Friday, February 17, 2017
February 17, 2017 at 07:26AM
മരങ്ങളൊക്കെ ഒരുപാടുണ്ടായിരുന്ന സ്ഥലമായിരുന്നു കാഞ്ഞങ്ങാട്. പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ, കടകളുടെ, ഒടയഞ്ചാലിക്കു പോകാൻ ബസ്സിനു കാത്തിരിക്കുന്ന ഇടത്തിനുവരെ അടയാളവാഖ്യങ്ങളായിരുന്നു അന്ന് മരങ്ങൾ ഒക്കെയും!!! കാഞ്ഞങ്ങാട് ഇന്ന് ശൂന്യമാണ്...ദാഹനീരില്ലാതെ സമീപവാസികളും തീരാശൂന്യതയിൽ തന്നെ... കഴിഞ്ഞ മാസാവസാനം വരെ കുഴൽക്കിണർ മുറിച്ച് വെള്ളമുണ്ടാക്കാം എന്ന പ്രത്യാശയിൽ എല്ലാവരും പായുകയായിരുന്നു... രാവിലെ എത്തുന്ന പത്രങ്ങൾ വഴി പരസ്യപ്പേപ്പർ വിതരണം ചെയ്തുകൊണ്ടുകൂടി സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നു... തെരുവോരത്ത് വെറുതേ വളർന്നു നിൽക്കുന്ന മരങ്ങൾ കാഞ്ഞങ്ങാടിനു മാത്രമല്ല മലയാളത്തിനു മൊത്തം ശാപമായിരുന്നു. ഭരതവാക്യം പറഞ്ഞ് മരങ്ങളൊക്കെ വിസ്മൃതിയിലായി... ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടാണെങ്കിലും പ്ലാസ്റ്റിക് മരങ്ങൾ നിറമുള്ള ലൈറ്റുകൾ ഇട്ട് ഷോപ്പുകൾക്കുമുമ്പിൽ കാറ്റത്ത് ആടിയുലയുന്നത് കാണാനുള്ള സുവർണാവസരം ഉണ്ടെന്ന് ആശ്വസിക്കാം; മരങ്ങൾ മുറിക്കാം; ദാഹജലത്തിനായി ഭൂമിയെ ചെറുദ്വാരങ്ങളിലൂടെ തുരന്നെടുക്കാം!!!
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ; സ്നേഹത്തിൻ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം ...
-
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment