Saturday, January 21, 2017

January 21, 2017 at 06:56PM

ജ്യോതിശാസ്ത്ര പണ്ഡിതനായ ശങ്കരനാരായണനെ പറ്റി കൂടുതലറിയാൻ നെറ്റിൽ സേർച്ച് ചെയ്തു നോക്കിയതായിരുന്നു. കിട്ടിയത് വേറൊരു ശങ്കരനാരായണനെപ്പറ്റിയായിരുന്നു. കഥ ചുരുക്കിപ്പറയാം 13 വയസ്സു പ്രായമുള്ള മകൾ കൃഷ്ണപ്രയയെ 2001 ഫെബ്രുവരി ഒമ്പതിനു വൈകുന്നേരം അയൽവാസിയായ മുഹമ്മദ് കോയ പീഡിപ്പിച്ച് കൊലപ്പെടുത്തി. പ്രതിയെ കോടതി പതിവു പീഡനക്കേസുകൾ പോലെതന്നെ ശിക്ഷിച്ചു. ഒരു കൊല്ലത്തിനു ശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങി വിലസാനും തുടങ്ങി. പക്ഷേ, പ്രതിയെ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വെറുതേ വിട്ടില്ല - വെടിവെച്ചു കൊന്നു!! അയാൾ പൊലീസിൽ കുറ്റമേറ്റുപറഞ്ഞ് കീഴടങ്ങുകയും ചെയ്തു. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണന് ജീവപര്യന്തം കഠിനതടവു വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ നീതിദേവത വരെ ഒരു മാനുഷികമുഖം കാണിച്ച് ശങ്കരനാരായണനെ വെറുതേ വിട്ടു പിന്നീട്. കാലിവളര്‍ത്തിയായിരുന്നു ശങ്കരനാരായണന്‍ കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയില്‍ പിന്നീടൊരിക്കലും ആ അച്ഛന്‍ ഉറങ്ങിയില്ല, മലയാളി വായിച്ചറിഞ്ഞ, ചിത്രങ്ങളില്‍ കണ്ട ശങ്കരനാരായണന്‍ മകള്‍ മരിച്ച വിഷമത്തില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാളായിരുന്നു, മകളെ പിച്ചിച്ചീന്തിയവന്‍ മരിച്ചുവീഴുംവരെ സദാ തോക്ക് താഴെവയ്ക്കാതെ നടന്ന അച്ഛനെ, മഞ്ചേരി സെഷൻസ് കോടതി നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചപ്പോള്‍ മകള്‍ മരിച്ചശേഷം ആദ്യമായി ചിരിച്ച അച്ഛനായിരുന്നു അദ്ദേഹം!!.. വാർത്തകൾ വ്യക്തമായി മാതൃഹൂമിയിൽ ഉണ്ട്, വേണ്ടവർക്ക് വായിക്കാം: http://ift.tt/2j6X4mc


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License