Wednesday, August 10, 2016

August 10, 2016 at 08:49AM

ഞാന്‍ ബിനേഷ് ബാലന്‍. സവര്‍ണ ബോധം നിറഞ്ഞ പൊതു സമൂഹം ആദിവാസി എന്ന ഓമനപ്പേരില്‍ മാത്രം വിളിക്കാന്‍ താത്പര്യപ്പെടുന്ന ഒരു ആദിവാസി യുവാവ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കോളിച്ചാല്‍ സ്വദേശി. കുട്ടിക്കാലം മുതല്‍ ഉപജീവനമാര്‍ഗമായിരുന്നു ലക്ഷ്യം. അതുകൊണ്ട് ക്വാറിപ്പണി മുതല്‍ വാര്‍ക്കപ്പണി വരെ ചെറിയ പ്രായം മുതല്‍ക്കേ ചെയ്യേണ്ടി വന്നു. രണ്ടായിരത്തി ഏഴില്‍ പത്താം ക്ലാസ് പാസായപ്പോള്‍ കമ്പ്യൂട്ടറിനോട് തോന്നിയ താത്പര്യം പ്ലസ് ടു കൊമേഴ്സ്(കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. സാങ്കേതിക വിദ്യയോടുള്ള താത്പര്യം പിന്നീട് ബിഎസ്സി നെറ്റ്വര്‍ക്കിംഗ് എഞ്ചിനീയറിംഗിലേക്ക് ആകര്‍ഷിച്ചു. അന്ന് ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അഡ്മിഷന്‍ ലഭിച്ചത്. കോഴ്സ് ഫീസും ജീവിതചെലവുമായി നാല് ലക്ഷം രൂപ വേണം. അന്നത്തെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തോമസ് സഖാവിന്റെ വീട്ടില്‍ കാസര്‍ഗോഡ് ജില്ലാ എംപി പി കരുണാകരന്‍ വന്നപ്പോള്‍ കാര്യം അവതരിപ്പിച്ചു. അച്ഛനും അമ്മയും കടുത്ത ഇടതുപക്ഷ അനുഭാവികളാണ്. എംപി അനുകൂലമായി പ്രതികരിച്ചെങ്കിലും ആ കോഴ്സ് ഇവിടെ ഉണ്ടെന്ന് പറഞ്ഞ് അന്ന് തടസ്സം നിന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അതോടെ ആ ആഗ്രഹം പൊലിഞ്ഞു. പിന്നീട് സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരത്ത് ബിഎ ഡെവലപ്മെന്റ് ഇക്കണോമിക്സിന് ചേര്‍ന്നു. http://ift.tt/2az2JP7


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License