Friday, December 15, 2017

December 15, 2017 at 08:46AM

#കല്യാണസൗഗന്ധികം #മകൻ: മഴയതാ പെയ്യുന്ന്; ഇടിയതാ മുട്ടുന്ന് അച്ഛാ എനിക്കോരു ഓള* വേണം... #അച്ഛൻ: കയ്യില് കാശില്ല; കടം തരാനാളില്ല മോനേ നിനക്കിപ്പോരോള* വേണ്ട...! (നിനക്ക് ഇപ്പോൾ ഒരു ഭാര്യയെ വേണ്ട) #ഓൾ, #ഓള് = #ഭാര്യ (അവൾ)- ഇതൊരു കാസ്രോഡൻ പഴമൊഴിയാണ്. പഴഞ്ചൊല്ലിൽ പതിരുണ്ടോ ഇല്ലയോ അറിയില്ല, അതെന്തെങ്കിലുമാവട്ടെ... അച്ഛന്റെ ഈ പറഞ്ഞിരിക്കുന്ന നിസ്സഹായാവസ്ഥയിലേക്കാണെന്നു തോന്നുന്നു മലയാളനാടിന്റെ ഇന്നത്തെ പോക്ക്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കല്യാണം കഴിച്ച് സെറ്റിൽഡാവാനായി പുരുഷാരങ്ങൾ അലമുറയിടുകയാണ്. ഒരു മറുന്യായം പറഞ്ഞ് മാറീ നിൽക്കുകയാണു പലരും. പെൺവീട്ടുകാർക്കൊക്കെ പലവിധ സങ്കല്പങ്ങളാണ്. അവനൊരു ഗവണ്മെന്റ് ജോലിക്കാരനാവണം, വല്യ ഐടി എഞ്ചിനിയർ ആവണം, ഗൾഫുകാരൻ ആരായാലും വേണ്ട, ... ഇങ്ങനെ പലവിധം. ഇതൊക്കെ ഒഴിഞ്ഞിരിക്കുന്ന പെൺജാതി സൗഹൃദവലയത്തിലെ ആൺജാതിക്കാരുമായി പ്രണയനിബദ്ധരും ആയിരിക്കും. പ്രണയം രസമുള്ളതാണ്; ഹൃദ്യമായൊരു വികാരാമാണത്, ഉചിതമായ കാലത്ത് മനസ്സിനെ പ്രണയാതുരമാക്കാത്ത ജീവിതങ്ങൾ കാണില്ല. അതാവണം ജീവിതം. പ്രണയിച്ചവരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന വാശിക്ക് ഒരു നിലനിൽപ്പോ കൃത്യതയോ ഉണ്ടെന്നു തോന്നുന്നില്ല. ഞാനും പ്രണയിച്ചിട്ടുണ്ട്. പ്രണയിച്ചവരെയൊക്കെ കൃത്യമായി കല്യാണം കഴിച്ച് വിട്ടതിനു ശേഷമാണു ഞാൻ കല്യാണം കഴിച്ചതും. ആ പ്രണയിനിമാരൊക്കെയും പ്രണയോത്സുകരായി ഇന്നും കോടെ തന്നെ ഉണ്ടെന്നുള്ളതാണതിന്റെ ഗുണവും... ചിലരൊക്കെ ചിരിക്കുന്നുണ്ട്; ചിലർ കരയാറുണ്ട്,... പല ഭാവത്തിലവർ അവരുടേതായ ലോകം വാർത്തെടുത്തിരിക്കുന്നുണ്ട്. ആ ലോകവാർത്തകൾ അറിയാനും ആസ്വദിക്കാനും കഴിയുന്ന ജീവിതത്തിന്റെ രസവും നിലവിലെ കമിതാക്കൾ അറിയേണ്ടതുണ്ട്. കല്യാണം എന്നത് ഒരു സെറ്റിൽമെന്റാണ്. രണ്ടു കുടുംബങ്ങളുടെ, രണ്ട് സമൂഹത്തിന്റെ കൂടിച്ചേരലാണത്; അല്ലാതെ രണ്ട് വ്യക്തികളിലേക്ക് മാത്രം ഒതുക്കിവെച്ച് തങ്ങളുടേതായ ഒരു പ്രപഞ്ചം ഉണ്ടാക്കുകയല്ല കല്യാണം. അതി പ്രണയത്തിലാണൊതുക്കേണ്ടത്. പ്രണയവും കല്യാണവും വേർപിരിയുന്നത് ഇവിടെ മാത്രമാണ്. കല്യാണം കഴിഞ്ഞാലും പ്രണയം പഴയതിലും കേമമായി തുടരാമെന്നിരിക്കെ കൃത്യതയോടുകൂടി അറിയുന്ന രണ്ടുപേരുടെ ഉചിതമായ കൂടിച്ചേരലാവണം കല്യാണമെന്നു കരുതുന്നു. പ്രണയിച്ചവരുടെ വേർപിരിയലുകൾ പലപാടും കണ്ടു. വഴിമുട്ടി ഒന്നും ചെയ്യാനാവാതെ നിൽക്കുന്നവരുണ്ട്. വീട്ടുകാരുടെ കുടുംബത്തിന്റെ പരിഹാസവും പരിതാപവും ഏറ്റ് വലഞ്ഞിരിക്കുന്നു. “നീ തന്നെ തെരഞ്ഞെടുത്തതല്ലേ അനുഭവിക്ക്“ എന്ന വാക്യം കേൾക്കാത്തിടമില്ല. ഇതിന്റെ കൂടെ തന്നെ 18 തികഞ്ഞ പെണ്ണ് 48 ആയ പുരഷകേസരിയെ പ്രണയിച്ച് കല്യാണം കഴിക്കുന്ന കാഴ്ചകളും സുലഭമായി കാണുന്നുണ്ട്. ഇതുവായിക്കുന്നവരായ പ്രണയിതാക്കാളൊക്കെയും സങ്കീർണമായ ജീവിതവീഥിയെ ക്രമപ്പെടുത്തിയെടുക്കാനായി നല്ലതുപോലെ ആലോചിക്കണം. പെണ്ണുകിട്ടാതെ ഉഴലുന്ന പുരുഷജാതിക്കാരെ പെൺജാതിയിൽ പെട്ടവർ ജാതിതിരിവില്ലാതെ പ്രണയിക്കാൻ പഠിക്കണം... ഒരു കല്യാണജിഹാദിനായി വരും വർഷം ഉപയോഗപ്രദമാവട്ടെ!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License