട്ടിരുന്ന കാലമായിരുന്നു അത്…

ഇന്നു പക്ഷേ, വലിയും കുടിയുമൊന്നുമില്ല; ന്നാലും ഇന്നൊരുത്തനെ കണ്ടു ക്യാബിൽ. ഇടയ്ക്ക് പലവട്ടം കണ്ടതു തന്നെയാണിത്. പുള്ളിയുടെ ഷർട്ടിന്റെ പോക്കറ്റിൽ ഒരു ചെറിയ മൊബൈൽ ഫോൺ. ചെവിയിൽ വയർ തിരുകി പാന്റിന്റെ പോക്കറ്റിലോ മറ്റോ മറ്റൊരു സ്മാർട്ട് ഫോൺ. പാട്ട് കേൾക്കുകയാണെന്നു തോന്നി. കൂടാതെ കൈയ്യിൽ ഒരു ചെറു ടാബ് + ബാഗ്. ടാബിൽ ഗൂഗിൾ മാപ്പെടുത്ത് പോകേണ്ട സ്ഥലത്തേക്കുള്ള ദൂരം നോക്കുകയാണു മൂപ്പൻ!! മാർത്തഹള്ളിയിലേക്കാണ്. അടുത്തിരിക്കുന്ന എന്നോടു ചോദിച്ചാൽ തീരുന്ന കാര്യമായിരുന്നു!!

ദിനേശ് ബീഡി പാക്കറ്റിനും തീപ്പെട്ടിക്കും പകരം രൂപഭാവവ്യത്യാസങ്ങളോടെ മറ്റൊരു സംഗതി ആൺജീവിതത്തെ കീഴടക്കുന്നു. രണ്ടു കൈയ്യിലും രണ്ടു കക്ഷത്തിലുമായി 4 ഫോൺ വെച്ചു നടക്കുന്ന നിത്യജീവികൾ പലരുണ്ട് ചുറ്റുപാടുകളിൽ. മാറ്റം കാലാനുസൃതമായി വരുന്നു; പോകുന്നു! കണ്ടറിഞ്ഞു നടക്കുക എന്നതാണു നല്ലത്!

ഏയ് ഓട്ടോ!!

ഓട്ടോറിക്ഷയുടെ നമ്പര്‍ 8547639101 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്യുക / kl10@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക!!

ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തയാറെടുക്കുന്നത്.

ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് 6,32,426 ഓട്ടോറിക്ഷകളാണ്.
കൂടുതല്‍ ഓട്ടോറിക്ഷകളുള്ളത് മലപ്പുറത്ത് – 78,328 എണ്ണം.
രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം – 74,856 ഓട്ടോറിക്ഷകള്‍.
ഏറ്റവും കുറവ് ഓട്ടോറിക്ഷയുള്ളത് വയനാട്ടിലും – 13,757 എണ്ണം.
കൊല്ലം( 52,927),
പത്തനംതിട്ട (25,489),
ആലപ്പുഴ (29,212),
കോട്ടയം (42,030 ),
ഇടുക്കി (22,432 ),
എറണാകുളം (59,936),
തൃശൂര്‍ (61,595 ),
പാലക്കാട് (45,914 ),
കോഴിക്കോട് (53,395 ),
കണ്ണൂര്‍ (47,469 ),
കാസര്‍കോട് (25,067)...

#മനോരമ
https://www.manoramaonline.com/news/latest-news/2018/09/11/whatsapp-number-for-complaint-aganist-autorickshaws.html

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളിന് എട്ടും എൽ. പി. സ്കൂളിനു അഞ്ചും ഹൈസ്കൂളിനു മൂന്നും കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എൽ പിയും 4 ലാപ് ടോപ്പുകളും ഉണ്ട്. കൂടാതെ ഹയർ സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്.

സ്കൂളിന്റെ നാൾവഴി

1956 കാലഘട്ടത്തിലെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോർഡ് മെമ്പറും ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവും ആയ എൻ. ഗണപതി കമ്മത്തിന്റെ താല്പര്യപ്രകാരമാണ് 1956 മാർച്ച് 19 ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവു ഷേണായി ആയിരുന്നു. അപ്പോൾ ചായ്യോം ബസാറിലുള്ള അമ്പു വൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനി ചന്തു, കെ. വി. കുഞ്ഞിരാമ൯, കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯, എം. വി. സി. പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണൻ നായർ, നാഗത്തിങ്കൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ, വരയിൽ കണ്ണൻ, കുഞ്ഞിരാമ൯, പി. കണ്ണൻ നായർ, പി. വി. കുഞ്ഞിക്കണ്ണ൯, പൊക്ക൯ മാസ്റ്റർ, കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരുടെ ശ്രമം കൂടി വിദ്യാലയം സ്ഥാപിതമായതിന്റെ പിന്നിൽ ഉണ്ട്. 1973 ൽ വിദ്യാലയം യു. പി. ആയി ഉയർത്തപ്പെട്ടു. അന്ന് വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 രൂപയും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിനു നല്കിയിരുന്നു. പിന്നീട് 80000 രൂപ ചിലവ് ചെയ്ത് നാട്ടുകാർ തന്നെ ഒരു കെട്ടിടം നിർമിച്ചു. ഈ വിദ്യായലയം 1980 -ൽ ഹൈസ്കൂൾ ആയും 2000 ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. ഗവണ്മെന്റ് അംഗീകാരം കിട്ടുന്നതിനു മുമ്പ് വി. ചിണ്ടൻ മാസ്റ്റർ ആയിരുന്നു അദ്ധ്യാപകൻ.

മറ്റുകാര്യങ്ങൾ

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരുടെ മുഴുവൻ ശമ്പളവും കൊടുത്ത കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ചയ്യോത്ത് ഗവണ്മെന്റ് സ്കൂൾ. കൂടാതെ അന്ധയായ വിദ്യാർത്ഥി നിത്യ തനിക്ക് അംഗപരിമിതർക്ക് ലഭിക്കുന്ന ഒരുമാസത്തെ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത 1,04,720 രൂപയും സകൗഡ് ആൻഡ് ഗൈഡ്, എസ്. പി. സി. വകയിൽ കിട്ടിയ തുക, പി. ടി. എ. ശേഖരിച്ച തുക എന്നിങ്ങനെ സ്കൂളിലെ വിവിധ സംഘടനകൾ ശേഖരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.


ചിത്രങ്ങൾ സംസാരിക്കുന്നു

ഒരുപക്ഷേ ഇതുമാവാം!

2019 ലെ തെരഞ്ഞെടുപ്പ് അടുക്കാറായി. ഇനി, ഇന്നു കാണുന്ന ഗ്യാസ്‌വിലയും എണ്ണവിലകളും ഒക്കെ പുകയായി മാറി 50 രൂപയിലേക്കു തന്നെ തിരികെ പാലായനം ചെയ്യുമെന്നു കരുതാം. കൂടാതെ ഗ്രാമാന്തരങ്ങൾ വരെ നീളുന്ന പുത്തൻ പദ്ധതികളിലൂടെ ജനോപകാരപ്രദമായ സേവനങ്ങളും ലഭ്യമാവണം.

ഭരണനേതൃത്വത്തിലെ ശകുനിമാരുടെ പകിടകൾ എപ്രകാരം ഉരുളുമെന്ന് ഇനിയുള്ള കാലം നമുക്കു കണ്ടറിയാം. അല്പകാലത്തേക്ക് ബ്രെയ്ൻവാഷ് ചെയ്തു തലച്ചോറുകളെ പാകപ്പെടുത്താൻ അറിയാത്തവരല്ല നമ്മുടെ നേതാക്കൾ. വേണ്ടുംവിധം ഏവരും സ്റ്റേജിൽ തന്നെ കാണും.

ഏവർക്കും വേണ്ടത് തെരഞ്ഞെടുപ്പിൽ വിജയിക്കുക, അധികാരം കൈയ്യാളുക എന്നതുമാത്രമായി മാറിയിരിക്കുന്നു. സമയമാവുമ്പോൾ ഒക്കെയും പതം വരുത്തി വോട്ടുചോദിക്കാൻ ഇത്തരം മാജിക്കുകൾ കാണിക്കാനിവർക്ക് വല്ലാത്ത കൗശലവുമാണ്.

