Monday, August 22, 2016

August 22, 2016 at 12:23PM

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ...... ...... ........ ...... ........ ....... ..... ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു കൗശലമാര്‍ന്നൊരു വാമനനെ വിട്ടു ചതിച്ചവര്‍ മാബലിയെ ദാനം കൊടുത്ത സുമതിതന്റെ ശീര്‍ഷം ചവിട്ടിയാ യാചകനും. അന്നുതൊട്ടിന്ത്യയധഃപതിച്ചു മന്നിലധര്‍മ്മം സ്ഥലം പിടിച്ചു. ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം! കൊല്ലുന്ന ക്രൂരമതവുമെത്തി വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു മന്നിടം തന്നെ നരകമാക്കി മര്‍ത്ത്യനെ മര്‍ത്ത്യനശുദ്ധനാക്കു- അയിത്ത പിശാചും കടന്നുകൂടി തന്നിലശക്തന്റെ മേലില്‍ക്കേറി തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും സ്‌നേഹവും നാണവും കെട്ട രീതി മാനവര്‍ക്കേകമാം ധര്‍മ്മമായി. സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തു നന്ദിയും ദീനകരുണ താനും തിന്നു കൊഴുത്തിവര്‍ക്കേതുമില്ല മുഴുവൻ വായിക്കാൻ: http://ift.tt/2bb4Sfu


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License