Tuesday, September 11, 2018

പ്രണയം

പ്രണയം അനാദിയാം അഗ്നിനാളം ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍ പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം ആത്മാവില്‍ ആത്മാവ് പകരുന്ന പുണ്യം പ്രണയം... തമസ്സിനെ പൂ നിലാവാക്കും നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും താരങ്ങളായ് സ്വപ്ന രാഗങ്ങളായ് ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങളാല്‍ അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമൃതമാകുന്നു... പ്രപഞ്ചം മനോജ്ഞാമാകുന്നു... പ്രണയം... ഇന്ദ്രിയ ദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍ അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങള്‍ വേര്‍പിരിയുന്നു വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍ പ്രണയം അനാഥമാകുന്നു പ്രപഞ്ചം അശാന്തമാകുന്നു... പ്രണയം അനാഥമാകുന്നു പ്രപഞ്ചം അശാന്തമാകുന്നു... മധുസൂദനൻ നായർ - #MadhusoodananNair

വെളിച്ചം വരുന്നു - ചങ്ങമ്പുഴ

അബ്ദ കോടികൾ കൈകോർത്തു വന്നി-
ശ്ശബ്ദ ഖഡ്ഗമിതെൻ കൈയിലേകി.
എന്തിനാണെന്നോ?- ചെന്നിണം പോലും
ചിന്തിയെന്റെ നാടെന്റെ നാടാക്കാൻ!

എന്തിനായിരിക്കും ആ പടവാൾ???
വെളിച്ചംവരുന്നു - ചങ്ങമ്പുഴ
വഞ്ചനക്കൊന്ത പൂണുനൂൽ തൊപ്പി-
കുഞ്ചനങ്ങളറത്തു മുറിക്കാൻ.

മർത്ത്യനെ മതം തിന്നാതെ കാക്കാൻ
മത്സരങ്ങളെ മണ്ണടിയിക്കാൻ.

വിഭ്രമങ്ങളെ നേർവഴി കാട്ടാൻ
വിശ്രമങ്ങളെത്തട്ടിയുണർത്താൻ.

വേലകൾക്കു കരുത്തു കൊടുക്കാൻ
വേദനകൾക്കു ശാന്തി പൊടിക്കാൻ...

തത്സമത്വജ സാമൂഹ്യ ഭാഗ്യം
മത്സരിക്കാതെ കൊയ്തെടുപ്പിക്കാൻ...

നിസ്തുലോൽക്കർഷ ചിഹ്നരായ് നിൽക്കും
നിത്യതൃപ്തിതൻ ചെങ്കൊടി നാട്ടാൻ!

ശപ്ത ജീവിത കോടികൾ വന്നി-
ശ്ശബ്ദസീരമിതെൻ കൈയിലേകി...

എന്തിനാണെന്നോ?-കട്ടപിടിച്ചോ-
രന്തരംഗമുഴുതു മറിക്കാൻ..

തപ്തവേദാന്തമ,ല്ലമൃതാർദ്ര-
തത്ത്വ ശാസ്ത്രം തളിച്ചു നനയ്ക്കാൻ.

ജീവ കാരുണ്യപൂരം വിതയ്ക്കാൻ
ജീവിതങ്ങൾക്കു പച്ചപി ടിപ്പിക്കാൻ.

ഭാവി ലോകത്തിലെങ്കിലുമോരോ
ഭാവുകങ്ങൾ തളിർത്തുല്ലസിക്കാൻ...

വിത്തനാഥരും ദാസരും പോയി
വിശ്വരംഗത്തിൽ മർത്ത്യതയെത്താൻ...

കർഷകന്റെ തെളിമിഴിക്കോണിൽ
ഹർഷരശ്മികൾ നൃത്തമാടിക്കാൻ...

ദുഷ്പ്രഭുത്വത്തിൻ പട്ടടകൂട്ടാൻ
സൽപ്രയത്നത്തെപ്പൂമാല ചാർത്താൻ!

ഇജ്ജഗത്തു ദുഷിച്ചു, ജീർണ്ണിച്ചു,
സജ്ജഗത്തൊന്നു സജ്ജമാക്കും ഞാൻ...!

Monday, September 10, 2018

പ്രതീക്ഷ

ഒരുനാൾ പൊലീസ് അയാളെ അറസ്റ്റ് ചെയ്യും; അപ്പോഴേക്കും എല്ലാവരും അറസ്റ്റ് ചെയ്യാത്തതെന്താ എന്നു ചോദിച്ചു മടുത്തിരിക്കും. അക്കാലത്ത്, എല്ലാവരും പിണറായിസത്തെ വാഴ്ത്തിപ്പാടും! സുന്ദരമായി ഇക്കാര്യമങ്ങ് അവസാനിക്കും - പരിക്കുകളില്ലാതെ തെരഞ്ഞെടുപ്പു നേരിടും!

കന്യാസ്ത്രീ, പള്ളീലച്ചൻ, അറസ്റ്റ്, കഴപ്പ്

ഹർത്താൽ

ഇന്ന് ഭാരതം മൊത്തത്തിൽ ഹർത്താലാണ്. മോദിയുടെ ക്രമമില്ലാത്ത ഗ്യാസ്/ഡീസൽ/പെട്രോൾ വിലവർദ്ധനയും അനുബന്ധമായി കൂടുന്ന മറ്റുവിലക്കയറ്റങ്ങളിലും പ്രതിഷേധിച്ചാണു ഹർത്താൽ.

ബിജെപി ഭരണകൊണ്ടുണ്ടായ മാറ്റങ്ങളുടെ രത്നചുരുക്കം.
1) വർഗ്ഗീയത വർദ്ധിച്ചു. മുൻപ് കേട്ടിട്ടില്ലാത്ത വിധം വിവിധ മത സമൂഹങ്ങൾ അകന്നു

2) പെട്രോൾ, ഡീസൽ വില ആഗോള വിപണിയിൽ കുറയുമ്പോൾ ഇന്ത്യയിൽ റെക്കോർഡ് ഉയരത്തിൽ. ജനക്ഷേമം അല്ല ലക്ഷ്യമെന്ന് വ്യക്തം. ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യുന്ന ദിവസവും വില കൂടി

3) LPG സിലിണ്ടർ വില 800 കടന്ന് ഇപ്പോൾ 2014 ലെ വിലയേക്കാൾ ഇരട്ടിയായി

4) ഇന്ത്യൻ രൂപയുടെ വില റെക്കോർഡ് താഴ്ച്ചയിൽ. ഏഷ്യാ ഭൂഖണ്ഡത്തിൽ ഏറ്റവും വിലയിടിവ് ഇന്ത്യൻ കറൻസിക്ക്.

5) തീവണ്ടി യാത്രാ നിരക്ക് കുത്തനെ കൂട്ടി. പത്തു വർഷത്തിനിടെ ആദ്യമാണ് ഇത്ര നിരക്ക് വർദ്ധന. മിനിമം ചാർജ് 5 ൽ നിന്ന് ഇരട്ടിയാക്കി 10 രൂപ വരെ എത്തിച്ചു.

6) തീവണ്ടി ചരക്ക് കൂലി 10% കൂട്ടി

7) നോട്ട് നിരോധനം നാടകം നടത്തി ജനങ്ങളെ ദുരിതത്തിൽ ആക്കി. പക്ഷെ നിരോധിച്ച കറൻസി 99. 3 % വും തിരിച്ചെത്തി.

8) 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചെത്തിക്കും എന്ന വാഗ്ദാനം അഞ്ചു വർഷം തികയുമ്പോഴും എവിടെയും എത്തിയില്ല. ഇനി 2019 ൽ നോക്കാം എന്നാണ് വാഗ്ദാനം.

9) 50 ദിവസങ്ങൾക്കുള്ളിൽ നോട്ട് നിരോധനം ശരിയാണെന്ന് തെളിയിക്കും എന്ന് പ്രഖ്യാപിച്ച മോഡി 50 ദിവസങ്ങൾക്കു ശേഷം ഇന്നോളം അക്കാര്യം എവിടെയും മിണ്ടുന്നില്ല.

10) വർഷാവർഷം 2 കോടി ജോലികൾ ഉണ്ടാക്കുമെന്ന 2014 വാഗ്ദാനം പുലർന്നില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിന് ശേഷം മാത്രം 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിനു പുറമേ ഐടിയിൽ മാത്രം വരുന്ന 3 വർഷങ്ങൾ കൊണ്ട് ഇപ്പോൾ ജോലിയുള്ള 640000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും എന്നാണ് HfS research firm ന്റെ കണക്ക്

11) റാഫേൽ ഇടപാട് : ഖത്തർ ഫ്രാൻസിൽ നിന്ന് വാങ്ങിയ ഒരു റാഫേൽ വിമാനത്തിന്റെ വില 700 കോടി. അതേ വിമാനം മോഡി വാങ്ങിയത് 1526 കോടി രൂപയ്ക്ക്. 126 വിമാനങ്ങൾ സാങ്കേതിക വിദ്യ കൈമാറ്റമടക്കം 526 കോടി ഓരോന്നിനുമായി ഇന്ത്യയ്ക്ക് നൽകാമെന്ന് upa കാലത്ത് നൽകാൻ ധാരണയായ കരാർ വെട്ടി 36 വിമാനങ്ങൾ 59000 കോടി രൂപയ്ക്ക് അനിൽ അംബാനിയുടെ കമ്പനിയെ ഇട നിലക്കാരാക്കി ഇന്ത്യ വാങ്ങി.

12) സ്വജന പക്ഷപാതം :യോഗ ഗുരുവും മോഡിയുടെ അനുയായിയുമായ ബാബാ റാം ദേവിന് 268 കോടി രൂപ വിലയുള്ള ഭൂമി 58 കോടി രൂപയ്ക്ക് നൽകി.

13) RBI കണക്കുകൾ പ്രകാരം 3 വർഷത്തിനിടെ 2. 4 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് ലോൺ എഴുതി തള്ളി.

14) മോഡി ഭരണത്തിൽ കർഷക ആത്മഹത്യ 40% കൂടി. ആത്മഹത്യ ചെയ്യുന്ന കർഷകരിൽ തന്നെ 68% പേരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ.

15) GST പരാജയം. 25 ലക്ഷം പേർക്ക് തൊഴിൽ നഷ്ടം

16) നോട്ട് നിരോധനം മൂലം ജിഡിപി യിൽ 3 ലക്ഷം കോടി നഷ്ടം.

17) 2008 ലെ ആഗോള മാന്ദ്യത്തിൽ പോലും പിടിച്ചു നിന്ന ബാങ്കുകൾ ഇക്കഴിഞ്ഞ പാദത്തിൽ 44,000 കോടിയുടെ നഷ്ടത്തിൽ .

18) ആഗോള വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ ഗുണം ജനങ്ങൾക്ക്‌ ലഭിക്കാതിരിക്കാൻ പെട്രോളിൽ 200% ഉം ഡീസലിൽ 400% ഉം കേന്ദ്ര നികുതി കൂട്ടി.

19) 2014 ന് മുൻപ് കാർഷിക വരുമാന വളർച്ച നിരക്ക് 4. 2 % ആയിരുന്നു എങ്കിൽ ഇപ്പോഴത് 1. 9% ആയി ചുരുങ്ങി

20) കാർഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ 9 ബില്യൺ ഡോളർ ഇടിവ്‌.

21) രാജ്യ സുരക്ഷയിൽ വീഴ്ച : 2014 മുതൽ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ ജവാന്മാരുടെ എണ്ണം 191 ആണ്. ഇത് upa ഭരണ കാലത്തേക്കാൾ 72% കൂടുതലാണെന്ന് SATP ( സൗത്ത് ഏഷ്യ ടെററിസ്റ്റ് പോർട്ടൽ ) ഡാറ്റ സ്ഥിരീകരിക്കുന്നു

22) ഭീകരാക്രമണങ്ങളിൽ വർദ്ധനവ് : ബിജെപി ഭരണത്തിൽ കാശ്മീരിൽ മാത്രമുണ്ടായ ഭീകരാക്രമണങ്ങളിൽ 42% വർദ്ധനവുണ്ടായി.

23) കാശ്മീരിൽ കൊല്ലപ്പെട്ട സിവിലിയൻസിന്റെ എണ്ണം 37% കൂടി

24) 2015 ൽ നരേന്ദ്രമോഡി ഒപ്പുവെച്ച കരാർ പ്രകാരം ഇന്ത്യയുടെ 10000 ഏക്കർ ഭൂമി ബംഗ്ലാദേശിന് വിട്ടു കൊടുത്തപ്പോൾ ഇന്ത്യയ്ക്ക് കിട്ടിയത് 500 ഏക്കർ ഭൂമി മാത്രം. ദുർബല രാജ്യമായ ബംഗ്ളാദേശിന്റെ മുൻപിൽ പോലും സമ്പൂർണ്ണ അടിയറവ് വെച്ച നയതന്ത്ര പരാജയം.

25) കിട്ടാക്കടം കാരണം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 7. 31 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യൻ ബാങ്കുകളുടെ ചരിത്രത്തിൽ ഇതൊരു റെക്കോർഡാണ്.

26) ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് നീരവ് മോഡി 11,400 വായ്പ്പയെടുത്ത് വിദേശത്തേക്ക് കടന്നു. 2016 ൽ അതായത് അദ്ദേഹം മുങ്ങുന്നതിനു 2 വർഷങ്ങൾക്കു മുൻപ് തന്നെ ഹരിപ്രസാദ് S. V എന്നയാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഈ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ കത്ത് മുഖേന അഭ്യർത്ഥിച്ചിരുന്നു എങ്കിലും 2018 ജനുവരിയിൽ നരേന്ദ്രമോഡിയും ടോപ് ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങിൽ പോലും നീരവ് മോഡി പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ബിജെപിയുടെ ഫണ്ട് ദാതാവ് ആയിരുന്നു നീരവ് എന്ന് ശിവസേനയും സാക്ഷ്യപ്പെടുത്തുന്നു. പൊതുമുതൽ മോഷ്ടിക്കുന്ന സ്വന്തക്കാരെ സംരക്ഷിക്കുകയാണ് ചെയ്തത്.

27) വിജയ് മല്യയും ലളിത് മോഡിയും ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് വിദേശത്ത് വിലസുന്നു

28) സ്വിസ് ബാങ്കിലെ കള്ളപ്പണത്തിൽ 50% വർദ്ധനവ് എന്ന് 2018 ജൂണിലെ കണക്കുകൾ വ്യക്തമാക്കുന്നു. കള്ളപ്പണം തിരിച്ചു വരികയല്ല, കൂടുകയാണ് എന്ന് വ്യക്തം.

29) പട്ടിണി ഇൻഡക്സിൽ ഇന്ത്യ വീണ്ടും മോശമായി. 119 രാജ്യങ്ങളിൽ ഇന്ത്യ 100 ആം റാങ്കിലാണ്. അയൽ രാജ്യങ്ങളായ China (29th rank), Nepal (72), Myanmar (77), Sri Lank (84) and Bangladesh (88) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ നില മെച്ചപ്പെടുത്തി. അഫ്ഗാനും പാക്കിസ്ഥാനും മാത്രമാണ് അയൽ രാജ്യങ്ങളിൽ മോശം. അഭ്യന്തര കലഹവും യുദ്ധവും നടക്കുന്ന ഇറാഖ് പോലും ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിൽ ചാടി. സ്ഥാനം 78 ആണ്.

30) പശുക്കൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയപ്പോൾ മനുഷ്യർ ശവം ചുമക്കുന്ന കാഴ്ച സാധാരണമായി.

31) ഗോമാംസത്തിന്റെ പേരിൽ മനുഷ്യരെ അടിച്ചു കൊല്ലുന്ന വാർത്തകൾ സാധാരണയായി

32) അതേ സമയം ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമെന്ന റെക്കോർഡ് ഇന്ത്യ നേടി. ബ്രസീലിനെയും ഓസ്ട്രേലിയയേയുമാണ് ഇന്ത്യ പിന്നിലാക്കിയത്. 3680 മില്യൺ ഡോളർ ആണ് ഇന്ത്യയുടെ നേട്ടം. ബീഫ് കയറ്റുമതി തന്റെ ഹൃദയം തകർക്കുന്നു എന്ന് പ്രധാന മന്ത്രി ആവുന്നതിനു മുൻപ് മോഡി പ്രസംഗിച്ചിരുന്നു.

33) ബീഫ് കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടിയ Allanasons Pvt Ltd എന്ന കമ്പനിയെ ഡയമണ്ട് അവാർഡ് നൽകി കേന്ദ്ര സർക്കാർ ആദരിച്ചു

34) സ്ത്രീ സുരക്ഷയിൽ വലിയ വീഴ്ച്ച. 12 % മാണ് ബലാത്സംഗം 2016 ൽ മാത്രം കൂടിയത്. കത്വയിൽ എട്ടു വയസ്സുകാരിയെ റേപ്പ് ചെയ്ത പ്രതികളെ രക്ഷിക്കാൻ ബിജെപി റാലി നടത്തുകയും ഉപരോധിക്കുകയും ചെയ്തു. ഉന്നാഓ റേപ്പ് കേസിൽ കുറ്റവാളിയായ ബിജെപി എം. എൽ. എയെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപി അയാളെ കൈവിട്ടു.

35) നീതി ന്യായം അട്ടിമറിക്കപ്പെടുന്നു: മലേഗാവ് ബോംബ് സ്ഫോടന കേസിലെ ദൃക്‌സാക്ഷി മൊഴികൾ കോടതിയിൽ നിന്ന് കാണാതായി. 2012 ലെ SIT കോടതി വിധി അനുസരിച്ച് ഗുജറാത്ത് നരോദ്യ പാട്യ കേസിൽ 28 വർഷത്തേക്ക് ശിക്ഷ വിധിക്കപ്പെട്ട മായ കോട്നിയെയും കൂട്ടാളികളെയും വെറുതെ വിട്ടു.

36) നേപ്പാളിന്‌ 6000 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചപ്പോൾ പ്രളയം ബാധിച്ച കേരളത്തിന്‌ വെറും 650 കോടി. ഐക്യ രാഷ്ട്ര സഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായം തടഞ്ഞു.

37) പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു.

38) ഗംഗ ശുദ്ധീകരണത്തിന് ചെലവിട്ടത് 7000 കോടി. പക്ഷെ ഗംഗ ഇന്നും മലിനമായി തുടരുന്നു

39) മോഡിയുടെ മണ്ഡലമായ വാരണാസി ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ

40) ബിജെപി പ്രസിഡന്റ് അമിത്ഷായുടെ മകൻ ജെയ്‌ഷയുടെ സ്വത്തിൽ 16000 മടങ്ങ് വർദ്ധനവ്.

41) അമിത് ഷ ഡയറക്കറ്റർ ആയ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കിൽ നോട്ടു നിരോധനത്തിന് ശേഷം 5 ദിവസങ്ങൾക്കുള്ളിൽ മാറ്റിയെടുത്തത് 745. 59 കോടിയുടെ നിരോധിത നോട്ടുകൾ. ഏറ്റവും കൂടുതൽ നോട്ടുകൾ മാറ്റി കൊടുത്ത റെക്കോർഡ് ഈ ബാങ്കിന് സ്വന്തം.

42) NABARD ന്റെ കണക്കനുസരിച്ച് ഈ ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകാരിൽ വെറും 0. 09 % പേരാണ് 2. 5 ലക്ഷമോ അതിന് മുകളിലോ ഡെപ്പോസിറ്റ് ചെയ്തത്. നോട്ട് നിരോധന സമയത്ത് അമിത് ഷാ സഹായിച്ച 0. 09 % പേര് ആരാണ്. ഈ വലിയ തുക എങ്ങനെ മാറ്റിയെടുത്തു.

43) 2012 ൽ അമിത് ഷായുടെ ആസ്തി 1. 90 കോടി. 2017 ൽ 19 കോടി. വരുമാന സ്രോതസ്സ് എന്താണ്?

44) ഇന്ത്യയിൽ നിർമ്മിക്കുക എന്ന് കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോ പോലും ഡിസൈൻ ചെയ്തത് വിദേശ കമ്പനിയായ Weiden+Kennedy എന്ന അഡ്വെർടൈസിങ് കമ്പനിയാണ് എന്ന് വിവരാവകാശ രേഖ.

45) ഐക്യ രാഷ്ട്ര സഭയുടെ കണക്കു പ്രകാരം 4 billion ഡോളറിന്റെ ഇടിവാണ് കഴിഞ്ഞ കഴിഞ്ഞ വർഷം മാത്രം FDI ( foreign direct investment ) ൽ ഉണ്ടായത്. Make in india ആരെയും ആകർഷിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതേ സമയം ചൈന കഴിഞ്ഞ അർദ്ധ പാദത്തിൽ മാത്രം 37 ബില്യൺ ഡോളർ ആകർഷിച്ചു കഴിഞ്ഞു.

46) UPA സർക്കാരിന്റെ നിർമൽ ഭാരത് അഭിയാൻ പേര് മാറ്റി ഇറക്കിയ സ്വച്ഛ് ഭാരതും പരാജയപ്പെട്ടു. സ്വച്ച് ഭാരതിന്റെ പേരിൽ പണം പിഴിയാതെയും ബഹളം ഉണ്ടാക്കാതെയും UPA ഭരണത്തിൽ ആദ്യ 4 varshaw നിർമ്മിച്ച ടോയിലെറ്റുകളുടെ എണ്ണവും വർഷവും കാണുക:

11.3 million 2008-09
12.4 million in 2009-10
12.2 million in 2010-11
8.8 million in 2011-12

സ്വച്ഛ് ഭാരത് അഭിയാന്റെ വെബ്സൈറ്റ് തന്നെ പറയുന്നത് ഇപ്പോഴും 50 ലക്ഷം ടോയ്ലറ്റ് പണിതു എന്നാണ്. എന്നാൽ 16400 കോടി രൂപ ഈ പേരിൽ ജനങ്ങളിൽ നിന്ന് അധികം പിഴിഞ്ഞിട്ടും ഉണ്ട്. പരസ്യത്തിന് 530 കോടി ചെലവിടുകയും ചെയ്തു.

47) സ്മാർട്ട്‌ സിറ്റി പദ്ധതി പ്രകാരം 90 സിറ്റികൾ സ്മാർട്ട്‌ ആക്കും എന്ന് പ്രഖ്യാപിച്ചു. പൂർത്തിയായത് 5% മാത്രം.

48) പാളിയ ഡിജിറ്റലൈസേഷൻ :RBI റിപ്പോർട്ട്‌ തെളിയിക്കുന്നത് വിപണിയിലെ ക്യാഷ് കൈമാറ്റം 37% കൂടുകയാണുണ്ടായത് എന്നാണ്. നോട്ട് നിരോധനം കൊണ്ട് എന്ത് നേടി

49) പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യാൻ ചെലവ് 21000 കോടി. ഇനി തിരിച്ചു വരാത്ത കറൻസി വെറും 10720. കോടി. 10720 കോടി പിടിക്കാൻ 21000 കോടി ചെലവിട്ടത് നൂറ്റാണ്ടിലെ അപൂർവ്വത

50) ലോകത്തെ ഏറ്റവും കൂടുതൽ GST റേറ്റ് ഇന്ത്യയിലാണ്. ഏറ്റവും സങ്കീർണ്ണമായ 6 തരം നികുതിയും ഉയർന്ന റേറ്റും വ്യാപാരികൾക്ക് തലവേദനയാവുന്നു. ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി ഏറ്റവും കൂടുതൽ എതിർത്ത പദ്ധതിയാണ് ഇത്. ഭരണത്തിൽ വന്നപ്പോൾ മലക്കം മറിഞ്ഞു.

51) 9 വർഷത്തിനിടെ മൻമോഹൻ സിങ് വിദേശ യാത്രയ്ക്ക് വേണ്ടി ചെലവിട്ടത് 642 കോടി. മോഡി ഈ വർഷം ജൂലൈ വരെ 1484 കോടി.

52) ആധാർ ലീക്ക്. ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾക്ക് സുരക്ഷ ഇല്ലാതായി. ആധാർ ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി എതിർത്ത പദ്ധതി കൂടി ആയിരുന്നു. മലക്കം മറിച്ചിലിന്റെ മറ്റൊരു ഉദാഹരണം.

53) 2012 ൽ മോഡി FDI വിദേശ രാജ്യങ്ങൾക്ക് തീറെഴുതി കൊടുക്കൽ ആണെന്ന് പ്രസ്താവന നടത്തി. 2016 ൽ 100% FDI അനുവദിച്ചു. മറ്റൊരു മലക്കം മറിച്ചിൽ

54) 4 വർഷത്തിനിടെ അഥവ1475 ദിവസങ്ങളിൽ മോഡി 800 ദിവസങ്ങൾ പബ്ലിക് റാലി നടത്തി , 200 ദിവസങ്ങൾ വിദേശത്ത് ചെലവിട്ടു. പാർലമെന്റിൽ വന്നത് വെറും 19 ദിവസം മാത്രം.

55) ക്രിമിനലുകളെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന് മോഡി തന്റെ ആദ്യത്തെ പാർലമെന്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മോഡിയുടെ ക്യാബിനെറ്റ് മന്ത്രിമാരിൽ 3 ൽ ഒന്നും ക്രിമിനൽ കേസ് ഉള്ളവർ

56) ബിജെപി ഇതുവരെ ഭരിക്കാത്ത സംസ്ഥാനങ്ങളായ കേരളം, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങൾ ആണ് വികസനത്തിൽ മികച്ചു നിൽക്കുന്നത്.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License